പാറ്റ്ന: ബിജെപിയുമായുള്ള ബന്ധം അവസാനിപ്പിക്കാനൊരുങ്ങി ബിഹാർ മുഖ്യമന്ത്രി നിതീഷ്കുമാർ. നിതീഷിന്റെ നീക്കത്തിന് ആർജെഡി പച്ചക്കൊടി കാണിച്ചിട്ടുണ്ട്. ഇന്നലെ ആർജെഡി നേതാവ് തേജസ്വി യാദവുമായി നിതീഷ് ടെലിഫോണിൽ ചർച്ച നടത്തി.
കോൺഗ്രസ് അധ്യക്ഷ സോണിയഗാന്ധിയുമായി ഉടൻ നിതീഷ്കുമാർ ചർച്ച നടത്തും. ഞായറാഴ്ച രാത്രി ഇദ്ദേഹം സോണിയയുമായി ടെലിഫോണിൽ സംസാരിച്ചിരുന്നു. ഇന്ന് ജെഡി-യു എംപിമാരുടെയും എംഎൽഎമാരുടെയും യോഗം മുഖ്യമന്ത്രി വിളിച്ചു. ആർജെഡി, കോൺഗ്രസ് പാർട്ടികളും ഇന്നു നിയമസഭാകക്ഷി യോഗം വിളിച്ചുചേർത്തിട്ടുണ്ട്.
ബിജെപി ബന്ധം ഉപേക്ഷിച്ചാൽ ജെഡി-യുമായി വീണ്ടും സഖ്യമുണ്ടാക്കാൻ തയാറാണെന്ന് ആർജെഡി ദേശീയ വൈസ് പ്രസിഡന്റ് ശിവാനന്ദ് തിവാരി പറഞ്ഞു. ബിജെപിബന്ധം ഉപേക്ഷിച്ചാൽ നിതീഷ്കുമാറിനു പിന്തുണ നല്കുമെന്ന് ഇടതു പാർട്ടികളും കോൺഗ്രസും പ്രഖ്യാപിച്ചിട്ടുണ്ട്.
ജെഡി-യു-ബിജെപി അഭിപ്രായവ്യത്യാസം തുടങ്ങിയിട്ട് ഏതാനും മാസങ്ങളായി. ജാതി സെൻസസ്, ജനസംഖ്യാ നിയന്ത്രണം, അഗ്നിപഥ് പദ്ധതി തുടങ്ങിയ വിഷയങ്ങളിലെല്ലാം ഇരു പാർട്ടികളും ഭിന്നതയിലാണ്. 2020ൽ എൻഡിഎയിൽ ബിജെപി വലിയ ഒറ്റക്കക്ഷിയായതോടെ നിതീഷ്കുമാർ ഏറെ അസ്വസ്ഥനായിരുന്നു. ബിജെപി ഭരണത്തിൽ പിടിമുറുക്കുകയും ചെയ്തു. ജെഡി-യുവിനെ ബിജെപി പിളർത്തുമെന്നും നിതീഷ് ഭയപ്പെടുന്നു.
മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദിനു നല്കിയ യാത്രയയപ്പിലും പുതിയ രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ സത്യപ്രതിജ്ഞാ ചടങ്ങിലും നിതീഷ്കുമാർ പങ്കെടുക്കാത്തത് അഭ്യൂഹങ്ങളുയർത്തിയിരുന്നു. ഞായറാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന നിതി ആയോഗ് യോഗത്തിൽനിന്നും നിതീഷ് വിട്ടുനിന്നു. കോവിഡാനന്തര ശാരീരിക ബുദ്ധിമുട്ടുകൾമൂലമാണു നിതി ആയോഗ് യോഗത്തിൽ പങ്കെടുക്കാത്തതെന്നാണു നിതീഷ് നല്കുന്ന വിശദീകരണം. അന്നേദിവസംതന്നെ ഒന്നിലധികം പരിപാടികളിൽ അദ്ദേഹം പങ്കെടുക്കുകയും ചെയ്തു.
