ശിവമോഗ: ഇരുവിഭാഗങ്ങൾ തമ്മിലുള്ള സംഘർഷത്തെത്തുടർന്ന് കർണാടകത്തിലെ ശിവമോഗയിൽ കനത്ത പോലീസ് സുരക്ഷ.
പ്രദേശത്ത് അധികൃതർ തിങ്കളാഴ്ച മുതൽ 144 പ്രഖ്യാപിച്ചിരിക്കുകയാണ്. വി.ഡി. സവർക്കറിന്റെയും ടിപ്പുസുൽത്താന്റെയും ബാനറുകൾ ഉയർത്തുന്നതിനെച്ചൊല്ലിയാണ് സംഘർഷം ഉടലെടുത്തത്. ഇതേത്തുടർന്ന് വസ്ത്രനിർമാണ കന്പനിയിലെ ജീവനക്കാരനായ പ്രേംസിംഗിന് കുത്തേറ്റിരുന്നു.
കേസിൽ പ്രതിസ്ഥാനത്തുള്ള ചാർബി എന്ന മുഹമ്മദ് സാബിയെ അറസ്റ്റ് ചെയ്യാനെത്തിയ പോലീസ് സംഘത്തെ ഇയാൾ ആക്രമിച്ചു. തുടർന്നുള്ള പോലീസ് നടപടിയിൽ മുഹമ്മദ് സാബിയുടെ കാലിനു വെടിയേറ്റു.
പ്രദേശത്ത് അധികൃതർ തിങ്കളാഴ്ച മുതൽ 144 പ്രഖ്യാപിച്ചിരിക്കുകയാണ്. വി.ഡി. സവർക്കറിന്റെയും ടിപ്പുസുൽത്താന്റെയും ബാനറുകൾ ഉയർത്തുന്നതിനെച്ചൊല്ലിയാണ് സംഘർഷം ഉടലെടുത്തത്. ഇതേത്തുടർന്ന് വസ്ത്രനിർമാണ കന്പനിയിലെ ജീവനക്കാരനായ പ്രേംസിംഗിന് കുത്തേറ്റിരുന്നു.
കേസിൽ പ്രതിസ്ഥാനത്തുള്ള ചാർബി എന്ന മുഹമ്മദ് സാബിയെ അറസ്റ്റ് ചെയ്യാനെത്തിയ പോലീസ് സംഘത്തെ ഇയാൾ ആക്രമിച്ചു. തുടർന്നുള്ള പോലീസ് നടപടിയിൽ മുഹമ്മദ് സാബിയുടെ കാലിനു വെടിയേറ്റു.