ന്യൂഡൽഹി: മറ്റു പാർട്ടികൾ ആവശ്യപ്പെട്ടാൽ ബിഹാർ മുഖ്യമന്ത്രി നിതീഷ്കുമാർ പ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രിസ്ഥാനാർഥിയാകുമെന്നു ജെഡി-യു അധ്യക്ഷൻ ലാലൻ സിംഗ്. 2024 ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്കെതിരെ പ്രതിപക്ഷത്തെ യോജിപ്പിക്കുക എന്നതാണ് ഇപ്പോൾ നിതീഷ്കുമാറിന്റെ മുഖ്യ ലക്ഷ്യമെന്ന് സിംഗ് പറഞ്ഞു.
പ്രധാനമന്ത്രിസ്ഥാനാർഥിയാകാൻ നിതീഷ് ശ്രമിക്കുന്നില്ല. എന്നാൽ, മറ്റു പാർട്ടികൾ ഈ ആവശ്യമുന്നയിച്ചാൽ അതു പരിഗണിക്കും. പ്രധാനമന്ത്രിയാകാൻ സർവഥാ യോഗ്യനാണ് നിതീഷ്കുമാർ.
ബിഹാർ നിയമസഭയിൽ വിശ്വാസവോട്ട് തേടിയശേഷം നിതീഷ്കുമാർ ഡൽഹിയിൽ വിവിധ പാർട്ടി നേതാക്കളെ കാണും. - ലാലൻ സിംഗ് പറഞ്ഞു. നിതീഷ്കുമാറിന്റെ ഉറ്റ അനുയായി ആണ് സിംഗ്.
പ്രധാനമന്ത്രിസ്ഥാനാർഥിയാകാൻ നിതീഷ് ശ്രമിക്കുന്നില്ല. എന്നാൽ, മറ്റു പാർട്ടികൾ ഈ ആവശ്യമുന്നയിച്ചാൽ അതു പരിഗണിക്കും. പ്രധാനമന്ത്രിയാകാൻ സർവഥാ യോഗ്യനാണ് നിതീഷ്കുമാർ.
ബിഹാർ നിയമസഭയിൽ വിശ്വാസവോട്ട് തേടിയശേഷം നിതീഷ്കുമാർ ഡൽഹിയിൽ വിവിധ പാർട്ടി നേതാക്കളെ കാണും. - ലാലൻ സിംഗ് പറഞ്ഞു. നിതീഷ്കുമാറിന്റെ ഉറ്റ അനുയായി ആണ് സിംഗ്.