ന്യൂഡൽഹി: മാനഭംഗക്കേസുകളിലെ പ്രതികളായ ക്രിമിനലുകൾക്കു പിന്തുണ നൽകാൻ പ്രധാനമന്ത്രിക്കും ബിജെപിക്കും നാണമില്ലേയെന്ന് കോണ്ഗ്രസ് നേതാവ് രാഹുൽ ഗാന്ധി.
ബിൽക്കിസ് ബാനു കേസിലെ പ്രതികളുടെ മോചനവും അവർക്കു നൽകിയ സ്വീകരണവും സ്ത്രീകളോടുള്ള ബിജെപിയുടെ മാനസികാവസ്ഥയാണു കാണിക്കുന്നതെന്ന് രാഹുൽ ആരോപിച്ചു.
“ഉത്തർപ്രദേശിലെ ഉന്നാവോ, ഹത്രാസ്, ജമ്മു കാഷ്മീരിലെ കഠുവ, ഇപ്പോൾ ഗുജറാത്ത് എന്നിവിടങ്ങളിലെ ബലാത്സംഗക്കേസുകളുടെയും 2002ലെ ബിൽക്കിസ് ബാനു കേസിലെയും പ്രതികൾക്കു ബിജെപി നൽകിയ പിന്തുണ ഞെട്ടിക്കുന്നതാണ്.
ഉന്നാവോയിൽ ബിജെപി എംഎൽഎയെ രക്ഷിക്കാൻ പ്രവർത്തിച്ചു. കഠുവയിൽ ബലാത്സംഗികൾക്ക് അനുകൂലമായി റാലി നടത്തി. ഹത്രാസിലെ ബലാത്സംഗത്തിന് അനുകൂലമായ നിലപാടാണ് സർക്കാർ സ്വീകരിച്ചത്.
ഗുജറാത്തിൽ ബലാത്സംഗികളുടെ മോചനവും അവർക്കു നൽകിയ ആദരവും കണ്ടു. കുറ്റവാളികൾക്കുള്ള പിന്തുണ സ്ത്രീകളോടുള്ള ബിജെപിയുടെ ഇടുങ്ങിയ മനോഭാവമാണ് കാണിക്കുന്നത്. ഇത്തരം രാഷ്ട്രീയത്തിൽ നിങ്ങൾക്ക് നാണമില്ലേ, പ്രധാനമന്ത്രി ജി’’- ടിറ്ററിൽ ഹിന്ദിയിൽ രാഹുൽ എഴുതി.
ഗുജറാത്തിൽ കൂട്ടബലാത്സംഗത്തിനു ശിക്ഷിക്കപ്പെട്ട 11 പേർക്ക് ഇളവ് അനുവദിച്ചതിനെ വിമർശിച്ചു മുൻ കേന്ദ്ര ആഭ്യന്തരമന്ത്രി പി. ചിദംബരവും രംഗത്തെത്തി.
ബിൽക്കിസ് ബാനു കേസിലെ പ്രതികളുടെ മോചനവും അവർക്കു നൽകിയ സ്വീകരണവും സ്ത്രീകളോടുള്ള ബിജെപിയുടെ മാനസികാവസ്ഥയാണു കാണിക്കുന്നതെന്ന് രാഹുൽ ആരോപിച്ചു.
“ഉത്തർപ്രദേശിലെ ഉന്നാവോ, ഹത്രാസ്, ജമ്മു കാഷ്മീരിലെ കഠുവ, ഇപ്പോൾ ഗുജറാത്ത് എന്നിവിടങ്ങളിലെ ബലാത്സംഗക്കേസുകളുടെയും 2002ലെ ബിൽക്കിസ് ബാനു കേസിലെയും പ്രതികൾക്കു ബിജെപി നൽകിയ പിന്തുണ ഞെട്ടിക്കുന്നതാണ്.
ഉന്നാവോയിൽ ബിജെപി എംഎൽഎയെ രക്ഷിക്കാൻ പ്രവർത്തിച്ചു. കഠുവയിൽ ബലാത്സംഗികൾക്ക് അനുകൂലമായി റാലി നടത്തി. ഹത്രാസിലെ ബലാത്സംഗത്തിന് അനുകൂലമായ നിലപാടാണ് സർക്കാർ സ്വീകരിച്ചത്.
ഗുജറാത്തിൽ ബലാത്സംഗികളുടെ മോചനവും അവർക്കു നൽകിയ ആദരവും കണ്ടു. കുറ്റവാളികൾക്കുള്ള പിന്തുണ സ്ത്രീകളോടുള്ള ബിജെപിയുടെ ഇടുങ്ങിയ മനോഭാവമാണ് കാണിക്കുന്നത്. ഇത്തരം രാഷ്ട്രീയത്തിൽ നിങ്ങൾക്ക് നാണമില്ലേ, പ്രധാനമന്ത്രി ജി’’- ടിറ്ററിൽ ഹിന്ദിയിൽ രാഹുൽ എഴുതി.
ഗുജറാത്തിൽ കൂട്ടബലാത്സംഗത്തിനു ശിക്ഷിക്കപ്പെട്ട 11 പേർക്ക് ഇളവ് അനുവദിച്ചതിനെ വിമർശിച്ചു മുൻ കേന്ദ്ര ആഭ്യന്തരമന്ത്രി പി. ചിദംബരവും രംഗത്തെത്തി.