ന്യൂഡൽഹി: കേന്ദ്രസർക്കാർ ഹ്രസ്വകാല കാർഷിക വായ്പകൾക്ക് പ്രതിവർഷം ഒന്നര ശതമാനം പലിശയിളവ് പ്രഖ്യാപിച്ചു.
മൂന്നു ലക്ഷം രൂപ വരെയുള്ള ഹ്രസ്വകാല കാർഷിക വായ്പകൾക്കാണ് പലിശയിളവ് ലഭിക്കുക. കർഷകർക്കും അനുബന്ധ മേഖലകളായ മൃഗസംരക്ഷണം, ക്ഷീരോത്പാദനം, കന്നുകാലി വളർത്തൽ, മീൻ വളർത്തൽ എന്നീ മേഖലകളിൽപ്പെട്ടവർക്കും ഏഴു ശതമാനം പലിശ നിരക്കിലാണ് നിലവിൽ വായ്പ നൽകുന്നത്.
മൂന്നു ലക്ഷം രൂപ വരെയാണ് ഈ നിരക്കിൽ വായ്പയായി നൽകുന്നത്. കൃത്യസമയത്ത് വായ്പ തിരിച്ചടയ്ക്കുന്നവർക്ക് അടുത്ത വായ്പ മൂന്നു ശതമാനം പലിശ നിരക്കിൽ നൽകുന്നതു തുടരുമെന്നും കേന്ദ്ര മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി.
പൊതുമേഖലാ ബാങ്കുകളിലും സ്വകാര്യ ബാങ്കുകളിലും സഹകരണ മേഖലകളിലും കർഷകർക്ക് പലിശ ഇളവിന്റെ പ്രയോജനം ലഭിക്കും.
മൂന്നു ലക്ഷം രൂപ വരെയുള്ള ഹ്രസ്വകാല കാർഷിക വായ്പകൾക്കാണ് പലിശയിളവ് ലഭിക്കുക. കർഷകർക്കും അനുബന്ധ മേഖലകളായ മൃഗസംരക്ഷണം, ക്ഷീരോത്പാദനം, കന്നുകാലി വളർത്തൽ, മീൻ വളർത്തൽ എന്നീ മേഖലകളിൽപ്പെട്ടവർക്കും ഏഴു ശതമാനം പലിശ നിരക്കിലാണ് നിലവിൽ വായ്പ നൽകുന്നത്.
മൂന്നു ലക്ഷം രൂപ വരെയാണ് ഈ നിരക്കിൽ വായ്പയായി നൽകുന്നത്. കൃത്യസമയത്ത് വായ്പ തിരിച്ചടയ്ക്കുന്നവർക്ക് അടുത്ത വായ്പ മൂന്നു ശതമാനം പലിശ നിരക്കിൽ നൽകുന്നതു തുടരുമെന്നും കേന്ദ്ര മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി.
പൊതുമേഖലാ ബാങ്കുകളിലും സ്വകാര്യ ബാങ്കുകളിലും സഹകരണ മേഖലകളിലും കർഷകർക്ക് പലിശ ഇളവിന്റെ പ്രയോജനം ലഭിക്കും.