ന്യൂഡൽഹി: ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന സന്പദ് വ്യവസ്ഥയാണ് ഇന്ത്യയുടേതന്ന് രാഷ്ട്രപതി ദ്രൗപദി മുർമു. വർധിച്ചു വരുന്ന പുതിയ വ്യാവസായിക സംരംഭങ്ങൾ അഥവാ സ്റ്റാർട്ടപ്പുകൾ രാജ്യത്തിന്റെ വ്യാവസായിക രംഗത്തിന്റെ പുരോഗതിയെയാണ് സൂചിപ്പിക്കുന്നത്. സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികത്തിനു മുന്നോടിയായി രാഷ്ട്രത്തെ അഭിസംബോധന ചെയ്യുകയായിരുന്നു രാഷ്ട്രപതി.
ഇന്ത്യക്കാർക്ക് മാത്രമല്ല ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ജനാധിപത്യ വിശ്വാസികൾക്കും ഇത് ആഘോഷമാണ്. ഇന്ത്യ സ്വാതന്ത്യം നേടിയപ്പോൾ ഇന്ത്യയുടെ ജനാധിപത്യ ഭരണവ്യവസ്ഥയെക്കുറിച്ച് എല്ലാവരും ആശങ്ക പ്രകടിപ്പിച്ചിരുന്നു. അക്കാലത്ത് ജനാധിപത്യം സാന്പത്തികമായി മുന്നേറിയ രാജ്യങ്ങളുടെ മാത്രം ഭരണവ്യവസ്ഥയായിരുന്നു.
എന്നാൽ ഇന്ത്യൻ ജനാധിപത്യത്തെ കുറിച്ച് സംശയാലുക്കളായിരുന്നവർ തെറ്റായിരുന്നുവെന്ന് രാജ്യം തെളിയിച്ചു. ലോകത്തെ മറ്റ് ജനാധിപത്യ രാജ്യങ്ങളിൽ വോട്ടവകാശത്തിനായി സ്ത്രീകൾക്ക് നീണ്ട സമരങ്ങൾ നടത്തേണ്ടി വന്നപ്പോൾ ഇന്ത്യൻ റിപ്പബ്ലിക് സ്ഥാപിതമായതു മുതൽ സ്ത്രീകൾക്ക് വോട്ടവകാശം ലഭിച്ചു.
സ്വതന്ത്ര ഇന്ത്യയിൽ ജീവിക്കാൻ വേണ്ടി ത്യാഗങ്ങൾ അനുഭവിച്ചവരുടെ ഓർമകൾക്ക് മുൻപിൽ രാജ്യം നമസ്കരിക്കുന്നു. സ്വാതന്ത്യസമര സേനാനികളുടെയും ബാബാസാഹേബ് അംബേദ്കറുടെ നേതൃത്വത്തിൽ രാജ്യത്തിന്റെ ഭരണഘടന തയ്യാറാക്കിയ മഹദ് വ്യക്തികളുടെയും അഭിലാഷങ്ങൾ 2047 ആകുന്പോഴേക്കും രാജ്യം പൂർത്തിയാക്കും.
കോവിഡ് കാലഘട്ടത്തിന് ശേഷം ഒരു പുതിയ ഇന്ത്യ ഉയർന്നു വരുന്നതാണ് ലോകം കാണുന്നത്. ഭൗതികവും ഡിജിറ്റലുമായ അടിസ്ഥാന സൗകര്യ വികസനത്തിൽ ഇന്ത്യ അത്ഭുതപ്പെടുത്തുന്ന പുരോഗതി നേടിയിട്ടുണ്ടെന്നും രാഷ്ട്രപതി പറഞ്ഞു.
സാമൂഹിക ഐക്യവും ഒരുമയും ജനങ്ങളുടെ ശക്തീകരണവും പ്രോത്സാഹിപ്പിക്കുന്നതിനായി ഓഗസ്റ്റ് 14 വിഭജന ഭീതിയുടെ ഓർമ ദിവസമായി ആചരിക്കുന്നു. ദണ്ഡി യാത്രയുടെ പുനരാവിഷ്കരണത്തോടെ 2021 മാർച്ചിലാണ് ആസാദി കാ അമൃത് മഹോത്സവ് ആഘോഷങ്ങൾക്ക് തുടക്കം കുറിക്കുന്നത്. അന്ന് മുതൽ 75 ആഴ്ചകളായി രാജ്യത്തിന് സ്വാതന്ത്യം നേടിത്തന്ന മഹത്തായ ആദർശങ്ങളെ രാജ്യം അനുസ്മരിക്കുന്ന കാര്യവും രാഷ്ട്രപതി ഓർമിപ്പിച്ചു.
