ബെയ്ജിംഗ്: തായ്വാന്റെ സ്വാതന്ത്ര്യത്തിനുവേണ്ടി വാദിക്കുന്ന ഏഴു രാഷ്ട്രീയ നേതാക്കൾക്കു ചൈന വിലക്കേർപ്പെടുത്തി. തായ്പേയിയുടെ വാഷിംഗ്ടണിലെ പ്രതിനിധിയും ഇതിൽ ഉൾപ്പെടുന്നു.
സ്വാതന്ത്ര്യാനുകൂല വാദം ശക്തമായി മുന്നോട്ടുവച്ചെന്നു ചൂണ്ടിക്കാട്ടിയാണു ചൈനയുടെ നടപടി. ഉപരോധമേർപ്പെടുത്തിയവരുടെ കുടുംബാംഗങ്ങൾക്കു ചൈന, ഹോങ്കോംഗ്, മക്കാവു എന്നിവിടങ്ങളിൽ പ്രവേശനവിലക്കുണ്ട്. ഇവിടെ വ്യവസായം ചെയ്യാനും നിരോധനമേർപ്പെടുത്തി.
തായ്വാനിൽ അമേരിക്കയിൽനിന്നുള്ള നേതാക്കൾ തുടർച്ചയായി സന്ദർശനം നടത്തുന്ന സാഹചര്യത്തിലാണു ചൈനയുടെ ഉപരോധം. ഈ മാസം തുടക്കത്തിൽ യുഎസ് ഹൗസ് സ്പീക്കർ നാൻസി പെലോസിയും പിന്നാലെ സെനറ്റർ എഡ് മാർക്കെയുടെ നേതൃത്വത്തിലുള്ള യുഎസ് കോണ്ഗ്രസ് പ്രതിനിധിസംഘവും തായ്വാനിൽ സന്ദർശനം നടത്തിയിരുന്നു. ഇതിനുപുറമേ, ലിത്വാനിയൻ ഡെപ്യൂട്ടി മന്ത്രിയും തായ്വാൻ സന്ദർശിക്കുകയുണ്ടായി. ലിത്വാനിയ യൂറോപ്യൻ യൂണിയന്റെ ഭാഗമാണ്.
പെലോസിക്കുമേൽ ചൈന നേരത്തേതന്നെ ഉപരോധം പ്രഖ്യാപിച്ചിരുന്നു. തായ്വാനെ വളഞ്ഞു ചൈന സൈനികാഭ്യാസവും നടത്തുകയുമുണ്ടായി. തായ്വാൻ ചൈനയുടെ ഭാഗമാണെന്നാണ് അവരുടെ വാദം.
സ്വാതന്ത്ര്യാനുകൂല വാദം ശക്തമായി മുന്നോട്ടുവച്ചെന്നു ചൂണ്ടിക്കാട്ടിയാണു ചൈനയുടെ നടപടി. ഉപരോധമേർപ്പെടുത്തിയവരുടെ കുടുംബാംഗങ്ങൾക്കു ചൈന, ഹോങ്കോംഗ്, മക്കാവു എന്നിവിടങ്ങളിൽ പ്രവേശനവിലക്കുണ്ട്. ഇവിടെ വ്യവസായം ചെയ്യാനും നിരോധനമേർപ്പെടുത്തി.
തായ്വാനിൽ അമേരിക്കയിൽനിന്നുള്ള നേതാക്കൾ തുടർച്ചയായി സന്ദർശനം നടത്തുന്ന സാഹചര്യത്തിലാണു ചൈനയുടെ ഉപരോധം. ഈ മാസം തുടക്കത്തിൽ യുഎസ് ഹൗസ് സ്പീക്കർ നാൻസി പെലോസിയും പിന്നാലെ സെനറ്റർ എഡ് മാർക്കെയുടെ നേതൃത്വത്തിലുള്ള യുഎസ് കോണ്ഗ്രസ് പ്രതിനിധിസംഘവും തായ്വാനിൽ സന്ദർശനം നടത്തിയിരുന്നു. ഇതിനുപുറമേ, ലിത്വാനിയൻ ഡെപ്യൂട്ടി മന്ത്രിയും തായ്വാൻ സന്ദർശിക്കുകയുണ്ടായി. ലിത്വാനിയ യൂറോപ്യൻ യൂണിയന്റെ ഭാഗമാണ്.
പെലോസിക്കുമേൽ ചൈന നേരത്തേതന്നെ ഉപരോധം പ്രഖ്യാപിച്ചിരുന്നു. തായ്വാനെ വളഞ്ഞു ചൈന സൈനികാഭ്യാസവും നടത്തുകയുമുണ്ടായി. തായ്വാൻ ചൈനയുടെ ഭാഗമാണെന്നാണ് അവരുടെ വാദം.