കൊളംബോ: ചൈനീസ് ചാരക്കപ്പൽ യുവാൻ വാങ് 5 ശ്രീലങ്കയിലെ ഹന്പൻടോട്ട തുറമുഖത്ത് എത്തിയത് ശ്രീലങ്കയുമായുള്ള ചൈനയുടെ സഹകരണം വർധിപ്പിക്കുന്നതിനും സമാധാന-സൗഹൃദ ദൗത്യത്തിന്റെ ഭാഗമാണെന്നും കപ്പിലെ ക്യാപ്റ്റൻ. ചൈനീസ് മുതൽമുടക്കിൽ നിർമിച്ച ഹന്പൻടോട്ട തുറമുഖത്ത് ചൈനീസ് ചാരക്കപ്പൽ എത്തുന്നതിനെതിരേ ഇന്ത്യ വിമർശനമുന്നയിച്ചിരുന്നു.
ചൊവ്വാഴ്ച തുറമുഖത്തെത്തിയ കപ്പൽ 22 വരെ അവിടെ തുടരും. ഓഗസ്റ്റ് 11 തുറമുഖത്ത് എത്താനാണ് നേരത്തേ നിശ്ചയിച്ചിരുന്നതെങ്കിലും ശ്രീലങ്ക അനുമതി നിഷേധിച്ചിരുന്നു. പിന്നീട്, ഓഗസ്റ്റ് 16 മുതൽ 22 വരെ കപ്പലിന് അനുമതി നൽകി. കപ്പൽ തുറമുഖത്ത് തുടരുന്പോൾ കപ്പലിലെ ഓട്ടോമാറ്റിക് ഐഡന്റിഫിക്കേഷൻ സിസ്റ്റം (എഐഎസ്) നിർത്തിവയ്ക്കണമെന്നും മേഖലയിൽ നിരീക്ഷണം നടത്തരുതെന്നും ലങ്ക നിർദേശം നൽകിയിട്ടുണ്ട്.
അറ്റകുറ്റപ്പണികൾക്കു വേണ്ടിയാണ് കപ്പൽ തുറമുഖത്ത് എത്തിയിരിക്കുന്നതെന്നു ക്യാപ്റ്റൻ പറഞ്ഞു. ചൈനീസ് വായ്പ്പയിൽ നിർമിച്ചിരിക്കുന്ന ഹന്പൻടോട്ട തുറമുഖം 99 വർഷത്തേക്കു ചൈന പാട്ടത്തിനെടുത്തിരിക്കുയാണ്.
ശ്രീലങ്ക വായ്പാ തിരിച്ചടവിൽ വീഴ്ച വരുത്തിയാൽ തുറമുഖം ചൈന സൈനികാവശ്യങ്ങൾക്ക് ഉപയോഗിച്ചേക്കുമെന്നും അഭ്യൂഹമുണ്ട്.
അന്താരാഷ്ട്ര മാനദണ്ഡങ്ങൾ അനുസരിച്ചുള്ള പ്രവർത്തനങ്ങൾ യുവാൻ വാങ് 5 ശ്രീലങ്കയിൽ നടത്തുമെന്നും ഒരു രാജ്യത്തിന്റെയും സുരക്ഷയെയോ സാന്പത്തിക താത്പര്യങ്ങളെയോ പ്രതികൂലമായി ബാധിക്കില്ലെന്നും ചൈനീസ് വിദേശകാര്യമന്ത്രാലയം വക്താവ് വാംഗ് വെൻബിൻ പറഞ്ഞു.
ചൊവ്വാഴ്ച തുറമുഖത്തെത്തിയ കപ്പൽ 22 വരെ അവിടെ തുടരും. ഓഗസ്റ്റ് 11 തുറമുഖത്ത് എത്താനാണ് നേരത്തേ നിശ്ചയിച്ചിരുന്നതെങ്കിലും ശ്രീലങ്ക അനുമതി നിഷേധിച്ചിരുന്നു. പിന്നീട്, ഓഗസ്റ്റ് 16 മുതൽ 22 വരെ കപ്പലിന് അനുമതി നൽകി. കപ്പൽ തുറമുഖത്ത് തുടരുന്പോൾ കപ്പലിലെ ഓട്ടോമാറ്റിക് ഐഡന്റിഫിക്കേഷൻ സിസ്റ്റം (എഐഎസ്) നിർത്തിവയ്ക്കണമെന്നും മേഖലയിൽ നിരീക്ഷണം നടത്തരുതെന്നും ലങ്ക നിർദേശം നൽകിയിട്ടുണ്ട്.
അറ്റകുറ്റപ്പണികൾക്കു വേണ്ടിയാണ് കപ്പൽ തുറമുഖത്ത് എത്തിയിരിക്കുന്നതെന്നു ക്യാപ്റ്റൻ പറഞ്ഞു. ചൈനീസ് വായ്പ്പയിൽ നിർമിച്ചിരിക്കുന്ന ഹന്പൻടോട്ട തുറമുഖം 99 വർഷത്തേക്കു ചൈന പാട്ടത്തിനെടുത്തിരിക്കുയാണ്.
ശ്രീലങ്ക വായ്പാ തിരിച്ചടവിൽ വീഴ്ച വരുത്തിയാൽ തുറമുഖം ചൈന സൈനികാവശ്യങ്ങൾക്ക് ഉപയോഗിച്ചേക്കുമെന്നും അഭ്യൂഹമുണ്ട്.
അന്താരാഷ്ട്ര മാനദണ്ഡങ്ങൾ അനുസരിച്ചുള്ള പ്രവർത്തനങ്ങൾ യുവാൻ വാങ് 5 ശ്രീലങ്കയിൽ നടത്തുമെന്നും ഒരു രാജ്യത്തിന്റെയും സുരക്ഷയെയോ സാന്പത്തിക താത്പര്യങ്ങളെയോ പ്രതികൂലമായി ബാധിക്കില്ലെന്നും ചൈനീസ് വിദേശകാര്യമന്ത്രാലയം വക്താവ് വാംഗ് വെൻബിൻ പറഞ്ഞു.