ന്യൂഡൽഹി: എൻജിനിയറിംഗ്, മെഡിക്കൽ പ്രവേശന പരീക്ഷകളെ ബിരുദ പൊതുപ്രവേശന പരീക്ഷയുമായി ബന്ധിപ്പിക്കാനൊരുങ്ങി യുജിസി. നിലവിൽ എൻജിനിയറിംഗ് പരീക്ഷ എഴുതുന്ന വിദ്യാർഥികൾ ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് വിഷയങ്ങൾക്കും, മെഡിക്കൽ പ്രവേശന പരീക്ഷ എഴുതുന്ന വിദ്യാർഥികൾ ഫിസിക്സ്, കെമിസ്ട്രി, ബയോളജി വിഷയങ്ങൾക്കും വ്യത്യസ്ത പരീക്ഷകളാണ് എഴുതുന്നത്.
എന്നാൽ എൻജിനിയറിംഗ്, മെഡിക്കൽ കോഴ്സുകളും സിയുഇടിയുടെ ഭാഗമാക്കുന്നതോടെ ഒന്നിലധികം പരീക്ഷകൾ എഴുതാതെ വിദ്യാർഥികൾക്ക് ബിരുദ പ്രവേശനത്തിനുള്ള സാധ്യത കൂടുമെന്നും യുജിസി ചെയർമാൻ എം. ജഗദേശ് കുമാർ പറഞ്ഞു.
വിഷയത്തിൽ അന്തിമ തീരുമാനത്തിൽ എത്തുന്നതിന് യുജിസി ബന്ധപ്പെട്ട വകുപ്പുകളുമായി ചർച്ചയിലാണ്. വിവിധ എൻട്രൻസ് പരീക്ഷകൾക്ക് തയാറെടുക്കുന്ന വിദ്യാർഥികൾ പഠിക്കുന്ന വിഷയങ്ങൾ എറെക്കുറെ ഒരേ സ്വഭാവമുള്ളതായതിനാൽ ഒന്നിലധികം പ്രവേശനപരീക്ഷകൾക്കു പകരം പൊതുപ്രവേശന പരീക്ഷയാക്കുന്നതിനും കൂടുതൽ വിഷയങ്ങളിലേക്കു പ്രവേശനം ലഭിക്കുന്നതിനുള്ള സാധ്യത വർധിപ്പിക്കുന്നതിനുമാണ് യുജിസി ലക്ഷ്യമിടുന്നത്.
എൻജിനിയറിംഗ് കോഴ്സുകളിലേക്കുള്ള പൊതുപ്രവേശന പരീക്ഷയായ ജോയിന്റ് എൻട്രൻസ് എക്സാം (ജെഇഇ), മെഡിക്കൽ കോഴ്സുകളിലേക്കുള്ള നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് (നീറ്റ് യുജി), ബിരുദ കോഴ്സുകളിലേക്കുള്ള കോമണ് യൂണിവേഴ്സിറ്റി എൻട്രൻസ് ടെസ്റ്റ് (സിയുഇടി) എന്നിവയാണ് രാജ്യത്ത് നടക്കുന്ന പ്രധാനപ്പെട്ട മൂന്ന് പ്രവേശന പരീക്ഷകൾ. ഈ മൂന്ന് പരീക്ഷകൾ എഴുതുന്ന 43 ലക്ഷത്തിലധികം വിദ്യാർഥികളിൽ ഭൂരിഭാഗവും ഒന്നിലധികം പരീക്ഷകൾക്ക് രജിസ്റ്റർ ചെയ്യുന്നുണ്ട്. ഇതിനു പുറമേ മൂന്നു പരീക്ഷകൾക്കും ഒരേപോലെ രജിസ്റ്റർ ചെയ്യുന്ന വിദ്യാർഥികളും ഗണ്യമായ സംഖ്യയിലുണ്ട്.
