ന്യൂഡൽഹി: പള്ളികളുടെ ഉടമസ്ഥതയിലുള്ള ആസ്തികളും ഭൂമിയും ബിഷപ്പുമാർക്കു വിൽപ്പന നടത്താനുള്ള അധികാരമില്ലെന്ന ഹൈക്കോടതി ഉത്തരവിന്റെ തുടർ നടപടികളിൽ അടിയന്തര സ്റ്റേ ആവശ്യപ്പെട്ട് മലങ്കര സഭയുടെ ബത്തേരി രൂപത സുപ്രീംകോടതിയിൽ.
ഹൈക്കോടതിയിൽ വിധി പറഞ്ഞ ജഡ്ജി റോസ്റ്റർ മാറിയിട്ടും തുടർ നടപടികൾ സ്വീകരിക്കുന്നുവെന്ന് ആരോപിച്ചാണ് ബത്തേരി രൂപത സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്. കർദിനാൾ മാർ ജോർജ് ആലഞ്ചേരിയോട് വിചാരണ നേരിടണമെന്നു നിർദേശിച്ച ഹൈക്കോടതി ഉത്തരവിലെ, 17 മുതൽ 39 വരെയുള്ള ഖണ്ഡികകൾ സ്റ്റേ ചെയ്യണമെന്നാണ് ബത്തേരി രൂപതയുടെ ആവശ്യം.
സീറോ മലബാർ സഭയുടെ എറണാകുളം - അങ്കമാലി അതിരൂപതയുടെ ഭൂമി വിൽപനയിൽ ക്രമക്കേട് ആരോപിച്ചുള്ള കേസ് റദ്ദാക്കാനാകില്ലെന്ന വിധിയിലാണ് പള്ളികളുടെ ഭൂമിയും ആസ്തിയും വിൽക്കുന്നതിന് ബിഷപ്പുമാർക്ക് അധികാരമില്ലെന്ന് കേരള ഹൈക്കോടതി വ്യക്തമാക്കിയത്.
പള്ളി ഭൂമികൾ പൊതു ട്രസ്റ്റിന്റെ ഭാഗമായി വരുമെന്നും സിവിൽ നടപടി ചട്ടത്തിലെ 92-ാം വകുപ്പ് ബാധകമായിരിക്കുമെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് സമഗ്രനയം ഇല്ലാത്തതിനാൽ കേന്ദ്ര, സംസ്ഥാന സർക്കാരുകളോട് കോടതി നിലപാട് ആരാഞ്ഞിരുന്നു.
ഹൈക്കോടതി വിധിക്കെതിരേ സുപ്രീംകോടതിയിൽ സീറോ മലങ്കര സഭയുടെ ബത്തേരി രൂപതയും സീറോ മലബാർ സഭയുടെ താമരശേരി രൂപതയും അപ്പീൽ നൽകിയിരുന്നു. ഇതിൽ ബത്തേരി രൂപതയുടെ അപ്പീലിൽ കോടതി നോട്ടീസ് അയയ് ക്കുകയും ചെയ്തിരുന്നു. താമരശേരി രൂപതയുടെ ഹർജി ബത്തേരി രൂപതയുടെ ഹർജിക്കൊപ്പം പരിഗണിക്കാമെന്നും സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു.
എന്നാൽ, ഹർജി സുപ്രീംകോടതിയുടെ പരിഗണനയിൽ ഇരിക്കേ ഹൈക്കോടതിയിൽ വിധി പ്രസ്താവിച്ച ജഡ്ജി തുടർനടപടികൾ സ്വീകരിക്കുന്നുവെന്നാണ് ബത്തേരി രൂപതയുടെ ആരോപണം. കഴിഞ്ഞ വർഷം ഓഗസ്റ്റ് 24 ന് കേരള ഹൈക്കോടതിയുടെ റോസ്റ്റർ മാറിയിട്ടും ജഡ്ജി തുടർ നടപടികൾ സ്വീകരിക്കുന്നുവെന്നാണ് ബത്തേരി രൂപതയുടെ പരാതി.
ഹൈക്കോടതിയിൽ വിധി പറഞ്ഞ ജഡ്ജി റോസ്റ്റർ മാറിയിട്ടും തുടർ നടപടികൾ സ്വീകരിക്കുന്നുവെന്ന് ആരോപിച്ചാണ് ബത്തേരി രൂപത സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്. കർദിനാൾ മാർ ജോർജ് ആലഞ്ചേരിയോട് വിചാരണ നേരിടണമെന്നു നിർദേശിച്ച ഹൈക്കോടതി ഉത്തരവിലെ, 17 മുതൽ 39 വരെയുള്ള ഖണ്ഡികകൾ സ്റ്റേ ചെയ്യണമെന്നാണ് ബത്തേരി രൂപതയുടെ ആവശ്യം.
സീറോ മലബാർ സഭയുടെ എറണാകുളം - അങ്കമാലി അതിരൂപതയുടെ ഭൂമി വിൽപനയിൽ ക്രമക്കേട് ആരോപിച്ചുള്ള കേസ് റദ്ദാക്കാനാകില്ലെന്ന വിധിയിലാണ് പള്ളികളുടെ ഭൂമിയും ആസ്തിയും വിൽക്കുന്നതിന് ബിഷപ്പുമാർക്ക് അധികാരമില്ലെന്ന് കേരള ഹൈക്കോടതി വ്യക്തമാക്കിയത്.
പള്ളി ഭൂമികൾ പൊതു ട്രസ്റ്റിന്റെ ഭാഗമായി വരുമെന്നും സിവിൽ നടപടി ചട്ടത്തിലെ 92-ാം വകുപ്പ് ബാധകമായിരിക്കുമെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് സമഗ്രനയം ഇല്ലാത്തതിനാൽ കേന്ദ്ര, സംസ്ഥാന സർക്കാരുകളോട് കോടതി നിലപാട് ആരാഞ്ഞിരുന്നു.
ഹൈക്കോടതി വിധിക്കെതിരേ സുപ്രീംകോടതിയിൽ സീറോ മലങ്കര സഭയുടെ ബത്തേരി രൂപതയും സീറോ മലബാർ സഭയുടെ താമരശേരി രൂപതയും അപ്പീൽ നൽകിയിരുന്നു. ഇതിൽ ബത്തേരി രൂപതയുടെ അപ്പീലിൽ കോടതി നോട്ടീസ് അയയ് ക്കുകയും ചെയ്തിരുന്നു. താമരശേരി രൂപതയുടെ ഹർജി ബത്തേരി രൂപതയുടെ ഹർജിക്കൊപ്പം പരിഗണിക്കാമെന്നും സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു.
എന്നാൽ, ഹർജി സുപ്രീംകോടതിയുടെ പരിഗണനയിൽ ഇരിക്കേ ഹൈക്കോടതിയിൽ വിധി പ്രസ്താവിച്ച ജഡ്ജി തുടർനടപടികൾ സ്വീകരിക്കുന്നുവെന്നാണ് ബത്തേരി രൂപതയുടെ ആരോപണം. കഴിഞ്ഞ വർഷം ഓഗസ്റ്റ് 24 ന് കേരള ഹൈക്കോടതിയുടെ റോസ്റ്റർ മാറിയിട്ടും ജഡ്ജി തുടർ നടപടികൾ സ്വീകരിക്കുന്നുവെന്നാണ് ബത്തേരി രൂപതയുടെ പരാതി.