ന്യൂഡൽഹി: തലാഖ് ഇ ഹസനിലൂടെ വിവാഹമോചനം നടത്തുന്നതിൽ പ്രഥമദൃഷ്ട്യാ തെറ്റൊന്നും കാണാനാകുന്നില്ലെന്ന് സുപ്രീംകോടതി. തലാഖ് ഹസനും മുത്തലാഖും ഒന്നല്ല. പുരുഷൻമാരുടെ തലാഖ് ഇ ഹസൻ പോലെ തന്നെ സ്ത്രീകൾക്ക് ’ഖുല’യിലൂടെ വിവാഹമോചനം നേടാനാകുമെന്നും കോടതി അഭിപ്രായപ്പെട്ടു.
മാസത്തിലൊരിക്കൽ എന്ന ക്രമത്തിൽ മൂന്നുമാസം കൊണ്ട് തലാഖ് ചൊല്ലി മുസ്ലിം പുരുഷന്മാർ വിവാഹമോചനം നേടുന്ന രീതിയാണ് തലാഖ് ഇ ഹസൻ. ഇത് തെറ്റാണെന്ന വാദം പ്രഥമദൃഷ്ട്യാ അംഗീകരിക്കാനാവുന്നതല്ല. ഒരുമിച്ചു ജീവിക്കാൻ സാധിക്കില്ലെന്നു ദന്പതിമാർ ഉറച്ച തീരുമാനത്തിലെത്തിയാൽ വിവാഹമോചനം ഭരണഘടന അനുവദിക്കുന്നുണ്ടെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി.
തലാഖിലൂടെ വിവാഹ മോചനം നടത്തുന്നത് നിരോധിക്കണമെന്നാവശ്യപ്പെട്ട് മാധ്യമപ്രവർത്തക ബേനസീർ ഹീന നൽകിയ ഹർജിയിലാണ് കോടതിയുടെ നിരീക്ഷണം. തലാഖ് ഇ ഹസൻ മുസ്ലിം സ്ത്രീകൾക്ക് നേരെയുള്ള വിവേചനമാണെന്നായിരുന്നു ഹർജിയിലെ ആരോപണം. തലാഖ് ഇ ഹസൻ അടക്കം കോടതിക്ക് പുറത്തുള്ള വിവാഹമോചനങ്ങൾ നിരോധിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു. ജസ്റ്റീസുമാരായ എസ്.കെ കൗൾ, എം.എം. സുന്ദരേശ് എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. കേസ് വിശദമായ വാദത്തിന് 29 ലേക്ക് മാറ്റി.
മാസത്തിലൊരിക്കൽ എന്ന ക്രമത്തിൽ മൂന്നുമാസം കൊണ്ട് തലാഖ് ചൊല്ലി മുസ്ലിം പുരുഷന്മാർ വിവാഹമോചനം നേടുന്ന രീതിയാണ് തലാഖ് ഇ ഹസൻ. ഇത് തെറ്റാണെന്ന വാദം പ്രഥമദൃഷ്ട്യാ അംഗീകരിക്കാനാവുന്നതല്ല. ഒരുമിച്ചു ജീവിക്കാൻ സാധിക്കില്ലെന്നു ദന്പതിമാർ ഉറച്ച തീരുമാനത്തിലെത്തിയാൽ വിവാഹമോചനം ഭരണഘടന അനുവദിക്കുന്നുണ്ടെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി.
തലാഖിലൂടെ വിവാഹ മോചനം നടത്തുന്നത് നിരോധിക്കണമെന്നാവശ്യപ്പെട്ട് മാധ്യമപ്രവർത്തക ബേനസീർ ഹീന നൽകിയ ഹർജിയിലാണ് കോടതിയുടെ നിരീക്ഷണം. തലാഖ് ഇ ഹസൻ മുസ്ലിം സ്ത്രീകൾക്ക് നേരെയുള്ള വിവേചനമാണെന്നായിരുന്നു ഹർജിയിലെ ആരോപണം. തലാഖ് ഇ ഹസൻ അടക്കം കോടതിക്ക് പുറത്തുള്ള വിവാഹമോചനങ്ങൾ നിരോധിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു. ജസ്റ്റീസുമാരായ എസ്.കെ കൗൾ, എം.എം. സുന്ദരേശ് എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. കേസ് വിശദമായ വാദത്തിന് 29 ലേക്ക് മാറ്റി.