ന്യൂഡൽഹി: കേന്ദ്ര സർവകലാശാലകളിലെ ബിരുദ പ്രവേശനത്തിനുള്ള നാലാം ഘട്ട പരീക്ഷ 30ലേക്കു മാറ്റിയതായി നാഷനൽ ടെസ്റ്റിംഗ് ഏജൻസി (എൻടിഎ) അറിയിച്ചു.
പരീക്ഷാ കേന്ദ്രമായി കൂടുതൽ സ്ഥലങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. വിദ്യാർഥികൾക്ക് അടുത്തുള്ള കേന്ദ്രം തെരഞ്ഞെടുക്കുന്നതിന് അവസരം ഒരുക്കാനാണ് പരീക്ഷ മാറ്റുന്നതെന്ന് എൻടിഎ അറിയിച്ചു. പതിനേഴു മുതൽ 20 വരെ പരീക്ഷ നടത്താനാണ് നേരത്തേ തീരുമാനിച്ചിരുന്നത്.
3.72 ലക്ഷം പേരാണ് കേന്ദ്ര സർവകലാശാലകളിലെ ബിരുദ കോഴ്സുകളിലേക്കുള്ള പ്രവേശന പരീക്ഷ എഴുതുന്നത്. ഇതിൽ 11,000 പേരുടെ പരീക്ഷയാണ് മാറ്റുന്നതെന്ന് എൻടിഎ പറഞ്ഞു. നേരത്തേ നടന്ന ഘട്ടങ്ങളിൽ ഒട്ടേറെ പരാതികൾ വരികയും ഒട്ടേറെ പേർക്കു പരീക്ഷ എഴുതാനാവാതെ പോവുകയും ചെയ്ത സാഹചര്യത്തിലാണ് എൻടിഎ നടപടി.
പരീക്ഷാ കേന്ദ്രമായി കൂടുതൽ സ്ഥലങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. വിദ്യാർഥികൾക്ക് അടുത്തുള്ള കേന്ദ്രം തെരഞ്ഞെടുക്കുന്നതിന് അവസരം ഒരുക്കാനാണ് പരീക്ഷ മാറ്റുന്നതെന്ന് എൻടിഎ അറിയിച്ചു. പതിനേഴു മുതൽ 20 വരെ പരീക്ഷ നടത്താനാണ് നേരത്തേ തീരുമാനിച്ചിരുന്നത്.
3.72 ലക്ഷം പേരാണ് കേന്ദ്ര സർവകലാശാലകളിലെ ബിരുദ കോഴ്സുകളിലേക്കുള്ള പ്രവേശന പരീക്ഷ എഴുതുന്നത്. ഇതിൽ 11,000 പേരുടെ പരീക്ഷയാണ് മാറ്റുന്നതെന്ന് എൻടിഎ പറഞ്ഞു. നേരത്തേ നടന്ന ഘട്ടങ്ങളിൽ ഒട്ടേറെ പരാതികൾ വരികയും ഒട്ടേറെ പേർക്കു പരീക്ഷ എഴുതാനാവാതെ പോവുകയും ചെയ്ത സാഹചര്യത്തിലാണ് എൻടിഎ നടപടി.