കോൽക്കത്ത: പശ്ചിമബംഗാളിലെ ഹൗറയിൽ അറസ്റ്റിലായ ജാർഖണ്ഡിലെ മൂന്ന് കോൺഗ്രസ് എംഎൽഎമാരുടെ ജാമ്യാപേക്ഷ കൽക്കട്ട ഹൈക്കോടതി നാളെ പരിഗണിക്കും.
ഹൗറയിലെ പഞ്ചാലയിൽ ദേശീയപാതയിലൂടെ ആഡംബരവാഹനത്തിൽ സഞ്ചരിക്കുന്പോഴാണ് ജാംതാഡ എംഎൽഎ ഇർഫാൻ അൻസാരി, കിജ്രിയിൽ നിന്നുള്ള രാജേഷ് കച്ചപ്, കോലെബിരാ എംഎൽഎ നമൻ ബിക്സൽ കോംഗാരി എന്നിവർ പിടിയിലായത്. 49 ലക്ഷംരൂപ ഇവരിൽനിന്ന് പിടിച്ചെടുക്കുകയും ചെയ്തിരുന്നു.
ജെഎംഎം സഖ്യസർക്കാരിനെ അട്ടിമറിക്കാൻ ബിജെപി നടത്തിയ നീക്കത്തിലാണ് എംഎൽഎമാരുടെ കൈവശം പണമെത്തിയതെന്ന് ആരോപണം ഉയർന്നിരുന്നു. ഇതേത്തുടർന്ന് എംഎൽഎമാരെ കോൺഗ്രസിൽ നിന്ന് സസ്പെൻഡ് ചെയ്തിരുന്നു.
ഹൗറയിലെ പഞ്ചാലയിൽ ദേശീയപാതയിലൂടെ ആഡംബരവാഹനത്തിൽ സഞ്ചരിക്കുന്പോഴാണ് ജാംതാഡ എംഎൽഎ ഇർഫാൻ അൻസാരി, കിജ്രിയിൽ നിന്നുള്ള രാജേഷ് കച്ചപ്, കോലെബിരാ എംഎൽഎ നമൻ ബിക്സൽ കോംഗാരി എന്നിവർ പിടിയിലായത്. 49 ലക്ഷംരൂപ ഇവരിൽനിന്ന് പിടിച്ചെടുക്കുകയും ചെയ്തിരുന്നു.
ജെഎംഎം സഖ്യസർക്കാരിനെ അട്ടിമറിക്കാൻ ബിജെപി നടത്തിയ നീക്കത്തിലാണ് എംഎൽഎമാരുടെ കൈവശം പണമെത്തിയതെന്ന് ആരോപണം ഉയർന്നിരുന്നു. ഇതേത്തുടർന്ന് എംഎൽഎമാരെ കോൺഗ്രസിൽ നിന്ന് സസ്പെൻഡ് ചെയ്തിരുന്നു.