ഇന്ത്യക്കാർക്ക് മാത്രമല്ല ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ജനാധിപത്യ വിശ്വാസികൾക്കും ഇത് ആഘോഷമാണ്. ഇന്ത്യ സ്വാതന്ത്യം നേടിയപ്പോൾ ഇന്ത്യയുടെ ജനാധിപത്യ ഭരണവ്യവസ്ഥയെക്കുറിച്ച് എല്ലാവരും ആശങ്ക പ്രകടിപ്പിച്ചിരുന്നു. അക്കാലത്ത് ജനാധിപത്യം സാന്പത്തികമായി മുന്നേറിയ രാജ്യങ്ങളുടെ മാത്രം ഭരണവ്യവസ്ഥയായിരുന്നു.
എന്നാൽ ഇന്ത്യൻ ജനാധിപത്യത്തെ കുറിച്ച് സംശയാലുക്കളായിരുന്നവർ തെറ്റായിരുന്നുവെന്ന് രാജ്യം തെളിയിച്ചു. ലോകത്തെ മറ്റ് ജനാധിപത്യ രാജ്യങ്ങളിൽ വോട്ടവകാശത്തിനായി സ്ത്രീകൾക്ക് നീണ്ട സമരങ്ങൾ നടത്തേണ്ടി വന്നപ്പോൾ ഇന്ത്യൻ റിപ്പബ്ലിക് സ്ഥാപിതമായതു മുതൽ സ്ത്രീകൾക്ക് വോട്ടവകാശം ലഭിച്ചു.
സ്വതന്ത്ര ഇന്ത്യയിൽ ജീവിക്കാൻ വേണ്ടി ത്യാഗങ്ങൾ അനുഭവിച്ചവരുടെ ഓർമകൾക്ക് മുൻപിൽ രാജ്യം നമസ്കരിക്കുന്നു. സ്വാതന്ത്യസമര സേനാനികളുടെയും ബാബാസാഹേബ് അംബേദ്കറുടെ നേതൃത്വത്തിൽ രാജ്യത്തിന്റെ ഭരണഘടന തയ്യാറാക്കിയ മഹദ് വ്യക്തികളുടെയും അഭിലാഷങ്ങൾ 2047 ആകുന്പോഴേക്കും രാജ്യം പൂർത്തിയാക്കും.
കോവിഡ് കാലഘട്ടത്തിന് ശേഷം ഒരു പുതിയ ഇന്ത്യ ഉയർന്നു വരുന്നതാണ് ലോകം കാണുന്നത്. ഭൗതികവും ഡിജിറ്റലുമായ അടിസ്ഥാന സൗകര്യ വികസനത്തിൽ ഇന്ത്യ അത്ഭുതപ്പെടുത്തുന്ന പുരോഗതി നേടിയിട്ടുണ്ടെന്നും രാഷ്ട്രപതി പറഞ്ഞു.
സാമൂഹിക ഐക്യവും ഒരുമയും ജനങ്ങളുടെ ശക്തീകരണവും പ്രോത്സാഹിപ്പിക്കുന്നതിനായി ഓഗസ്റ്റ് 14 വിഭജന ഭീതിയുടെ ഓർമ ദിവസമായി ആചരിക്കുന്നു. ദണ്ഡി യാത്രയുടെ പുനരാവിഷ്കരണത്തോടെ 2021 മാർച്ചിലാണ് ആസാദി കാ അമൃത് മഹോത്സവ് ആഘോഷങ്ങൾക്ക് തുടക്കം കുറിക്കുന്നത്. അന്ന് മുതൽ 75 ആഴ്ചകളായി രാജ്യത്തിന് സ്വാതന്ത്യം നേടിത്തന്ന മഹത്തായ ആദർശങ്ങളെ രാജ്യം അനുസ്മരിക്കുന്ന കാര്യവും രാഷ്ട്രപതി ഓർമിപ്പിച്ചു.