വാഷിംഗ്ടൺ ഡിസി: കോവിഡ്-19 രോഗം നിർണയിക്കുന്നതിനായി നടത്തുന്ന പിസിആർ പരിശോധനയ്ക്കു തുല്യമായ ഉമിനീർ പരിശോധനാ സംവിധാനം ഗവേഷകർ വികസിപ്പിച്ചെടുത്തു. വീടുകളിൽ നടത്താവുന്ന ഉമിനീർ പരിശോധനയുടെ ഫലം 45 മിനിറ്റിനുള്ളിൽ ലഭിക്കും.
കോവിഡ് രോഗം സ്ഥിരീകരിക്കുന്നത് ഏറ്റവും ഫലപ്രദമാർഗമാണ് പിസിആർ പരിശോധന. പിസിആർ പരിശോധനയുടെ ഫലം വരാൻ ദിവസങ്ങളെടുക്കുന്നതിനാൽ, പരിശോധന നടത്തുന്ന രോഗമില്ലാത്തവരും ക്വാറന്റൈനിൽ പ്രവേശിക്കണമെന്നാണു നിലവിലെ കോവിഡ് മാനദണ്ഡം.
ഉമിനീർ പരിശോധനയിൽ 45 മിനിറ്റുകൊണ്ടു ഫലം ലഭിക്കുന്നതിനാൽ, അനാവശ്യ ക്വാറന്റൈൻ ഒഴിവാക്കാൻ സാധിക്കും. റാപ്പിഡ് ആന്റിജൻ പരിശോധന നടത്തിയും കോവിഡ് രോഗം ഇപ്പോൾ നിർണയിക്കുന്നുണ്ട്. എന്നാൽ, പിസിആർ ടെസ്റ്റിനെ അപേക്ഷിച്ച് ആന്റിജൻ പരിശോധനയ്ക്കു വിശ്വാസ്യത കുറവാണ്.
പെൻസിൽവേനിയ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ ഗവേഷകരാണു പുതിയ പരിശോധനാ സംവിധാനം വികസിപ്പിച്ചിരുന്നത്. പുതിയ പരിശോധനയിൽ, വീട്ടിലിരുന്നുതന്നെ രോഗനിർണയം നടത്താൻ സാധിക്കുമെന്നു യൂണിവേഴ്സിറ്റി അസോസിയേറ്റ് പ്രഫസർ വിഹുവ ഗുവാൻ പറഞ്ഞു.
കോവിഡ് രോഗം സ്ഥിരീകരിക്കുന്നത് ഏറ്റവും ഫലപ്രദമാർഗമാണ് പിസിആർ പരിശോധന. പിസിആർ പരിശോധനയുടെ ഫലം വരാൻ ദിവസങ്ങളെടുക്കുന്നതിനാൽ, പരിശോധന നടത്തുന്ന രോഗമില്ലാത്തവരും ക്വാറന്റൈനിൽ പ്രവേശിക്കണമെന്നാണു നിലവിലെ കോവിഡ് മാനദണ്ഡം.
ഉമിനീർ പരിശോധനയിൽ 45 മിനിറ്റുകൊണ്ടു ഫലം ലഭിക്കുന്നതിനാൽ, അനാവശ്യ ക്വാറന്റൈൻ ഒഴിവാക്കാൻ സാധിക്കും. റാപ്പിഡ് ആന്റിജൻ പരിശോധന നടത്തിയും കോവിഡ് രോഗം ഇപ്പോൾ നിർണയിക്കുന്നുണ്ട്. എന്നാൽ, പിസിആർ ടെസ്റ്റിനെ അപേക്ഷിച്ച് ആന്റിജൻ പരിശോധനയ്ക്കു വിശ്വാസ്യത കുറവാണ്.
പെൻസിൽവേനിയ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ ഗവേഷകരാണു പുതിയ പരിശോധനാ സംവിധാനം വികസിപ്പിച്ചിരുന്നത്. പുതിയ പരിശോധനയിൽ, വീട്ടിലിരുന്നുതന്നെ രോഗനിർണയം നടത്താൻ സാധിക്കുമെന്നു യൂണിവേഴ്സിറ്റി അസോസിയേറ്റ് പ്രഫസർ വിഹുവ ഗുവാൻ പറഞ്ഞു.