ന്യൂഡൽഹി: മുല്ലപ്പെരിയാറിലെ ബേബി ഡാം ശക്തിപ്പെടുത്തുന്നതിന് മരങ്ങൾ മുറിക്കാൻ അനുമതി നൽകണമെന്ന് മേൽനോട്ടസമിതി യോഗത്തിൽ ആവശ്യപ്പെട്ട് തമിഴ്നാട് സർക്കാർ. മരങ്ങൾ മുറിക്കാനുള്ള അനുമതി അടിയന്തരമായി നൽകണമെന്നാണ് തമിഴ്നാട് സർക്കാരിന്റെ ആവശ്യം.
എന്നാൽ, മരം മുറിക്കാൻ വനംവകുപ്പിന്റേത് ഉൾപ്പെടെയുള്ള അനുമതി ആവശ്യമാണെന്ന് കേരളത്തിന്റെ പ്രതിനിധികൾ യോഗത്തിൽ വ്യക്തമാക്കി. തുടർന്ന് അനുമതിക്ക് ആവശ്യമായ നടപടികൾ സ്വീകരിക്കാൻ മേൽനോട്ട സമിതി അധ്യക്ഷൻ ഗുൽഷൻ രാജ് കേരളത്തിന്റെ പ്രതിനിധികളോട് നിർദേശിച്ചു.
ഇക്കഴിഞ്ഞ മഴക്കാലത്ത് മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് കൂടിയപ്പോൾ കേരളം മേൽനോട്ടസമിതിക്ക് കത്ത് നൽകിയിരുന്നു. ഈ കത്തിനെക്കുറിച്ച് ചർച്ചചെയ്യാനാണ് മേൽനോട്ടസമിതിയുടെ യോഗം ഡൽഹിയിൽ ചേർന്നത്. നിലവിൽ മഴയില്ലാത്തതിനാൽ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നാണ് സമിതിയുടെ വിലയിരുത്തൽ.
അണക്കെട്ടിലെ ചോർച്ച ഉൾപ്പെടെ പരിശോധിക്കുന്നതിന് ആവശ്യമായ ഇൻസ്ട്രുമെന്റേഷൻ ഉടൻ നടപ്പാക്കണമെന്നായിരുന്നു കേരളത്തിന്റെ ആവശ്യം. തർക്കം പരിഹരിച്ച് അന്തിമ റൂൾ കർവ് ഉടൻ തയാറാക്കണമെന്നും കേരളം യോഗത്തിൽ ആവശ്യപ്പെട്ടു.
അടുത്തമാസം മേൽനോട്ടസമിതി അണക്കെട്ട് സന്ദർശിക്കും. കേരളത്തിനെ പ്രതിനിധീകരിച്ച് സെക്രട്ടറി പ്രണബ് ജ്യോതിനാഥ്, ചീഫ് എൻജിനിയർ അലക്സ് വർഗീസ്, നോഡൽ ഓഫീസർ പി.ജി. വിജയകുമാർ എന്നിവർ പങ്കെടുത്തു.
തമിഴ്നാടിനെ പ്രതിനിധീകരിച്ച് അഡീഷണൽ ചീഫ് സെക്രട്ടറി സന്ദീപ് സക്സേന, കാവേരി സെൽ ചെയർമാൻ ആർ. സുബ്രഹ്മണ്യൻ എന്നിവരാണ് പങ്കെടുത്തത്. കേന്ദ്ര ജല കമ്മീഷൻ പ്രതിനിധി എസ്.എസ്. ബക്ഷിയും പങ്കെടുത്തു.
എന്നാൽ, മരം മുറിക്കാൻ വനംവകുപ്പിന്റേത് ഉൾപ്പെടെയുള്ള അനുമതി ആവശ്യമാണെന്ന് കേരളത്തിന്റെ പ്രതിനിധികൾ യോഗത്തിൽ വ്യക്തമാക്കി. തുടർന്ന് അനുമതിക്ക് ആവശ്യമായ നടപടികൾ സ്വീകരിക്കാൻ മേൽനോട്ട സമിതി അധ്യക്ഷൻ ഗുൽഷൻ രാജ് കേരളത്തിന്റെ പ്രതിനിധികളോട് നിർദേശിച്ചു.
ഇക്കഴിഞ്ഞ മഴക്കാലത്ത് മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് കൂടിയപ്പോൾ കേരളം മേൽനോട്ടസമിതിക്ക് കത്ത് നൽകിയിരുന്നു. ഈ കത്തിനെക്കുറിച്ച് ചർച്ചചെയ്യാനാണ് മേൽനോട്ടസമിതിയുടെ യോഗം ഡൽഹിയിൽ ചേർന്നത്. നിലവിൽ മഴയില്ലാത്തതിനാൽ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നാണ് സമിതിയുടെ വിലയിരുത്തൽ.
അണക്കെട്ടിലെ ചോർച്ച ഉൾപ്പെടെ പരിശോധിക്കുന്നതിന് ആവശ്യമായ ഇൻസ്ട്രുമെന്റേഷൻ ഉടൻ നടപ്പാക്കണമെന്നായിരുന്നു കേരളത്തിന്റെ ആവശ്യം. തർക്കം പരിഹരിച്ച് അന്തിമ റൂൾ കർവ് ഉടൻ തയാറാക്കണമെന്നും കേരളം യോഗത്തിൽ ആവശ്യപ്പെട്ടു.
അടുത്തമാസം മേൽനോട്ടസമിതി അണക്കെട്ട് സന്ദർശിക്കും. കേരളത്തിനെ പ്രതിനിധീകരിച്ച് സെക്രട്ടറി പ്രണബ് ജ്യോതിനാഥ്, ചീഫ് എൻജിനിയർ അലക്സ് വർഗീസ്, നോഡൽ ഓഫീസർ പി.ജി. വിജയകുമാർ എന്നിവർ പങ്കെടുത്തു.
തമിഴ്നാടിനെ പ്രതിനിധീകരിച്ച് അഡീഷണൽ ചീഫ് സെക്രട്ടറി സന്ദീപ് സക്സേന, കാവേരി സെൽ ചെയർമാൻ ആർ. സുബ്രഹ്മണ്യൻ എന്നിവരാണ് പങ്കെടുത്തത്. കേന്ദ്ര ജല കമ്മീഷൻ പ്രതിനിധി എസ്.എസ്. ബക്ഷിയും പങ്കെടുത്തു.