+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സാപ്പോറിഷ്യ അണുശക്തിനിലയം; ആശങ്ക ശക്തം, സൈന്യത്തെ പിൻവലിക്കില്ലെന്ന് റഷ്യ

കീവ്: തെക്കൻ യുക്രെയ്നിലെ സാപ്പോറിഷ്യ അണുശക്തി നിലയത്തിൽനിന്നു സൈന്യത്തെ പിൻവലിക്കണമെന്ന
സാപ്പോറിഷ്യ അണുശക്തിനിലയം; ആശങ്ക ശക്തം,  സൈന്യത്തെ പിൻവലിക്കില്ലെന്ന് റഷ്യ
കീവ്: തെക്കൻ യുക്രെയ്നിലെ സാപ്പോറിഷ്യ അണുശക്തി നിലയത്തിൽനിന്നു സൈന്യത്തെ പിൻവലിക്കണമെന്ന അഭ്യർഥന റഷ്യ തള്ളി. യൂറോപ്പിലെ ഏറ്റവും വലിയ അണുശക്തിനിലയമായ ഇതിന്‍റെ സുരക്ഷ സംബന്ധിച്ച് ആശങ്ക ശക്തമായിരിക്കുന്നതിനിടെയാണിത്. നിലയത്തിനുനേർക്ക് ഷെല്ലാക്രമണം നടത്തുന്നതായി ഇരുപക്ഷവും പരസ്പരം ആരോപിക്കുന്നു.

റഷ്യ നിലയത്തെ സൈനിക ആസ്ഥാനമാക്കി മാറ്റിയിരിക്കുകയാണെന്ന് ആരോപിക്കപ്പെടുന്നു. നിലയത്തിന് എന്തെങ്കിലും സംഭവിക്കുന്നത് മറ്റൊരു ചെർണോബിൽ ദുരന്തത്തിനു വഴിവയ്ക്കുമെന്നാണ് ആശങ്ക.

യുഎൻ സെക്രട്ടറി ജനറൽ അന്‍റോണിയോ ഗുട്ടെരസ് യുക്രെയ്ൻ പ്രസിഡന്‍റ് സെലൻസ്കിയുമായും തുർക്കി പ്രസിഡന്‍റ് എർദോഗനുമായും വിഷയം ചർച്ച ചെയ്തു. നിലയത്തെ സൈനിക ഓപ്പറേഷന് ഉപയോഗിക്കരുതെന്നും നിലയത്തിനു തകരാറുണ്ടാകുന്നത് ആത്മഹത്യാപരമായിരിക്കുമെന്നും ഗുട്ടെരസ് പറഞ്ഞു. യുഎൻ ഇടപെട്ട് റഷ്യൻ സൈന്യത്തെ പിൻവലിപ്പിക്കണമെന്നു സെലൻസ്കി ആവശ്യപ്പെട്ടു.

മറ്റൊരു ചെർണോബിലിനുള്ള സാധ്യതയാണ് നിലനിൽക്കുന്നതെന്ന് എർദോഗൻ ചൂണ്ടിക്കാട്ടി. റഷ്യൻ പ്രസിഡന്‍റ് പുടിനുമായി സാപ്പോറഷ്യ നിലയത്തിന്‍റെ കാര്യം ചർച്ച ചെയ്യുമെന്നും എർദോഗൻ അറിയിച്ചു.

അതേസമയം, നിലയത്തിൽനിന്ന് സൈന്യത്തെ പിൻവലിക്കുന്നതു ദുരന്തസാധ്യത വർധിപ്പിക്കുകയേ ഉള്ളൂവെന്നു റഷ്യൻ വിദേശമന്ത്രാലയത്തിലെ വാർത്താവിതരണ വിഭാഗം പ്രതികരിച്ചു.
നിലയം ഇപ്പോഴും പ്രവർത്തിപ്പിക്കുന്നത് യുക്രെയ്ൻ ജീവനക്കാരാണ്. ഇവിടെനിന്നുള്ള വൈദ്യുതി യുക്രെയ്നു കിട്ടാതിരിക്കാനുള്ള നടപടികളിലേക്കു റഷ്യ കടക്കുന്നതായി റിപ്പോർട്ടുണ്ട്.

ഇതിനിടെ, റഷ്യൻ നിയന്ത്രണത്തിലുള്ള ക്രിമിയയിൽ വീണ്ടും സ്ഫോടനങ്ങളുണ്ടായി. ബെൽബെക് വ്യോമസേനാ ആസ്ഥാനത്തിനുസമീപം നാലു സ്ഫോടനങ്ങളാണുണ്ടായത്. ക്രിമിയയിൽ പത്തു ദിവസത്തിനിടെ നടക്കുന്ന മൂന്നാമത്തെ ആക്രമണമാണിത്. യുക്രെയ്നിലെ ഖാർകീവ് നഗരത്തിൽ റഷ്യ നടത്തിയ മിസൈൽ ആക്രമണത്തിൽ 20 പേർ കൊല്ലപ്പെട്ടു.