ബംഗളൂരു: കർണാടകത്തിൽ ബസവരാജ ബൊമ്മൈയുടെ നേതൃത്വത്തിലുള്ള ബിജെപി മന്ത്രിസഭയെ നാണംകെടുത്തി മന്ത്രിസഭാംഗത്തിന്റെ ഓഡിയോ സംഭാഷണം.
ഭരണമൊന്നും നടക്കുന്നില്ലെന്നും ഏഴെട്ടു മാസത്തേക്ക് (തെരഞ്ഞെടുപ്പുവരെ) വെറുതെ നടത്തിക്കൊണ്ടുപോവുകയാണെന്നും നിയമ- പാർലമെന്ററി കാര്യമന്ത്രി ജെ.സി. മധുസ്വാമി പറയുന്ന സംഭാഷണം സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയായിരുന്നു.
മറ്റൊരു പശ്ചാത്തലത്തിലാണു മന്ത്രി പ്രതികരിച്ചതെന്നു മുഖ്യമന്ത്രി വാദിച്ചുവെങ്കിലും മന്ത്രിസഭയിലെ ചില അംഗങ്ങൾ കടുത്ത പ്രതിഷേധത്തിലാണ്. മന്ത്രി മധുസ്വാമി രാജിവയ്ക്കുന്നതാണ് നല്ലതെന്നു ഹോട്ടിക്കൾച്ചറൽ മന്ത്രി മുനിരത്ന പരസ്യമായി പറഞ്ഞുകഴിഞ്ഞു.
മുഖ്യമന്ത്രിക്കു ഭരണത്തിൽ ഇടപെടാനാവില്ലെന്നും നേതൃമാറ്റത്തിന് ബിജെപിയിൽ ആലോചനയുണ്ടെന്നുമുള്ള അഭ്യൂഹങ്ങൾക്കിടെയാണ് ഓഡിയോ സന്ദേശം പ്രചരിച്ചത്.
സാമൂഹികപ്രവർത്തകൻ ഭാസ്കർ എന്നയാളുമായി മന്ത്രി മധുസ്വാമി നടത്തുന്ന ഫോൺസംഭാഷണമാണ് വിവാദത്തിനു വഴിതെളിച്ചത്. അരലക്ഷം രൂപയുടെ വായ്പ പുതുക്കാൻ സഹകരണബാങ്കുകള്‍ കര്‍ഷകരില്‍ നിന്ന് 1,300 രൂപ ഈടാക്കുന്നുവെന്ന പരാതിയുമായി മന്ത്രിയെ ഭാസ്കർ വിളിക്കുകയായിരുന്നു. പ്രശ്നം സഹകരണമന്ത്രി എസ്.ടി. സോമശേഖറെ അറിയിച്ചുവെന്നും എന്നാൽ, അദ്ദേഹം പരിഹാരം കാണുന്നില്ലെന്നും പറഞ്ഞശേഷം ഭരണമൊന്നും നടക്കുന്നില്ലെന്നും വെറുതെ മുന്നോട്ടുപോവുകയാണെന്നും മന്ത്രി തുടരുകയായിരുന്നു.
സര്‍ക്കാരിന്റെ പ്രവർത്തനം ശരിയല്ലെങ്കിൽ മധുസ്വാമിയും ഉത്തരവാദിയാണെന്നും പ്രസ്താവന നടത്തുംമുന്‍പ് മന്ത്രിസഭയിൽ നിന്ന് രാജിവയ്ക്കണമായിരുന്നുവെന്നും ഹോട്ടിക്കൾച്ചറൽ മന്ത്രി മുനിരത്ന പറഞ്ഞു. സഹപ്രവർത്തകന്റെ നിലപാടിനോട് രോഷത്തോടെയാണ് സഹകരണമന്ത്രി സോമശേഖർ പ്രതകരിച്ചത്.
ഭരണമൊന്നും നടക്കുന്നില്ലെന്നും ഏഴെട്ടു മാസത്തേക്ക് (തെരഞ്ഞെടുപ്പുവരെ) വെറുതെ നടത്തിക്കൊണ്ടുപോവുകയാണെന്നും നിയമ- പാർലമെന്ററി കാര്യമന്ത്രി ജെ.സി. മധുസ്വാമി പറയുന്ന സംഭാഷണം സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയായിരുന്നു.
മറ്റൊരു പശ്ചാത്തലത്തിലാണു മന്ത്രി പ്രതികരിച്ചതെന്നു മുഖ്യമന്ത്രി വാദിച്ചുവെങ്കിലും മന്ത്രിസഭയിലെ ചില അംഗങ്ങൾ കടുത്ത പ്രതിഷേധത്തിലാണ്. മന്ത്രി മധുസ്വാമി രാജിവയ്ക്കുന്നതാണ് നല്ലതെന്നു ഹോട്ടിക്കൾച്ചറൽ മന്ത്രി മുനിരത്ന പരസ്യമായി പറഞ്ഞുകഴിഞ്ഞു.
മുഖ്യമന്ത്രിക്കു ഭരണത്തിൽ ഇടപെടാനാവില്ലെന്നും നേതൃമാറ്റത്തിന് ബിജെപിയിൽ ആലോചനയുണ്ടെന്നുമുള്ള അഭ്യൂഹങ്ങൾക്കിടെയാണ് ഓഡിയോ സന്ദേശം പ്രചരിച്ചത്.
സാമൂഹികപ്രവർത്തകൻ ഭാസ്കർ എന്നയാളുമായി മന്ത്രി മധുസ്വാമി നടത്തുന്ന ഫോൺസംഭാഷണമാണ് വിവാദത്തിനു വഴിതെളിച്ചത്. അരലക്ഷം രൂപയുടെ വായ്പ പുതുക്കാൻ സഹകരണബാങ്കുകള്‍ കര്‍ഷകരില്‍ നിന്ന് 1,300 രൂപ ഈടാക്കുന്നുവെന്ന പരാതിയുമായി മന്ത്രിയെ ഭാസ്കർ വിളിക്കുകയായിരുന്നു. പ്രശ്നം സഹകരണമന്ത്രി എസ്.ടി. സോമശേഖറെ അറിയിച്ചുവെന്നും എന്നാൽ, അദ്ദേഹം പരിഹാരം കാണുന്നില്ലെന്നും പറഞ്ഞശേഷം ഭരണമൊന്നും നടക്കുന്നില്ലെന്നും വെറുതെ മുന്നോട്ടുപോവുകയാണെന്നും മന്ത്രി തുടരുകയായിരുന്നു.
സര്‍ക്കാരിന്റെ പ്രവർത്തനം ശരിയല്ലെങ്കിൽ മധുസ്വാമിയും ഉത്തരവാദിയാണെന്നും പ്രസ്താവന നടത്തുംമുന്‍പ് മന്ത്രിസഭയിൽ നിന്ന് രാജിവയ്ക്കണമായിരുന്നുവെന്നും ഹോട്ടിക്കൾച്ചറൽ മന്ത്രി മുനിരത്ന പറഞ്ഞു. സഹപ്രവർത്തകന്റെ നിലപാടിനോട് രോഷത്തോടെയാണ് സഹകരണമന്ത്രി സോമശേഖർ പ്രതകരിച്ചത്.