ന്യൂഡൽഹി: മുൻ ബിജെപി വക്താവ് നൂപുർ ശർമ്മ നബിവിരുദ്ധ പരാമർശം നടത്തിയ ചാനൽ ചർച്ചയുടെ അവതാരകയുടെ അറസ്റ്റ് തടഞ്ഞ് സുപ്രീംകോടതി.
നൂപുർ ശർമ്മയുടെ പ്രസ്താവന വിവാദമാവുകയും രാജ്യത്ത് സംഘർഷാവസ്ഥ ഉണ്ടായതിനും പിന്നാലെയാണ് വാർത്താ അവതാരക നവികാ കുമാറിനെതിരെയും കുറ്റപത്രം രജിസ്റ്റർ ചെയ്തത്.
ജ്ഞാൻവാപി സംഭവത്തെ ക്കുറിച്ചുള്ള ടിവി ചർച്ചയിൽ ഇസ്ലാമിക മതഗ്രന്ഥങ്ങളിൽ നിന്നുള്ള കാര്യങ്ങളിൽ നൂപുർ ശർമ നടത്തിയ പാരാമർശങ്ങളാണ് വിവാദങ്ങൾക്ക് കാരണമായത്.
ചർച്ച നയിച്ചത് വാർത്താ അവതാരകയായ നവികാ കുമാറായിരുന്നു. അറസ്റ്റ് താത്കാലികമായി നിർത്തിവയ്ക്കാനാണ് കോടതിയുടെ നിർദേശം. ജസ്റ്റീസ് കൃഷ്ണ മുരാരി, ജസ്റ്റീസ് ഹിമ കോഹ്ലി എന്നിവരടങ്ങിയ രണ്ടംഗ ബെഞ്ച് കേന്ദ്രത്തിനും ബംഗാൾ സർക്കാരിനുമടക്കം നവികയ്ക്കു നേരെയുള്ള നടപടി നിർത്തിവയ്ക്കാൻ ആവശ്യപ്പെട്ട് നോട്ടീസ് അയച്ചു.
നൂപുർ ശർമ്മയുടെ പ്രസ്താവന വിവാദമാവുകയും രാജ്യത്ത് സംഘർഷാവസ്ഥ ഉണ്ടായതിനും പിന്നാലെയാണ് വാർത്താ അവതാരക നവികാ കുമാറിനെതിരെയും കുറ്റപത്രം രജിസ്റ്റർ ചെയ്തത്.
ജ്ഞാൻവാപി സംഭവത്തെ ക്കുറിച്ചുള്ള ടിവി ചർച്ചയിൽ ഇസ്ലാമിക മതഗ്രന്ഥങ്ങളിൽ നിന്നുള്ള കാര്യങ്ങളിൽ നൂപുർ ശർമ നടത്തിയ പാരാമർശങ്ങളാണ് വിവാദങ്ങൾക്ക് കാരണമായത്.
ചർച്ച നയിച്ചത് വാർത്താ അവതാരകയായ നവികാ കുമാറായിരുന്നു. അറസ്റ്റ് താത്കാലികമായി നിർത്തിവയ്ക്കാനാണ് കോടതിയുടെ നിർദേശം. ജസ്റ്റീസ് കൃഷ്ണ മുരാരി, ജസ്റ്റീസ് ഹിമ കോഹ്ലി എന്നിവരടങ്ങിയ രണ്ടംഗ ബെഞ്ച് കേന്ദ്രത്തിനും ബംഗാൾ സർക്കാരിനുമടക്കം നവികയ്ക്കു നേരെയുള്ള നടപടി നിർത്തിവയ്ക്കാൻ ആവശ്യപ്പെട്ട് നോട്ടീസ് അയച്ചു.