കൊളംബോ: ശ്രീലങ്കയിൽ രാജപക്സെമാരുടെ കുടുംബവാഴ്ചയ്ക്ക് അന്ത്യംകുറിച്ച സമരം അവസാനിപ്പിച്ചതായി പ്രക്ഷോഭകർ അറിയിച്ചു. സമരകേന്ദ്രമായി കൊളംബോ നഗരമധ്യത്തിലെ ഗല്ലി ഫേസ് പാർക്കിൽ 123 ദിവസം സ്ഥിതിചെയ്ത ക്യാന്പ് ചൊവ്വാഴ്ച ഒഴിഞ്ഞതായി പ്രക്ഷോഭകരുടെ വക്താവ് മനോജ് നനായക്കര അറിയിച്ചു.
പ്രസിഡന്റ് റനിൽ വിക്രമസിംഗെയുടെ വിട്ടുവീഴ്ചയില്ലാത്ത നിലപാടുകൾ സമരക്കാർക്കുമേൽ സമ്മർദം വർധിപ്പിച്ചിരുന്നു. സമരം അവസാനിപ്പിച്ചെങ്കിലും ലങ്കയിലെ ഭരണസംവിധാനം അടിമുടി പരിഷ്കരിക്കാനുള്ള പോരാട്ടം തുടരുമെന്നാണു സമരക്കാർ പറഞ്ഞത്.
സാന്പത്തികപ്രതിസന്ധിയിൽ പൊറുതിമുട്ടിയതിനെത്തുടർന്ന് ഏപ്രിൽ ഒന്നിന് ആരംഭിച്ച ജനകീയ പ്രക്ഷോഭത്തിൽ മുന്പു കണ്ടിട്ടില്ലാത്ത സംഭവങ്ങൾക്കാണ് ലങ്ക വേദിയായത്. പ്രസിഡന്റായിരുന്ന ഗോത്താബയ രാജപക്സെ രാജ്യത്തുനിന്നോടിപ്പോയി. സഹോദരൻ മഹിന്ദ രാജപക്സെയ്ക്കു പ്രധാനമന്ത്രിപദം ഒഴിയേണ്ടിവന്നു. ഇവരുടേതടക്കം ഭരണനേതാക്കളുടെ ഔദ്യോഗിക, സ്വകാര്യ വസതികൾ കയ്യേറുകയും അഗ്നിക്കിരയാക്കപ്പെടുകയും ചെയ്തു.
ജൂലൈ മധ്യത്തിൽ ഗോത്താബയ പലായനം ചെയ്തതോടെ തെരുവിലെ പ്രക്ഷോഭം കെട്ടടങ്ങിയിരുന്നു. റനിൽ വിക്രമസിംഗെ പ്രസിഡന്റായശേഷം പ്രക്ഷോഭകരെ ദയയില്ലാതെ നേരിടാനും അറസ്റ്റ് ചെയ്യാനും പോലീസിനും പട്ടാളത്തിനും നിർദേശം നല്കി.ഗല്ലി ഫേസിലെ ക്യാന്പ് അഞ്ചിന് ഒഴിയാൻ പോലീസ് ആവശ്യപ്പെട്ടെങ്കിലും സമരക്കാർ വഴങ്ങിയത് ചൊവ്വാഴ്ചയാണ്.
ഗോത്താബയയ്ക്കു തായ്ലൻഡിൽ താത്കാലിക അഭയം
ബാങ്കോക്ക്: ശ്രീലങ്കൻ മുൻ പ്രസിഡന്റ് ഗോത്താബയയ്ക്കു താത്കാലികമായി അഭയം നൽകാൻ തായ്ലൻഡ് സമ്മതിച്ചു. തായ്ലൻഡിൽ താത്കാലികമായി തങ്ങി മറ്റൊരു രാജ്യത്ത് സ്ഥിരം അഭയം തേടാമെന്നു പ്രധാനമന്ത്രി പ്രയുത് ചാൻ-ഒ-ച പറഞ്ഞു. നിലവിൽ സിംഗപ്പൂരിൽ കഴിയുന്ന ഗോത്താബയയുടെ വീസാ കാലാവധി ഇന്ന് അവസാനിക്കും. ജൂലൈ മൂന്നിന് മാലദ്വീപിലെത്തിയ ഗോത്താബയ അവിടെനിന്നാണു സിംഗപ്പൂരിലെത്തിയത്. സിംഗപ്പൂരിൽവച്ചാണ് അദ്ദേഹം ശ്രീലങ്കൻ പ്രസിഡന്റ്പദവി രാജിവച്ചത്.
