കാബൂൾ: അവകാശങ്ങൾക്കായി തെരുവിൽ മാർച്ച് നടത്താൻ ധൈര്യപ്പെട്ട അഫ്ഗാൻ വനിതകളെ താലിബാൻ പോരാളികൾ ഭയപ്പെടുത്തി ഓടിച്ചുവിട്ടു. താലിബാൻ ഭീകരർ ഭരണം തിരിച്ചുപിടിച്ച് ഒരു വർഷം തികയുന്ന വേളയിൽ നാല്പതോളം വനിതകളാണ് കാബൂളിലെ തെരുവിൽ പ്രതിഷേധിച്ചത്.
താലിബാൻ അധികാരം പിടിച്ച ഓഗസ്റ്റ് 15 കരിദിനമാണെന്ന ബാനർ ഇവർ വഹിച്ചിരുന്നു. ഭക്ഷണം, ജോലി, സ്വാതന്ത്ര്യം എന്നീ മുദ്രാവാക്യങ്ങളും മുഴക്കി. താലിബാൻ പോരാളികൾ ആകാശത്തേക്കു വെടിയുതിർത്ത് പ്രതിഷേധക്കാരെ ഓടിക്കുകയായിരുന്നു. പ്രതിഷേധക്കാരുടെ ഫോണുകൾ പിടിച്ചെടുത്തു.
സംഭവം റിപ്പോർട്ട് ചെയ്ത ചില മാധ്യമപ്രവർത്തകരെ മർദിച്ചു. താലിബാൻ ഭരണകൂടം സ്ത്രീകളുടെ അവകാശങ്ങൾക്കു പുല്ലുവിലയാണു കല്പ്പിക്കുന്നത്. ഒട്ടുമിക്ക ഗവൺമെന്റ് ജോലികളിൽനിന്നും സ്ത്രീകളെ ഒഴിവാക്കി.
സെക്കൻഡറി വിദ്യാഭ്യാസം നിഷേധിച്ചു. 70 കിലോമീറ്ററിൽ കൂടുതൽ ദൂരം യാത്ര ചെയ്യണമെങ്കിൽ പുരുഷ രക്ഷിതാവ് ഒപ്പംവേണം. മുഖാവരണവും നിർബന്ധമാക്കി. മുഖാവരണം ഇല്ലെങ്കിൽ പുരുഷ രക്ഷിതാവ് മൂന്നു ദിവസം ജയിലിൽ കിടക്കേണ്ടിവരും.
താലിബാൻ അധികാരം പിടിച്ച ഓഗസ്റ്റ് 15 കരിദിനമാണെന്ന ബാനർ ഇവർ വഹിച്ചിരുന്നു. ഭക്ഷണം, ജോലി, സ്വാതന്ത്ര്യം എന്നീ മുദ്രാവാക്യങ്ങളും മുഴക്കി. താലിബാൻ പോരാളികൾ ആകാശത്തേക്കു വെടിയുതിർത്ത് പ്രതിഷേധക്കാരെ ഓടിക്കുകയായിരുന്നു. പ്രതിഷേധക്കാരുടെ ഫോണുകൾ പിടിച്ചെടുത്തു.
സംഭവം റിപ്പോർട്ട് ചെയ്ത ചില മാധ്യമപ്രവർത്തകരെ മർദിച്ചു. താലിബാൻ ഭരണകൂടം സ്ത്രീകളുടെ അവകാശങ്ങൾക്കു പുല്ലുവിലയാണു കല്പ്പിക്കുന്നത്. ഒട്ടുമിക്ക ഗവൺമെന്റ് ജോലികളിൽനിന്നും സ്ത്രീകളെ ഒഴിവാക്കി.
സെക്കൻഡറി വിദ്യാഭ്യാസം നിഷേധിച്ചു. 70 കിലോമീറ്ററിൽ കൂടുതൽ ദൂരം യാത്ര ചെയ്യണമെങ്കിൽ പുരുഷ രക്ഷിതാവ് ഒപ്പംവേണം. മുഖാവരണവും നിർബന്ധമാക്കി. മുഖാവരണം ഇല്ലെങ്കിൽ പുരുഷ രക്ഷിതാവ് മൂന്നു ദിവസം ജയിലിൽ കിടക്കേണ്ടിവരും.