ന്യൂഡൽഹി: ഗുരുതര രോഗം ബാധിച്ച സുഹൃത്ത് ദയാവധം തേടി സ്വിറ്റ്സർലന്‍ഡിലേക്കു പോകാനൊരുങ്ങുന്നതു തടയണമെന്നാവശ്യപ്പെട്ട് കുടുംബസുഹൃത്തും മലയാളിയുമായ വനിത ഡൽഹി ഹൈക്കോടതിയെ സമീപിച്ചു. തന്റെ സുഹൃത്തിന് എമിഗ്രന്റ്സ് ക്ലിയറൻസ് നൽകരുത് എന്നാവശ്യപ്പെട്ടാണ് ഇവർ ഡൽഹി ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.
40 വയസുള്ള നോയിഡ സ്വദേശിക്ക് മയാൾജിക് എൻസിഫലോമിലിറ്റിസ് എന്ന രോഗമാണ് ബാധിച്ചിരിക്കുന്നത്. നാഡീവ്യൂഹത്തെ ബാധിക്കുന്ന ഈ രോഗം കടുത്ത തളർച്ചയിലേക്കു വഴിതെളിക്കും. 2014ൽ രോഗം ബാധിച്ച യുവാവ് ഇപ്പോൾ പൂർണമായും കിടപ്പിലാണ്. വീടിനുള്ളിൽ ഏതാനും ചുവടുകൾ മാത്രമേ നടക്കാൻ കഴിയൂ.
അസുഖത്തിന്റെ ആരംഭകാലത്ത് എയിംസിലായിരുന്നു ചികിത്സ. പിന്നീട് കോവിഡ് വ്യാപനം രൂക്ഷമായതോടെ ചികിത്സ തുടരാനാകാതെ വന്നു. യുവാവിന് ഇന്ത്യയിലോ വിദേശത്തോ ആവശ്യമായ ചികിത്സ ലഭ്യമാക്കാൻ സാന്പത്തിക സ്ഥിതിയുണ്ട്. എന്നാൽ യുവാവ് തനിക്കിനി ജീവിച്ചിരിക്കേണ്ട എന്ന കടുംപിടിത്തത്തിലാണെന്നും പരാതിക്കാരിയുടെ ഹർജിയിൽ പറയുന്നു.
യുവാവിന്റെ ജീവിതത്തിൽ ഇനിയും പ്രതീക്ഷകൾ ബാക്കിയാണെന്നും ആരോഗ്യ നില മെച്ചപ്പെടാനുള്ള സാധ്യതകളുണ്ടെന്നും സുഹൃത്ത് നൽകിയ ഹർജിയിൽ പറയുന്നു. ഇവർ ബംഗളൂരുവിൽ സ്ഥിരതാമസമാക്കിയ മലയാളിയാണ്.
വിദഗ്ധ മെഡിക്കൽ സമിതി രൂപീകരിച്ച് യുവാവിന്റെ ആരോഗ്യനില വിശദമായി വിലയിരുത്തണം. ഇതിനായി കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന് നിർദേശം നൽകണം.
ചികിത്സയ്ക്കായി എന്ന പേരിലാണ് ഇയാൾ സ്വിറ്റ്സർലൻഡിലേക്ക് വീസയ്ക്ക് അപേക്ഷിച്ചിരിക്കുന്നത്. അതിനാൽ ഇയാൾക്ക് എമിഗ്രേഷൻ ക്ലിയറൻസ് നൽകരുതെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തോട് ആവശ്യപ്പെടണം. അപൂർവ സാഹചര്യം കണക്കിലെടുത്ത് ഇയാളുടെ തുടർചികിത്സയ്ക്കു വഴിയൊരുക്കണമെന്നും അഭിഭാഷകനായ കെ.ആർ. സുഭാഷ് ചന്ദ്രൻ മുഖേന നൽകിയ ഹർജിയിൽ ആവശ്യപ്പെട്ടു. ഹർജി കോടതി അടുത്തയാഴ്ച പരിഗണിക്കും
സ്വിറ്റ്സർലൻഡിൽ ജനഹിത പരിശോധന നടത്തി ദയാവധം നിയമവിധേയമാക്കിയ രാജ്യമാണ്. ദയാവധം ആവശ്യപ്പെടുന്നവരുടെ ആരോഗ്യനിലയും അപൂർവ ദുരിത സാഹചര്യവും വിലയിരുത്തിയാണ് അനുമതി നൽകുന്നത്.
വിദഗ്ധ ഡോക്ടർമാർ അടങ്ങുന്ന മെഡിക്കൽ സംഘവും പരിശോധന നടത്തും. ഗുരുതര രോഗങ്ങൾ ബാധിച്ചവർ അടക്കം പല രാജ്യങ്ങളിൽനിന്നായി ഇതേ ആവശ്യം ഉന്നയിച്ച് സ്വിറ്റ്സർലന്‍ഡിലേക്ക് എത്തുന്നുണ്ട്. എന്നാൽ, ആത്മഹത്യ ടൂറിസം പ്രോത്സാഹിപ്പിക്കുന്നു എന്നാരോപിച്ച് സ്വിറ്റ്സർലന്‍ഡിനെതിരേ രാജ്യവ്യാപകമായി വിമർശനവും ഉയരുന്നുന്നുണ്ട്.
