ബാങ്കോക്ക്: ജനകീയ പ്രക്ഷോഭത്തെത്തുടർന്ന് രാജ്യംവിട്ട ശ്രീലങ്കൻ മുൻ പ്രസിഡന്റ് മഹിന്ദ രാജപക്സെ ബാങ്കോക്കിലെ ആഡംബര ഹോട്ടലിൽ കഴിയുന്നതായി റിപ്പോർട്ട്.
സുരക്ഷാകാരണങ്ങളാൽ ഹോട്ടലിന്റെ പേര് പരസ്യമാക്കിയിട്ടില്ല. ഹോട്ടലിനുള്ളിൽത്തന്നെ തുടരണമെന്ന് ഗോത്താബയയോടു പോലീസ് നിർദേശിച്ചിരിക്കുകയാണ്.
യാത്രാവിവരം ചോർന്നതിനെത്തുടർന്ന് ബാങ്കോക്കിലെ സൈനിക വിമാനത്താവളത്തിലേക്ക് ഗോത്താബയയുടെ യാത്ര മാറ്റുകയായിരുന്നു.
ആഴ്ചകളായി സിംഗപ്പൂരിൽ തുടരുന്ന ഗോത്താബയ വ്യാഴാഴ്ച രാത്രി എട്ടുമണിയോടെ പ്രത്യേക വിമാനത്തിൽ മറ്റു മൂന്നുപേർക്കൊപ്പമാണ് സൈനികവിമാനത്താവളത്തിൽ ഇറങ്ങിയത്.
ഹോട്ടലിലും പരിസരത്തും വൻതോതിൽ മഫ്തി പോലീസിനെ വിന്യസിച്ചിട്ടുണ്ട്. സിംഗപ്പൂരിൽ കഴിയാനുള്ള കാലാവധി അവസാനിച്ചതിനെത്തുടർന്നാണ് വ്യാഴാഴ്ച രാജപക്സെ ബാങ്കോക്കിലേക്കു തിരിച്ചത്. മറ്റേതെങ്കിലും രാജ്യത്ത് രാഷ്ട്രീയാഭയം ലഭിക്കുന്നതിനു മുന്പുള്ള ഇടത്താവളമായാണ് തായ്ലൻഡിനെ രാജപക്സെ കണക്കാക്കുന്നത്.
സുരക്ഷാകാരണങ്ങളാൽ ഹോട്ടലിന്റെ പേര് പരസ്യമാക്കിയിട്ടില്ല. ഹോട്ടലിനുള്ളിൽത്തന്നെ തുടരണമെന്ന് ഗോത്താബയയോടു പോലീസ് നിർദേശിച്ചിരിക്കുകയാണ്.
യാത്രാവിവരം ചോർന്നതിനെത്തുടർന്ന് ബാങ്കോക്കിലെ സൈനിക വിമാനത്താവളത്തിലേക്ക് ഗോത്താബയയുടെ യാത്ര മാറ്റുകയായിരുന്നു.
ആഴ്ചകളായി സിംഗപ്പൂരിൽ തുടരുന്ന ഗോത്താബയ വ്യാഴാഴ്ച രാത്രി എട്ടുമണിയോടെ പ്രത്യേക വിമാനത്തിൽ മറ്റു മൂന്നുപേർക്കൊപ്പമാണ് സൈനികവിമാനത്താവളത്തിൽ ഇറങ്ങിയത്.
ഹോട്ടലിലും പരിസരത്തും വൻതോതിൽ മഫ്തി പോലീസിനെ വിന്യസിച്ചിട്ടുണ്ട്. സിംഗപ്പൂരിൽ കഴിയാനുള്ള കാലാവധി അവസാനിച്ചതിനെത്തുടർന്നാണ് വ്യാഴാഴ്ച രാജപക്സെ ബാങ്കോക്കിലേക്കു തിരിച്ചത്. മറ്റേതെങ്കിലും രാജ്യത്ത് രാഷ്ട്രീയാഭയം ലഭിക്കുന്നതിനു മുന്പുള്ള ഇടത്താവളമായാണ് തായ്ലൻഡിനെ രാജപക്സെ കണക്കാക്കുന്നത്.