ഇന്നലെ ജനതാ കെ ദർബാർ മേ മുഖ്യമന്ത്രി എന്ന പരിപാടിയിൽ ബിജെപിക്കാരനായ ഉപമുഖ്യമന്ത്രി താർകിഷോർ പ്രസാദിനൊപ്പം നിതീഷ് പങ്കെടുത്തു. എൻഡിഎയിൽ യാതൊരു പ്രതിസന്ധിയുമില്ലെന്നാണു മുൻ മുഖ്യമന്ത്രി ജിതൻ റാം മാൻജിയുടെ അഭിപ്രായം. മാൻജിയുടെ മകൻ നിതീഷ് സർക്കാരിൽ മന്ത്രിയാണ്.
അതേസമയം, ബിഹാറിലെ സംഭവവികാസങ്ങളിൽ സംസ്ഥാനത്തെ ബിജെപി നേതാക്കൾ മൗനം പാലിക്കുകയാണ്. കേന്ദ്ര നേതൃത്വത്തിന്റെ നിർദേശപ്രകാരമാണിത്. ജെഡി-യു, ആർജെഡി, കോൺഗ്രസ് പാർട്ടികളിലെ അസംതൃപ്തരെ ചേർത്ത് സർക്കാരുണ്ടാക്കാൻ ബിജെപി നീക്കം നടത്തിയേക്കുമെന്നു സൂചനയുണ്ട്. ബിഹാറിൽ ഇന്നേവരെ ബിജെപിയുടെ നേതൃത്വത്തിൽ സർക്കാർ രൂപവത്കരിച്ചിട്ടില്ല.
2015ൽ ജെഡി-യു-ആർജെഡി-കോൺഗ്രസ് മഹാസഖ്യം വൻ ഭൂരിപക്ഷത്തിലാണു ബിഹാറിൽ അധികാരം പിടിച്ചത്. നിതീഷ്കുമാർ മുഖ്യമന്ത്രിയും ആർജെഡിയിലെ തേജസ്വി യാദവ് ഉപമുഖ്യമന്ത്രിയുമായി. രണ്ടു വർഷം പിന്നിട്ടപ്പോഴേക്കും സഖ്യം തകർന്നു. 2017ൽആർജെഡി സഖ്യം അവസാനിപ്പിച്ച് ജെഡി-യു എൻഡിഎയിലേക്കു മടങ്ങി.
കക്ഷിനില
ആകെ -243
ബിജെപി-77
ജെഡി-യു-45
എച്ച്എഎം-4
ആർജെഡി-80
കോൺഗ്രസ്-19
സിപിഐ(എംഎൽ)12-
സിപിഐ-2
സിപിഎം-2
എഐഎംഐഎം-1
സ്വതന്ത്രൻ-1
കോൺഗ്രസ് അധ്യക്ഷ സോണിയഗാന്ധിയുമായി ഉടൻ നിതീഷ്കുമാർ ചർച്ച നടത്തും. ഞായറാഴ്ച രാത്രി ഇദ്ദേഹം സോണിയയുമായി ടെലിഫോണിൽ സംസാരിച്ചിരുന്നു. ഇന്ന് ജെഡി-യു എംപിമാരുടെയും എംഎൽഎമാരുടെയും യോഗം മുഖ്യമന്ത്രി വിളിച്ചു. ആർജെഡി, കോൺഗ്രസ് പാർട്ടികളും ഇന്നു നിയമസഭാകക്ഷി യോഗം വിളിച്ചുചേർത്തിട്ടുണ്ട്.
ബിജെപി ബന്ധം ഉപേക്ഷിച്ചാൽ ജെഡി-യുമായി വീണ്ടും സഖ്യമുണ്ടാക്കാൻ തയാറാണെന്ന് ആർജെഡി ദേശീയ വൈസ് പ്രസിഡന്റ് ശിവാനന്ദ് തിവാരി പറഞ്ഞു. ബിജെപിബന്ധം ഉപേക്ഷിച്ചാൽ നിതീഷ്കുമാറിനു പിന്തുണ നല്കുമെന്ന് ഇടതു പാർട്ടികളും കോൺഗ്രസും പ്രഖ്യാപിച്ചിട്ടുണ്ട്.
