ന്യൂഡൽഹി: സാർവത്രിക പ്രതിരോധ കുത്തിവയ്പ്പ് പദ്ധതികൾ ഉൾപ്പെടെയുള്ള സേവനങ്ങൾ കോവിൻ പോർട്ടലിലൂടെ സെപ്റ്റംബർ പകുതിയോടെ ലഭ്യമാക്കുമെന്ന് കേന്ദ്രസർക്കാർ. പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിക്കുന്ന പദ്ധതികൾ വിജയിച്ചാൽ പിന്നീട് രക്തദാനം, അവയവ ദാനം ഉൾപ്പെടെയുള്ള സേവനങ്ങളും കോവിൻ പോർട്ടലിലൂടെ നൽകുമെന്നാണ് സൂചന.
എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും ഏതെങ്കിലും രണ്ടു ജില്ലകളിൽ മൂന്നു മാസത്തേക്കാകും പദ്ധതി പരീക്ഷിക്കുക. പോർട്ടലിനു കീഴിലായി കുട്ടികൾക്കും ഗർഭിണികൾക്കുമുള്ള സാർവത്രിക പ്രതിരോധ കുത്തിവയ്പ്പ് പരിപാടിയും നടപ്പിലാക്കും.
പദ്ധതിയിലൂടെ മുഴുവൻ വാക്സിനേഷൻ സംവിധാനവും ഉടൻ തന്നെ ഡിജിറ്റൈസ് ചെയ്യാൻ സാധിക്കുമെന്നാണ് കരുതുന്നത്. അതോടെ ഗുണഭോക്താക്കളുടെ വിവരശേഖരണം എളുപ്പമാകുമെന്നും അധികൃതർ പറയുന്നു.
എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും ഏതെങ്കിലും രണ്ടു ജില്ലകളിൽ മൂന്നു മാസത്തേക്കാകും പദ്ധതി പരീക്ഷിക്കുക. പോർട്ടലിനു കീഴിലായി കുട്ടികൾക്കും ഗർഭിണികൾക്കുമുള്ള സാർവത്രിക പ്രതിരോധ കുത്തിവയ്പ്പ് പരിപാടിയും നടപ്പിലാക്കും.
പദ്ധതിയിലൂടെ മുഴുവൻ വാക്സിനേഷൻ സംവിധാനവും ഉടൻ തന്നെ ഡിജിറ്റൈസ് ചെയ്യാൻ സാധിക്കുമെന്നാണ് കരുതുന്നത്. അതോടെ ഗുണഭോക്താക്കളുടെ വിവരശേഖരണം എളുപ്പമാകുമെന്നും അധികൃതർ പറയുന്നു.