ന്യൂഡൽഹി: റോഹിംഗ്യൻ അഭയാർഥികളെ സാന്പത്തിക പിന്നാക്ക വിഭാഗക്കാരായി പരിഗണിച്ച് ഡൽഹിയിൽ താമസ സൗകര്യവും പോലീസ് സംരക്ഷണവും നൽകുമെന്ന കേന്ദ്ര ഭവന, നഗരകാര്യ മന്ത്രി ഹർദീപ് സിംഗ് പുരിയുടെ ട്വീറ്റ് തള്ളി കേന്ദ്ര ആഭ്യന്തര മന്ത്രാലയം.
റോഹിംഗ്യൻ അഭയാർഥികൾക്ക് താമസ സൗകര്യങ്ങളോ സംരക്ഷണമോ നൽകാൻ കേന്ദ്രസർക്കാർ തീരുമാനിച്ചിട്ടില്ലെന്നും അവരെ തിരിച്ചയക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.
ഡൽഹിയിലും ഇന്ത്യയുടെ മറ്റ് പ്രദേശങ്ങളിലുമായി 18,000ൽ അധികം റോഹിംഗ്യകൾ ഉള്ളതായാണ് കണക്കുകൾ. അഭയം പ്രാപിച്ചവരെ ഇന്ത്യ എല്ലായ്പ്പോഴും സ്വാഗതം ചെയ്തിട്ടുണ്ടെന്നും എല്ലാ റോഹിംഗ്യൻ അഭയാർഥികളെയും ദില്ലിയിലെ ബക്കർവാല മേഖലയിലേക്ക് മാറ്റി ഇവർക്ക് അടിസ്ഥാന സൗകര്യങ്ങളും പോലീസ് സംരക്ഷണവും ലഭ്യമാക്കുമെന്നാണ് കേന്ദ്രമന്ത്രി ഹർദീപ് സിംഗ് പുരി ട്വീറ്റ് ചെയ്തിരുന്നത്.
ഇന്ത്യയുടെ അഭയാർഥി നയത്തെ സിഎഎയുമായി ബന്ധിപ്പിച്ച് അപവാദങ്ങൾ പ്രചരിപ്പിക്കുന്നവരെയും മന്ത്രി വിമർശിച്ചിരുന്നു.
റോഹിംഗ്യൻ അഭയാർഥികൾക്ക് താമസ സൗകര്യങ്ങളോ സംരക്ഷണമോ നൽകാൻ കേന്ദ്രസർക്കാർ തീരുമാനിച്ചിട്ടില്ലെന്നും അവരെ തിരിച്ചയക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.
ഡൽഹിയിലും ഇന്ത്യയുടെ മറ്റ് പ്രദേശങ്ങളിലുമായി 18,000ൽ അധികം റോഹിംഗ്യകൾ ഉള്ളതായാണ് കണക്കുകൾ. അഭയം പ്രാപിച്ചവരെ ഇന്ത്യ എല്ലായ്പ്പോഴും സ്വാഗതം ചെയ്തിട്ടുണ്ടെന്നും എല്ലാ റോഹിംഗ്യൻ അഭയാർഥികളെയും ദില്ലിയിലെ ബക്കർവാല മേഖലയിലേക്ക് മാറ്റി ഇവർക്ക് അടിസ്ഥാന സൗകര്യങ്ങളും പോലീസ് സംരക്ഷണവും ലഭ്യമാക്കുമെന്നാണ് കേന്ദ്രമന്ത്രി ഹർദീപ് സിംഗ് പുരി ട്വീറ്റ് ചെയ്തിരുന്നത്.
ഇന്ത്യയുടെ അഭയാർഥി നയത്തെ സിഎഎയുമായി ബന്ധിപ്പിച്ച് അപവാദങ്ങൾ പ്രചരിപ്പിക്കുന്നവരെയും മന്ത്രി വിമർശിച്ചിരുന്നു.