ബോൽപുർ: കോടിക്കണക്കിനുരൂപയുടെ അഴിമതിയാരോപിക്കുന്ന കന്നുകാലികടത്തു കേസിലെ അന്വേഷണത്തോടു നിസഹകരിക്കുന്നുവെന്നതിന്റെ പേരിൽ പശ്ചിമബംഗാളിലെ തൃണമൂൽ കോണ്ഗ്രസ് നേതാവ് അനുബ്രത മൊണ്ടാലിനെ സിബിഐ അറസ്റ്റ് ചെയ്തു. ബീർഭും ജില്ലയിലെ വീട്ടിൽ ഇന്നലെ രാവിലെയെത്തിയ സിബിഐ സംഘം ഒരു മണിക്കൂർ ചോദ്യം ചെയ്തശേഷം മൊണ്ടാലിന്റെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
സ്കൂൾ അഴിമതിക്കേസിൽ മുതിർന്ന നേതാവും മുൻമന്ത്രിയുമായ പാർഥ ചാറ്റർജിയെ എൻഫോഴ്സ്മെന്റ് അറസ്റ്റ്ചെയ്തതിന്റെ ചൂടാറുംമുന്പേ മറ്റൊരു നേതാവുകൂടി പിടിയിലായത് മുഖ്യമന്ത്രി മമത ബാനർജിയെ കടുത്ത പ്രതിസന്ധിയിലെത്തിച്ചിരിക്കുകയാണ്.
കന്നുകാലി കടത്തിൽ മൊണ്ടാലിനു പങ്കുണ്ടെന്ന് വ്യക്തമായിട്ടുണ്ടെന്ന് സിബിഐ സംഘം പറഞ്ഞു. വിശദമായ ചോദ്യംചെയ്യലിനുശേഷം നിയമപ്രകാരമുള്ള നടപടികളിലേക്ക് നീങ്ങുമെന്നും അവർ വ്യക്തമാക്കി.
കേസിൽ ചോദ്യംചെയ്യലിന് ഹാജരാകാൻ രണ്ടുതവണ ആവശ്യപ്പെട്ടുവെങ്കിലും ഡോക്ടർമാർ വിശ്രമം നിർദേശിച്ചിരിക്കുകയാണെന്ന് മൊണ്ടാൽ മറുപടി നൽകുകയായിരുന്നു. ഇതോടെയാണ് ഇന്നലെ രാവിലെ എട്ട് സിബിഐ ഉദ്യോഗസ്ഥർ മൊണ്ടാലിന്റെ വസതിയിലെത്തി പരിശോധന നടത്തിയത്. ചോദ്യംചെയ്യാനായി അദ്ദേഹത്തെ വീടിന്റെ രണ്ടാംനിലയിലേക്കു മാറ്റുകയും ചെയ്തു. പരിശോധന നിർദേശിച്ച ഡോക്ടറിൽ നിന്നും അന്വേഷണസംഘം മൊഴിയെടുത്തു.
മമത ബാനർജിയുടെ അടുത്ത അനുയായികളിലൊരാളാണ് മൊണ്ടൽ.
കോൽക്കത്ത ലാംബസാറിൽ നിന്ന് വാങ്ങുന്ന കന്നുകാലികളെ അതിർത്തിയിലൂടെ ചങ്ങാടത്തിൽ ബംഗ്ലാദേശിൽ എത്തിക്കുന്നതുമായി ബന്ധപ്പെട്ടാണ് കേസ്. കടത്തുകാരുടെ സംരക്ഷണം ഉറപ്പാക്കാൻ കൈക്കൂലി വാങ്ങിയെന്നാണ് മൊണ്ടലിനെതിരേയുള്ള ആരോപണം. കേസിൽ ഒളിവിലായ മറ്റൊരു തൃണമൂൽ നേതാവ് വിനയ് മിശ്രയുടെ സഹോദരൻ വികാസ് മിശ്രയും മൊണ്ടലുമാണ് ഇതിനായുള്ള ഇടപാടുകൾ നടത്തിയത്.
