ശ്രീനഗർ: കാഷ്മീരിൽ അമർനാഥ് യാത്രാ ഡ്യൂട്ടി കഴിഞ്ഞു മടങ്ങുകയായിരുന്ന ഇൻഡോ-ടിബറ്റൻ ബോർഡർ പോലീസ്(ഐടിബിപി) ജവാന്മാർ സഞ്ചരിച്ചിരുന്ന ബസ് മലയിടുക്കിലേക്കു മറിഞ്ഞ് ഏഴു ജവാന്മാർ മരിച്ചു. 32 പേർക്കു പരിക്കേറ്റു. ഇവരിൽ എട്ടു പേരുടെ പരിക്ക് ഗുരുതരമാണ്. ഇവരെ ശ്രീനഗറിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പഹൽഗാമിനു സമീപം ഇന്നലെ രാവിലെ 9.40നായിരുന്നു അപകടം. ബസിന്റെ ബ്രേക്ക് തകരാറാണ് അപകടകാരണം. 37 ഐടിബിപി ജവാന്മാരും രണ്ടു പോലീസുകാരുമായിരുന്നു ബസിലുണ്ടായിരുന്നത്. ചന്ദൻവാരിയിൽനിന്നു പോലീസ് കൺട്രോൾ റൂമിലേക്കു പോകുകയായിരുന്നു ജവാന്മാർ.
നദീതീരത്തേക്കു പതിച്ച ബസ് നിശേഷം തകർന്നു. ജവാന്മാരുടെ വാഹനവ്യൂഹത്തിലുണ്ടായിരുന്ന മറ്റു സുരക്ഷാജീവനക്കാർ ഉടൻ രക്ഷാപ്രവർത്തനം നടത്തി. പ്രദേശവാസികളും വിനോദസഞ്ചാരികളും രക്ഷാപ്രവർത്തനത്തിനു സഹായം നല്കി. രണ്ടു ജവാന്മാർ അപകടസ്ഥലത്തുതന്നെ മരിച്ചു.
അപകടത്തിൽ രാഷ്ട്രപതി ദ്രൗപദി മുർമു, ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, കോൺഗ്രസ് നേതാവ് രാഹുൽഗാന്ധി തുടങ്ങിയവർ അനുശോചനം അറിയിച്ചു.
പഹൽഗാമിനു സമീപം ഇന്നലെ രാവിലെ 9.40നായിരുന്നു അപകടം. ബസിന്റെ ബ്രേക്ക് തകരാറാണ് അപകടകാരണം. 37 ഐടിബിപി ജവാന്മാരും രണ്ടു പോലീസുകാരുമായിരുന്നു ബസിലുണ്ടായിരുന്നത്. ചന്ദൻവാരിയിൽനിന്നു പോലീസ് കൺട്രോൾ റൂമിലേക്കു പോകുകയായിരുന്നു ജവാന്മാർ.
നദീതീരത്തേക്കു പതിച്ച ബസ് നിശേഷം തകർന്നു. ജവാന്മാരുടെ വാഹനവ്യൂഹത്തിലുണ്ടായിരുന്ന മറ്റു സുരക്ഷാജീവനക്കാർ ഉടൻ രക്ഷാപ്രവർത്തനം നടത്തി. പ്രദേശവാസികളും വിനോദസഞ്ചാരികളും രക്ഷാപ്രവർത്തനത്തിനു സഹായം നല്കി. രണ്ടു ജവാന്മാർ അപകടസ്ഥലത്തുതന്നെ മരിച്ചു.
അപകടത്തിൽ രാഷ്ട്രപതി ദ്രൗപദി മുർമു, ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, കോൺഗ്രസ് നേതാവ് രാഹുൽഗാന്ധി തുടങ്ങിയവർ അനുശോചനം അറിയിച്ചു.