ഡെറാഡൂൺ: 1984ൽ സിയാച്ചിനിൽ ഹിമപാതത്തിൽ മരിച്ച ലാൻസ് നായിക് ചന്ദ്രശേഖർ ഹെർബോളയ്ക്കു ജന്മനാട് വിട നല്കി. 38 വർഷത്തിനുശേഷം ശനിയാഴ്ചയാണു ചന്ദ്രശേഖറിന്റെ മൃതദേഹം കണ്ടെത്തിയത്.
ഇന്നലെ മൃതദേഹം വീട്ടിലെത്തിച്ചു. ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി ഉൾപ്പെടെയുള്ള പ്രമുഖർ ഇന്നലെ വീട്ടിലെത്തി അന്ത്യോപചാരം അർപ്പിച്ചു. ചന്ദ്രശേഖറിന്റെ ജീവത്യാഗം എന്നും ഓർമിക്കപ്പെടുമെന്നു ധാമി പറഞ്ഞു.
സിയാച്ചനിൽ "മേഘ്ദൂത്'ഓപ്പറേഷനിടെയായിരുന്നു ചന്ദ്രശേഖർ മരിച്ചത്. പൂർണ സംസ്ഥാന ബഹുമതിയോടെ റാണിബാഗിലെ ചിത്രശില ഘട്ടിൽ സംസ്കാരം നടന്നു. പെൺമക്കൾ ചിതയ്ക്കു തീകൊളുത്തി.
ഇന്നലെ മൃതദേഹം വീട്ടിലെത്തിച്ചു. ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി ഉൾപ്പെടെയുള്ള പ്രമുഖർ ഇന്നലെ വീട്ടിലെത്തി അന്ത്യോപചാരം അർപ്പിച്ചു. ചന്ദ്രശേഖറിന്റെ ജീവത്യാഗം എന്നും ഓർമിക്കപ്പെടുമെന്നു ധാമി പറഞ്ഞു.
സിയാച്ചനിൽ "മേഘ്ദൂത്'ഓപ്പറേഷനിടെയായിരുന്നു ചന്ദ്രശേഖർ മരിച്ചത്. പൂർണ സംസ്ഥാന ബഹുമതിയോടെ റാണിബാഗിലെ ചിത്രശില ഘട്ടിൽ സംസ്കാരം നടന്നു. പെൺമക്കൾ ചിതയ്ക്കു തീകൊളുത്തി.