ന്യൂഡൽഹി: പിഎഫ് പെൻഷൻ കേസിൽ സുപ്രീംകോടതിയിൽ വാദം പൂർത്തിയായി. കേസ് വിധി പറയാനായി മാറ്റി. ശന്പളത്തിന് ആനുപാതികമായി പെൻഷൻ നടപ്പാക്കിയാൽ അധിക സാന്പതിക ബാധ്യതയുണ്ടാകുമെന്ന വാദത്തിൽ തന്നെ ഇപിഎഫ്ഒയും കേന്ദ്ര തൊഴിൽ മന്ത്രാലയവും ഉറച്ചു നിൽക്കുകയാണ്.
സാന്പത്തിക നയ രൂപീകരണം അടക്കമുള്ള വിഷയമായതിനാൽ സുപ്രീംകോടതിക്ക് ഇതിൽ ഇടപെടുന്നതിന് പരിമിതികളുണ്ടെന്നാണ് സർക്കാരിന്റെ വാദം. പെൻഷൻകാരുടെ വാദം ബുധനാഴ്ച പൂർത്തിയായിരുന്നു. സർക്കാർ പറയുന്ന അധിക സാന്പത്തിക ബാധ്യത അടക്കമുള്ള കാര്യങ്ങൾ അയഥാർഥമാണെന്നാണ് പെൻഷൻകാർ വാദിച്ചത്.
ആറു ദിവസം വാദം കേട്ടതിന് ശേഷമാണ് ജസ്റ്റീസുമാരായ യു.യു. ലളിത്, അനിരുദ്ധ ബോസ്, സുധാംശു ധുലിയ എന്നിവർ ഉൾപ്പെട്ട ബെഞ്ച് കേസ് വിധി പറയാനായി മാറ്റിയത്.
15,000 രൂപ ശന്പള പരിധിയും ജോലി ചെയ്യുന്ന വർഷവും കണക്കാക്കിയാണ് നിലവിൽ ഇപിഎഫ് പെൻഷൻ തീരുമാനിക്കുന്നത്. ഈ പരിധി ഹൈക്കോടതി എടുത്തുകളഞ്ഞു. ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി ശരിവച്ചെങ്കിലും പിന്നീട് തൊഴിൽ മന്ത്രാലയവും ഇപിഎഫ്ഒയും നൽകിയ ഹർജികൾ പരിഗണിച്ച് കേസ് പുനഃപരിശോധിക്കാൻ തീരുമാനിക്കുകയായിരുന്നു. എഴുപതു ലക്ഷത്തോളം വരുന്ന ഇപിഎഫ് പെൻഷൻ വാങ്ങുന്നവർ ആശങ്കയോടെയും ആകാംക്ഷയോടെയും വിധി കാത്തിരിക്കുന്ന കേസാണിത്.
സാന്പത്തിക നയ രൂപീകരണം അടക്കമുള്ള വിഷയമായതിനാൽ സുപ്രീംകോടതിക്ക് ഇതിൽ ഇടപെടുന്നതിന് പരിമിതികളുണ്ടെന്നാണ് സർക്കാരിന്റെ വാദം. പെൻഷൻകാരുടെ വാദം ബുധനാഴ്ച പൂർത്തിയായിരുന്നു. സർക്കാർ പറയുന്ന അധിക സാന്പത്തിക ബാധ്യത അടക്കമുള്ള കാര്യങ്ങൾ അയഥാർഥമാണെന്നാണ് പെൻഷൻകാർ വാദിച്ചത്.
ആറു ദിവസം വാദം കേട്ടതിന് ശേഷമാണ് ജസ്റ്റീസുമാരായ യു.യു. ലളിത്, അനിരുദ്ധ ബോസ്, സുധാംശു ധുലിയ എന്നിവർ ഉൾപ്പെട്ട ബെഞ്ച് കേസ് വിധി പറയാനായി മാറ്റിയത്.
15,000 രൂപ ശന്പള പരിധിയും ജോലി ചെയ്യുന്ന വർഷവും കണക്കാക്കിയാണ് നിലവിൽ ഇപിഎഫ് പെൻഷൻ തീരുമാനിക്കുന്നത്. ഈ പരിധി ഹൈക്കോടതി എടുത്തുകളഞ്ഞു. ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി ശരിവച്ചെങ്കിലും പിന്നീട് തൊഴിൽ മന്ത്രാലയവും ഇപിഎഫ്ഒയും നൽകിയ ഹർജികൾ പരിഗണിച്ച് കേസ് പുനഃപരിശോധിക്കാൻ തീരുമാനിക്കുകയായിരുന്നു. എഴുപതു ലക്ഷത്തോളം വരുന്ന ഇപിഎഫ് പെൻഷൻ വാങ്ങുന്നവർ ആശങ്കയോടെയും ആകാംക്ഷയോടെയും വിധി കാത്തിരിക്കുന്ന കേസാണിത്.