എൻജിനിയറിംഗ്, മെഡിക്കൽ പരീക്ഷകൾ സിയുഇടിയുടെ ഭാഗമാക്കുന്പോൾ വിദ്യാർഥികൾ ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ്, ബയോളജി എന്നീ ശാസ്ത്ര വിഷയങ്ങൾക്കു നേടുന്ന മാർക്കിന്റെ അടിസ്ഥാനത്തിൽ മറ്റു കോഴ്സുകളിലേക്കുള്ള പ്രവേശന യോഗ്യത നിശ്ചയിക്കാൻ സാധിക്കും.
എന്നാൽ എൻജിനിയറിംഗ്, മെഡിക്കൽ കോഴ്സുകളും സിയുഇടിയുടെ ഭാഗമാക്കുന്നതോടെ ഒന്നിലധികം പരീക്ഷകൾ എഴുതാതെ വിദ്യാർഥികൾക്ക് ബിരുദ പ്രവേശനത്തിനുള്ള സാധ്യത കൂടുമെന്നും യുജിസി ചെയർമാൻ എം. ജഗദേശ് കുമാർ പറഞ്ഞു.
വിഷയത്തിൽ അന്തിമ തീരുമാനത്തിൽ എത്തുന്നതിന് യുജിസി ബന്ധപ്പെട്ട വകുപ്പുകളുമായി ചർച്ചയിലാണ്. വിവിധ എൻട്രൻസ് പരീക്ഷകൾക്ക് തയാറെടുക്കുന്ന വിദ്യാർഥികൾ പഠിക്കുന്ന വിഷയങ്ങൾ എറെക്കുറെ ഒരേ സ്വഭാവമുള്ളതായതിനാൽ ഒന്നിലധികം പ്രവേശനപരീക്ഷകൾക്കു പകരം പൊതുപ്രവേശന പരീക്ഷയാക്കുന്നതിനും കൂടുതൽ വിഷയങ്ങളിലേക്കു പ്രവേശനം ലഭിക്കുന്നതിനുള്ള സാധ്യത വർധിപ്പിക്കുന്നതിനുമാണ് യുജിസി ലക്ഷ്യമിടുന്നത്.
എൻജിനിയറിംഗ് കോഴ്സുകളിലേക്കുള്ള പൊതുപ്രവേശന പരീക്ഷയായ ജോയിന്റ് എൻട്രൻസ് എക്സാം (ജെഇഇ), മെഡിക്കൽ കോഴ്സുകളിലേക്കുള്ള നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് (നീറ്റ് യുജി), ബിരുദ കോഴ്സുകളിലേക്കുള്ള കോമണ് യൂണിവേഴ്സിറ്റി എൻട്രൻസ് ടെസ്റ്റ് (സിയുഇടി) എന്നിവയാണ് രാജ്യത്ത് നടക്കുന്ന പ്രധാനപ്പെട്ട മൂന്ന് പ്രവേശന പരീക്ഷകൾ. ഈ മൂന്ന് പരീക്ഷകൾ എഴുതുന്ന 43 ലക്ഷത്തിലധികം വിദ്യാർഥികളിൽ ഭൂരിഭാഗവും ഒന്നിലധികം പരീക്ഷകൾക്ക് രജിസ്റ്റർ ചെയ്യുന്നുണ്ട്. ഇതിനു പുറമേ മൂന്നു പരീക്ഷകൾക്കും ഒരേപോലെ രജിസ്റ്റർ ചെയ്യുന്ന വിദ്യാർഥികളും ഗണ്യമായ സംഖ്യയിലുണ്ട്.
എൻജിനിയറിംഗ്, മെഡിക്കൽ പരീക്ഷകൾ സിയുഇടിയുടെ ഭാഗമാക്കുന്പോൾ വിദ്യാർഥികൾ ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ്, ബയോളജി എന്നീ ശാസ്ത്ര വിഷയങ്ങൾക്കു നേടുന്ന മാർക്കിന്റെ അടിസ്ഥാനത്തിൽ മറ്റു കോഴ്സുകളിലേക്കുള്ള പ്രവേശന യോഗ്യത നിശ്ചയിക്കാൻ സാധിക്കും.