മഹീന്ദയുടെയും ബേസിലിന്റെയും യാത്രാവിലക്ക് നീട്ടി
കൊളംബോ: ശ്രീലങ്കൻ മുൻ പ്രധാനമന്ത്രി മഹീന്ദ രാജപക്സെയുടെയും സഹോദരനും മുൻ ധനകാര്യമന്ത്രിയുമായ ബേസിൽ രാജപക്സെയുടെയും വിദേശയാത്രാവിലക്ക് ശ്രീലങ്കൻ സുപ്രീംകോടതി സെപ്റ്റംബർ അഞ്ചുവരെ നീട്ടി. രാജ്യത്തിന്റെ നിലവിലെ സാന്പത്തിക പ്രതിസന്ധിക്കു പിന്നിൽ, രാജപക്സെ സഹോദരങ്ങളാണെന്ന പരാതിയെത്തുടർന്ന് യാത്രാവിലക്ക് ഓഗസ്റ്റ് ഒന്നിനു സുപ്രീംകോടതി നീട്ടിയിരുന്നു.
ഓഗസ്റ്റ് മൂന്നിനു വിലക്ക് 11 വരെ വീണ്ടും നീട്ടി. ഇന്നലെ കോടതി സെപ്റ്റംബർ അഞ്ചുവരെ വിലക്ക് നീട്ടിയതായി ശ്രീലങ്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ശ്രീലങ്കയുടെ വിദേശകടം വർധിക്കാനും രാജ്യത്തെ സാന്പത്തിക മാന്ദ്യത്തിനും കാരണം ബേസിൽ, മഹീന്ദ രാജപക്സെമാരും സെൻട്രൽ ബാങ്ക് ഗവർണർ അജിത് നിർവാഡ് കബ്രാലുമാണെന്ന് ആരോപിച്ച് സിലോൺ ചേംബർ ഓഫ് കൊമേഴ്സ് മുൻ ചെയർമാൻ ചന്ദ്ര ജയാറന്റ്, മുൻ നീന്തൽതാരം ജൂലിയൻ ബോലിംഗ്, ട്രാൻസ്പരൻസി ഇന്റർ നാഷണൽ ശ്രീലങ്ക എന്നിവർ നൽകി ഒരുകൂട്ടം പരാതികൾ സുപ്രീംകോടതിയുടെ പരിഗണനയിലുണ്ട്.
പ്രസിഡന്റ് റനിൽ വിക്രമസിംഗെയുടെ വിട്ടുവീഴ്ചയില്ലാത്ത നിലപാടുകൾ സമരക്കാർക്കുമേൽ സമ്മർദം വർധിപ്പിച്ചിരുന്നു. സമരം അവസാനിപ്പിച്ചെങ്കിലും ലങ്കയിലെ ഭരണസംവിധാനം അടിമുടി പരിഷ്കരിക്കാനുള്ള പോരാട്ടം തുടരുമെന്നാണു സമരക്കാർ പറഞ്ഞത്.
സാന്പത്തികപ്രതിസന്ധിയിൽ പൊറുതിമുട്ടിയതിനെത്തുടർന്ന് ഏപ്രിൽ ഒന്നിന് ആരംഭിച്ച ജനകീയ പ്രക്ഷോഭത്തിൽ മുന്പു കണ്ടിട്ടില്ലാത്ത സംഭവങ്ങൾക്കാണ് ലങ്ക വേദിയായത്. പ്രസിഡന്റായിരുന്ന ഗോത്താബയ രാജപക്സെ രാജ്യത്തുനിന്നോടിപ്പോയി. സഹോദരൻ മഹിന്ദ രാജപക്സെയ്ക്കു പ്രധാനമന്ത്രിപദം ഒഴിയേണ്ടിവന്നു. ഇവരുടേതടക്കം ഭരണനേതാക്കളുടെ ഔദ്യോഗിക, സ്വകാര്യ വസതികൾ കയ്യേറുകയും അഗ്നിക്കിരയാക്കപ്പെടുകയും ചെയ്തു.
