ബെയ്ജിംഗ്: കോവിഡിനെത്തുടർന്ന് ചൈനയിലേക്കു തിരിച്ചുപോകാനാകാതെ നാട്ടിൽതുടരുന്ന ഇന്ത്യൻ വിദ്യാർഥികളുടെ മടക്കം ഉടൻ സാധ്യമാകുമെന്നു ചൈന. ഇതിനായുള്ള നടപടികൾ പുരോഗമിക്കുയാണെന്ന് ചൈനീസ് വിദേശകാര്യമന്ത്രാലയം വക്താവ് വാങ് വെൻബിൻ പറഞ്ഞു.
വിദേശ വിദ്യാർഥികൾക്ക് പുതിയ വീസാ നയം വേണമെന്ന ചില ചൈനീസ് നയതന്ത്രജ്ഞരുടെ നിർദേശത്തോടുള്ള മറുപടിയായാണ് പ്രതികരണം. ഇന്ത്യൻ വിദ്യാർഥികളുടെ ആദ്യസംഘം ഉടനെത്തും. ഇതുസംബന്ധിച്ച വിവരങ്ങൾ ഉടൻ പുറത്തുവരും. തിരിച്ചെത്താൻ ആഗ്രഹിക്കുന്ന നൂറുകണക്കിന് ഇന്ത്യൻ വിദ്യാർഥികളുടെ അപേക്ഷ പരിശോധിക്കുകയാണെന്നു വാങ് വെൻബിൻ വ്യക്തമാക്കി.
ചൈനയിൽ പഠിക്കുന്ന 23,000 ഇന്ത്യൻ വിദ്യാർഥികളാണ് കോവിഡ് വീസാ ചട്ടങ്ങളുടെ പേരിൽ രാജ്യത്തു തുടരുന്നത്. ഇതിൽ തിരിച്ചെത്താനാഗ്രഹിക്കുന്നവരുടെ വിവരങ്ങൾ ചൈന നേരത്തേ തേടിയിരുന്നു.
വിദേശ വിദ്യാർഥികൾക്ക് പുതിയ വീസാ നയം വേണമെന്ന ചില ചൈനീസ് നയതന്ത്രജ്ഞരുടെ നിർദേശത്തോടുള്ള മറുപടിയായാണ് പ്രതികരണം. ഇന്ത്യൻ വിദ്യാർഥികളുടെ ആദ്യസംഘം ഉടനെത്തും. ഇതുസംബന്ധിച്ച വിവരങ്ങൾ ഉടൻ പുറത്തുവരും. തിരിച്ചെത്താൻ ആഗ്രഹിക്കുന്ന നൂറുകണക്കിന് ഇന്ത്യൻ വിദ്യാർഥികളുടെ അപേക്ഷ പരിശോധിക്കുകയാണെന്നു വാങ് വെൻബിൻ വ്യക്തമാക്കി.
ചൈനയിൽ പഠിക്കുന്ന 23,000 ഇന്ത്യൻ വിദ്യാർഥികളാണ് കോവിഡ് വീസാ ചട്ടങ്ങളുടെ പേരിൽ രാജ്യത്തു തുടരുന്നത്. ഇതിൽ തിരിച്ചെത്താനാഗ്രഹിക്കുന്നവരുടെ വിവരങ്ങൾ ചൈന നേരത്തേ തേടിയിരുന്നു.