ശ്രീനഗർ/ജമ്മു: ഷോപിയാനിൽ കാഷ്മീരി പണ്ഡിറ്റിനെ കൊലപ്പെടുത്തിയ ഭീകരന്റെ വീട് കണ്ടുകെട്ടാൻ കാഷ്മീർ ഭരണകൂടം നടപടികളാരംഭിച്ചു. സുനിൽകുമാർ ആണു ചൊവ്വാഴ്ച കൊല്ലപ്പെട്ടത്.
അൽ-ബദർ അംഗമായ ആദിൽ വാനിയാണ് സുനിൽകുമാറിനെ കൊലപ്പെടുത്തിയത്. ആപ്പിൾ തോട്ടത്തിൽ ജോലി ചെയ്യുകയായിരുന്ന സുനിലിനും സഹോദരനും നേരെ വാനി വെടിയുതിർക്കുകയായിരുന്നു.
കൊലപാതകശേഷം കുട്പോറയിലെ വീട്ടിലൊളിച്ച ആദിൽ വാനിയെ സുരക്ഷാസൈനികർ വളഞ്ഞെങ്കിലും ഗ്രനേഡുകൾ എറിഞ്ഞശേഷം രക്ഷപ്പെട്ടു. വീട്ടിൽ നടത്തിയ പരിശോധനയിൽ ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെടുത്തു.
വാനിയുടെ പിതാവിനെയും മൂന്നു സഹോദരങ്ങളെയും പോലീസ് അറസ്റ്റ് ചെയ്തു. കാഷ്മീരി പണ്ഡിറ്റുകൾ ജമ്മുവിൽ വൻ പ്രതിഷേധറാലി നടത്തി. കാഷ്മീർ താഴ്വരയിൽ ജോലി ചെയ്യുന്ന കാഷ്മീർ പണ്ഡിറ്റ് വിഭാഗക്കാരായ സർക്കാർ ജീവനക്കാരെ ജമ്മു മേഖലയിൽ പുനർവിന്യസിക്കണമെന്ന് ആവശ്യം ഉയർന്നിരുന്നു.
അൽ-ബദർ അംഗമായ ആദിൽ വാനിയാണ് സുനിൽകുമാറിനെ കൊലപ്പെടുത്തിയത്. ആപ്പിൾ തോട്ടത്തിൽ ജോലി ചെയ്യുകയായിരുന്ന സുനിലിനും സഹോദരനും നേരെ വാനി വെടിയുതിർക്കുകയായിരുന്നു.
കൊലപാതകശേഷം കുട്പോറയിലെ വീട്ടിലൊളിച്ച ആദിൽ വാനിയെ സുരക്ഷാസൈനികർ വളഞ്ഞെങ്കിലും ഗ്രനേഡുകൾ എറിഞ്ഞശേഷം രക്ഷപ്പെട്ടു. വീട്ടിൽ നടത്തിയ പരിശോധനയിൽ ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെടുത്തു.
വാനിയുടെ പിതാവിനെയും മൂന്നു സഹോദരങ്ങളെയും പോലീസ് അറസ്റ്റ് ചെയ്തു. കാഷ്മീരി പണ്ഡിറ്റുകൾ ജമ്മുവിൽ വൻ പ്രതിഷേധറാലി നടത്തി. കാഷ്മീർ താഴ്വരയിൽ ജോലി ചെയ്യുന്ന കാഷ്മീർ പണ്ഡിറ്റ് വിഭാഗക്കാരായ സർക്കാർ ജീവനക്കാരെ ജമ്മു മേഖലയിൽ പുനർവിന്യസിക്കണമെന്ന് ആവശ്യം ഉയർന്നിരുന്നു.