ജൂലൈ മധ്യത്തിൽ ഗോത്താബയ പലായനം ചെയ്തതോടെ തെരുവിലെ പ്രക്ഷോഭം കെട്ടടങ്ങിയിരുന്നു. റനിൽ വിക്രമസിംഗെ പ്രസിഡന്റായശേഷം പ്രക്ഷോഭകരെ ദയയില്ലാതെ നേരിടാനും അറസ്റ്റ് ചെയ്യാനും പോലീസിനും പട്ടാളത്തിനും നിർദേശം നല്കി.ഗല്ലി ഫേസിലെ ക്യാന്പ് അഞ്ചിന് ഒഴിയാൻ പോലീസ് ആവശ്യപ്പെട്ടെങ്കിലും സമരക്കാർ വഴങ്ങിയത് ചൊവ്വാഴ്ചയാണ്.
ഗോത്താബയയ്ക്കു തായ്ലൻഡിൽ താത്കാലിക അഭയം
ബാങ്കോക്ക്: ശ്രീലങ്കൻ മുൻ പ്രസിഡന്റ് ഗോത്താബയയ്ക്കു താത്കാലികമായി അഭയം നൽകാൻ തായ്ലൻഡ് സമ്മതിച്ചു. തായ്ലൻഡിൽ താത്കാലികമായി തങ്ങി മറ്റൊരു രാജ്യത്ത് സ്ഥിരം അഭയം തേടാമെന്നു പ്രധാനമന്ത്രി പ്രയുത് ചാൻ-ഒ-ച പറഞ്ഞു. നിലവിൽ സിംഗപ്പൂരിൽ കഴിയുന്ന ഗോത്താബയയുടെ വീസാ കാലാവധി ഇന്ന് അവസാനിക്കും. ജൂലൈ മൂന്നിന് മാലദ്വീപിലെത്തിയ ഗോത്താബയ അവിടെനിന്നാണു സിംഗപ്പൂരിലെത്തിയത്. സിംഗപ്പൂരിൽവച്ചാണ് അദ്ദേഹം ശ്രീലങ്കൻ പ്രസിഡന്റ്പദവി രാജിവച്ചത്.
മഹീന്ദയുടെയും ബേസിലിന്റെയും യാത്രാവിലക്ക് നീട്ടി
കൊളംബോ: ശ്രീലങ്കൻ മുൻ പ്രധാനമന്ത്രി മഹീന്ദ രാജപക്സെയുടെയും സഹോദരനും മുൻ ധനകാര്യമന്ത്രിയുമായ ബേസിൽ രാജപക്സെയുടെയും വിദേശയാത്രാവിലക്ക് ശ്രീലങ്കൻ സുപ്രീംകോടതി സെപ്റ്റംബർ അഞ്ചുവരെ നീട്ടി. രാജ്യത്തിന്റെ നിലവിലെ സാന്പത്തിക പ്രതിസന്ധിക്കു പിന്നിൽ, രാജപക്സെ സഹോദരങ്ങളാണെന്ന പരാതിയെത്തുടർന്ന് യാത്രാവിലക്ക് ഓഗസ്റ്റ് ഒന്നിനു സുപ്രീംകോടതി നീട്ടിയിരുന്നു.
ഓഗസ്റ്റ് മൂന്നിനു വിലക്ക് 11 വരെ വീണ്ടും നീട്ടി. ഇന്നലെ കോടതി സെപ്റ്റംബർ അഞ്ചുവരെ വിലക്ക് നീട്ടിയതായി ശ്രീലങ്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ശ്രീലങ്കയുടെ വിദേശകടം വർധിക്കാനും രാജ്യത്തെ സാന്പത്തിക മാന്ദ്യത്തിനും കാരണം ബേസിൽ, മഹീന്ദ രാജപക്സെമാരും സെൻട്രൽ ബാങ്ക് ഗവർണർ അജിത് നിർവാഡ് കബ്രാലുമാണെന്ന് ആരോപിച്ച് സിലോൺ ചേംബർ ഓഫ് കൊമേഴ്സ് മുൻ ചെയർമാൻ ചന്ദ്ര ജയാറന്റ്, മുൻ നീന്തൽതാരം ജൂലിയൻ ബോലിംഗ്, ട്രാൻസ്പരൻസി ഇന്റർ നാഷണൽ ശ്രീലങ്ക എന്നിവർ നൽകി ഒരുകൂട്ടം പരാതികൾ സുപ്രീംകോടതിയുടെ പരിഗണനയിലുണ്ട്.