ജെഡി-യു-ബിജെപി അഭിപ്രായവ്യത്യാസം തുടങ്ങിയിട്ട് ഏതാനും മാസങ്ങളായി. ജാതി സെൻസസ്, ജനസംഖ്യാ നിയന്ത്രണം, അഗ്നിപഥ് പദ്ധതി തുടങ്ങിയ വിഷയങ്ങളിലെല്ലാം ഇരു പാർട്ടികളും ഭിന്നതയിലാണ്. 2020ൽ എൻഡിഎയിൽ ബിജെപി വലിയ ഒറ്റക്കക്ഷിയായതോടെ നിതീഷ്കുമാർ ഏറെ അസ്വസ്ഥനായിരുന്നു. ബിജെപി ഭരണത്തിൽ പിടിമുറുക്കുകയും ചെയ്തു. ജെഡി-യുവിനെ ബിജെപി പിളർത്തുമെന്നും നിതീഷ് ഭയപ്പെടുന്നു.
മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദിനു നല്കിയ യാത്രയയപ്പിലും പുതിയ രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ സത്യപ്രതിജ്ഞാ ചടങ്ങിലും നിതീഷ്കുമാർ പങ്കെടുക്കാത്തത് അഭ്യൂഹങ്ങളുയർത്തിയിരുന്നു. ഞായറാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന നിതി ആയോഗ് യോഗത്തിൽനിന്നും നിതീഷ് വിട്ടുനിന്നു. കോവിഡാനന്തര ശാരീരിക ബുദ്ധിമുട്ടുകൾമൂലമാണു നിതി ആയോഗ് യോഗത്തിൽ പങ്കെടുക്കാത്തതെന്നാണു നിതീഷ് നല്കുന്ന വിശദീകരണം. അന്നേദിവസംതന്നെ ഒന്നിലധികം പരിപാടികളിൽ അദ്ദേഹം പങ്കെടുക്കുകയും ചെയ്തു.
ഇന്നലെ ജനതാ കെ ദർബാർ മേ മുഖ്യമന്ത്രി എന്ന പരിപാടിയിൽ ബിജെപിക്കാരനായ ഉപമുഖ്യമന്ത്രി താർകിഷോർ പ്രസാദിനൊപ്പം നിതീഷ് പങ്കെടുത്തു. എൻഡിഎയിൽ യാതൊരു പ്രതിസന്ധിയുമില്ലെന്നാണു മുൻ മുഖ്യമന്ത്രി ജിതൻ റാം മാൻജിയുടെ അഭിപ്രായം. മാൻജിയുടെ മകൻ നിതീഷ് സർക്കാരിൽ മന്ത്രിയാണ്.
അതേസമയം, ബിഹാറിലെ സംഭവവികാസങ്ങളിൽ സംസ്ഥാനത്തെ ബിജെപി നേതാക്കൾ മൗനം പാലിക്കുകയാണ്. കേന്ദ്ര നേതൃത്വത്തിന്റെ നിർദേശപ്രകാരമാണിത്. ജെഡി-യു, ആർജെഡി, കോൺഗ്രസ് പാർട്ടികളിലെ അസംതൃപ്തരെ ചേർത്ത് സർക്കാരുണ്ടാക്കാൻ ബിജെപി നീക്കം നടത്തിയേക്കുമെന്നു സൂചനയുണ്ട്. ബിഹാറിൽ ഇന്നേവരെ ബിജെപിയുടെ നേതൃത്വത്തിൽ സർക്കാർ രൂപവത്കരിച്ചിട്ടില്ല.
2015ൽ ജെഡി-യു-ആർജെഡി-കോൺഗ്രസ് മഹാസഖ്യം വൻ ഭൂരിപക്ഷത്തിലാണു ബിഹാറിൽ അധികാരം പിടിച്ചത്. നിതീഷ്കുമാർ മുഖ്യമന്ത്രിയും ആർജെഡിയിലെ തേജസ്വി യാദവ് ഉപമുഖ്യമന്ത്രിയുമായി. രണ്ടു വർഷം പിന്നിട്ടപ്പോഴേക്കും സഖ്യം തകർന്നു. 2017ൽആർജെഡി സഖ്യം അവസാനിപ്പിച്ച് ജെഡി-യു എൻഡിഎയിലേക്കു മടങ്ങി.
കക്ഷിനില
ആകെ -243
ബിജെപി-77
ജെഡി-യു-45
എച്ച്എഎം-4
ആർജെഡി-80
കോൺഗ്രസ്-19
സിപിഐ(എംഎൽ)12-
സിപിഐ-2
സിപിഎം-2
എഐഎംഐഎം-1
സ്വതന്ത്രൻ-1