കൊളംബോ: ചൈനീസ് ചാരക്കപ്പലിന്റെ ശ്രീലങ്കൻ തുറമുഖത്തേക്കുള്ള യാത്രയിൽ വീണ്ടും തടസങ്ങള്‍. ബാലിസ്റ്റിക് മിസൈലുകളെയും സാറ്റലൈറ്റുകളെയും നിരീക്ഷിക്കാൻ ശേഷിയുള്ള "യുവാൻ വാങ്' 5 എന്ന ചൈനീസ് ചാരക്കപ്പൽ വ്യാഴാഴ്ച ശ്രീലങ്കയിലെ ഹന്പൻടോട്ട തുറമുഖത്ത് എത്തുമെന്നായിരുന്നു റിപ്പോർട്ടുകൾ.
ഇന്ത്യ ശക്തമായ എതിർപ്പ് ഉന്നയിച്ചതോടെ യാത്ര വൈകിക്കാൻ ശ്രീലങ്കൻ സർക്കാർ ചൈനയോട് അഭ്യർഥിച്ചിരുന്നു. എന്നാൽ പിൻവലിയാൻ ചൈന തയാറായില്ല. നേരത്തേ തീരുമാനിച്ച തീയതിയിൽ കപ്പൽ തുറമുഖത്ത് എത്തുകയില്ലെന്ന് ശ്രീലങ്കൻ തുറമുഖവകുപ്പ് അധികൃതർ സ്ഥിരീകരിച്ചു.
അനുമതി കാത്ത് ഹന്പൻടോട്ടയ്ക്ക് 600 നോട്ടിക്കൽ മൈൽ അകലെ കപ്പൽ തുടരുകയാണ്.
ഇന്ത്യ ശക്തമായ എതിർപ്പ് ഉന്നയിച്ചതോടെ യാത്ര വൈകിക്കാൻ ശ്രീലങ്കൻ സർക്കാർ ചൈനയോട് അഭ്യർഥിച്ചിരുന്നു. എന്നാൽ പിൻവലിയാൻ ചൈന തയാറായില്ല. നേരത്തേ തീരുമാനിച്ച തീയതിയിൽ കപ്പൽ തുറമുഖത്ത് എത്തുകയില്ലെന്ന് ശ്രീലങ്കൻ തുറമുഖവകുപ്പ് അധികൃതർ സ്ഥിരീകരിച്ചു.
അനുമതി കാത്ത് ഹന്പൻടോട്ടയ്ക്ക് 600 നോട്ടിക്കൽ മൈൽ അകലെ കപ്പൽ തുടരുകയാണ്.