40 വയസുള്ള നോയിഡ സ്വദേശിക്ക് മയാൾജിക് എൻസിഫലോമിലിറ്റിസ് എന്ന രോഗമാണ് ബാധിച്ചിരിക്കുന്നത്. നാഡീവ്യൂഹത്തെ ബാധിക്കുന്ന ഈ രോഗം കടുത്ത തളർച്ചയിലേക്കു വഴിതെളിക്കും. 2014ൽ രോഗം ബാധിച്ച യുവാവ് ഇപ്പോൾ പൂർണമായും കിടപ്പിലാണ്. വീടിനുള്ളിൽ ഏതാനും ചുവടുകൾ മാത്രമേ നടക്കാൻ കഴിയൂ.
അസുഖത്തിന്റെ ആരംഭകാലത്ത് എയിംസിലായിരുന്നു ചികിത്സ. പിന്നീട് കോവിഡ് വ്യാപനം രൂക്ഷമായതോടെ ചികിത്സ തുടരാനാകാതെ വന്നു. യുവാവിന് ഇന്ത്യയിലോ വിദേശത്തോ ആവശ്യമായ ചികിത്സ ലഭ്യമാക്കാൻ സാന്പത്തിക സ്ഥിതിയുണ്ട്. എന്നാൽ യുവാവ് തനിക്കിനി ജീവിച്ചിരിക്കേണ്ട എന്ന കടുംപിടിത്തത്തിലാണെന്നും പരാതിക്കാരിയുടെ ഹർജിയിൽ പറയുന്നു.
യുവാവിന്റെ ജീവിതത്തിൽ ഇനിയും പ്രതീക്ഷകൾ ബാക്കിയാണെന്നും ആരോഗ്യ നില മെച്ചപ്പെടാനുള്ള സാധ്യതകളുണ്ടെന്നും സുഹൃത്ത് നൽകിയ ഹർജിയിൽ പറയുന്നു. ഇവർ ബംഗളൂരുവിൽ സ്ഥിരതാമസമാക്കിയ മലയാളിയാണ്.
വിദഗ്ധ മെഡിക്കൽ സമിതി രൂപീകരിച്ച് യുവാവിന്റെ ആരോഗ്യനില വിശദമായി വിലയിരുത്തണം. ഇതിനായി കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന് നിർദേശം നൽകണം.
ചികിത്സയ്ക്കായി എന്ന പേരിലാണ് ഇയാൾ സ്വിറ്റ്സർലൻഡിലേക്ക് വീസയ്ക്ക് അപേക്ഷിച്ചിരിക്കുന്നത്. അതിനാൽ ഇയാൾക്ക് എമിഗ്രേഷൻ ക്ലിയറൻസ് നൽകരുതെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തോട് ആവശ്യപ്പെടണം. അപൂർവ സാഹചര്യം കണക്കിലെടുത്ത് ഇയാളുടെ തുടർചികിത്സയ്ക്കു വഴിയൊരുക്കണമെന്നും അഭിഭാഷകനായ കെ.ആർ. സുഭാഷ് ചന്ദ്രൻ മുഖേന നൽകിയ ഹർജിയിൽ ആവശ്യപ്പെട്ടു. ഹർജി കോടതി അടുത്തയാഴ്ച പരിഗണിക്കും
സ്വിറ്റ്സർലൻഡിൽ ജനഹിത പരിശോധന നടത്തി ദയാവധം നിയമവിധേയമാക്കിയ രാജ്യമാണ്. ദയാവധം ആവശ്യപ്പെടുന്നവരുടെ ആരോഗ്യനിലയും അപൂർവ ദുരിത സാഹചര്യവും വിലയിരുത്തിയാണ് അനുമതി നൽകുന്നത്.
വിദഗ്ധ ഡോക്ടർമാർ അടങ്ങുന്ന മെഡിക്കൽ സംഘവും പരിശോധന നടത്തും. ഗുരുതര രോഗങ്ങൾ ബാധിച്ചവർ അടക്കം പല രാജ്യങ്ങളിൽനിന്നായി ഇതേ ആവശ്യം ഉന്നയിച്ച് സ്വിറ്റ്സർലന്‍ഡിലേക്ക് എത്തുന്നുണ്ട്. എന്നാൽ, ആത്മഹത്യ ടൂറിസം പ്രോത്സാഹിപ്പിക്കുന്നു എന്നാരോപിച്ച് സ്വിറ്റ്സർലന്‍ഡിനെതിരേ രാജ്യവ്യാപകമായി വിമർശനവും ഉയരുന്നുന്നുണ്ട്.