വാഷിംഗ്ടൺ ഡിസി: ടാൽക് ചേർത്തു നിർമിച്ച ബേബിപൗഡറിന്റെ വില്പന ആഗോളതലത്തിൽ അവസാനിപ്പിക്കാൻ ജോൺസൺ ആൻഡ് ജോൺസൺ തീരുമാനിച്ചു.
നിയമപ്രശ്നങ്ങൾമൂലം അമേരിക്കയിലും കാനഡയിലും രണ്ടു വർഷമായി ഇതിന്റെ വില്പന നിർത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ആഗോളതലത്തിൽ ടാൽക് അധിഷ്ഠിത ബേബി പൗഡർ വില്പന നിർത്തുന്നതായി കന്പനി പ്രഖ്യാപിച്ചത്.
ഇനി ധാന്യപ്പൊടികൊണ്ടു നിർമിക്കുന്ന ബേബിപൗഡറാകും വിപണിയിലെത്തുക. ജോൺസൺ ആൻഡ് ജോൺസൺ കന്പനിയുടെ ടാൽക് പൗഡറുകൾ ഉപയോഗിക്കുന്നതു കാൻസറിനു കാരണമാകുമെന്നു ചൂണ്ടിക്കാട്ടി 38,000 പേരാണു വിവിധ കോടതികളെ സമീപിച്ചത്. ഇതേത്തുടർന്ന് വില്പനയിൽ വൻ ഇടിവാണുണ്ടായത്.
നിയമപ്രശ്നങ്ങൾമൂലം അമേരിക്കയിലും കാനഡയിലും രണ്ടു വർഷമായി ഇതിന്റെ വില്പന നിർത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ആഗോളതലത്തിൽ ടാൽക് അധിഷ്ഠിത ബേബി പൗഡർ വില്പന നിർത്തുന്നതായി കന്പനി പ്രഖ്യാപിച്ചത്.
ഇനി ധാന്യപ്പൊടികൊണ്ടു നിർമിക്കുന്ന ബേബിപൗഡറാകും വിപണിയിലെത്തുക. ജോൺസൺ ആൻഡ് ജോൺസൺ കന്പനിയുടെ ടാൽക് പൗഡറുകൾ ഉപയോഗിക്കുന്നതു കാൻസറിനു കാരണമാകുമെന്നു ചൂണ്ടിക്കാട്ടി 38,000 പേരാണു വിവിധ കോടതികളെ സമീപിച്ചത്. ഇതേത്തുടർന്ന് വില്പനയിൽ വൻ ഇടിവാണുണ്ടായത്.