ഇനാമുൽ ഹഖ് എന്നയാളാണ് കാലികടത്തിന്റെ സൂത്രധാരൻ. ബിഎസ്എഫ് ഓഫീസറും മലയാളിയുമായ സതീഷ് കുമാർ ഉൾപ്പെടെയുള്ളവർ പ്രതിസ്ഥാനത്തുള്ള കേസിൽ 2021 ഫെബ്രുവരിയിൽ ഏഴു പ്രതികൾക്കെതിരേയാണ് സിബിഐ കുറ്റപത്രം സമർപ്പിച്ചത്.
സ്കൂൾ അഴിമതിക്കേസിൽ മുതിർന്ന നേതാവും മുൻമന്ത്രിയുമായ പാർഥ ചാറ്റർജിയെ എൻഫോഴ്സ്മെന്റ് അറസ്റ്റ്ചെയ്തതിന്റെ ചൂടാറുംമുന്പേ മറ്റൊരു നേതാവുകൂടി പിടിയിലായത് മുഖ്യമന്ത്രി മമത ബാനർജിയെ കടുത്ത പ്രതിസന്ധിയിലെത്തിച്ചിരിക്കുകയാണ്.
കന്നുകാലി കടത്തിൽ മൊണ്ടാലിനു പങ്കുണ്ടെന്ന് വ്യക്തമായിട്ടുണ്ടെന്ന് സിബിഐ സംഘം പറഞ്ഞു. വിശദമായ ചോദ്യംചെയ്യലിനുശേഷം നിയമപ്രകാരമുള്ള നടപടികളിലേക്ക് നീങ്ങുമെന്നും അവർ വ്യക്തമാക്കി.
കേസിൽ ചോദ്യംചെയ്യലിന് ഹാജരാകാൻ രണ്ടുതവണ ആവശ്യപ്പെട്ടുവെങ്കിലും ഡോക്ടർമാർ വിശ്രമം നിർദേശിച്ചിരിക്കുകയാണെന്ന് മൊണ്ടാൽ മറുപടി നൽകുകയായിരുന്നു. ഇതോടെയാണ് ഇന്നലെ രാവിലെ എട്ട് സിബിഐ ഉദ്യോഗസ്ഥർ മൊണ്ടാലിന്റെ വസതിയിലെത്തി പരിശോധന നടത്തിയത്. ചോദ്യംചെയ്യാനായി അദ്ദേഹത്തെ വീടിന്റെ രണ്ടാംനിലയിലേക്കു മാറ്റുകയും ചെയ്തു. പരിശോധന നിർദേശിച്ച ഡോക്ടറിൽ നിന്നും അന്വേഷണസംഘം മൊഴിയെടുത്തു.
മമത ബാനർജിയുടെ അടുത്ത അനുയായികളിലൊരാളാണ് മൊണ്ടൽ.
കോൽക്കത്ത ലാംബസാറിൽ നിന്ന് വാങ്ങുന്ന കന്നുകാലികളെ അതിർത്തിയിലൂടെ ചങ്ങാടത്തിൽ ബംഗ്ലാദേശിൽ എത്തിക്കുന്നതുമായി ബന്ധപ്പെട്ടാണ് കേസ്. കടത്തുകാരുടെ സംരക്ഷണം ഉറപ്പാക്കാൻ കൈക്കൂലി വാങ്ങിയെന്നാണ് മൊണ്ടലിനെതിരേയുള്ള ആരോപണം. കേസിൽ ഒളിവിലായ മറ്റൊരു തൃണമൂൽ നേതാവ് വിനയ് മിശ്രയുടെ സഹോദരൻ വികാസ് മിശ്രയും മൊണ്ടലുമാണ് ഇതിനായുള്ള ഇടപാടുകൾ നടത്തിയത്.
ഇനാമുൽ ഹഖ് എന്നയാളാണ് കാലികടത്തിന്റെ സൂത്രധാരൻ. ബിഎസ്എഫ് ഓഫീസറും മലയാളിയുമായ സതീഷ് കുമാർ ഉൾപ്പെടെയുള്ളവർ പ്രതിസ്ഥാനത്തുള്ള കേസിൽ 2021 ഫെബ്രുവരിയിൽ ഏഴു പ്രതികൾക്കെതിരേയാണ് സിബിഐ കുറ്റപത്രം സമർപ്പിച്ചത്.