ന്യൂഡൽഹി: പ്രതിപക്ഷ പ്രതിഷേധത്തിനിടെ വിവാദ വൈദ്യുതി ഭേദഗതി ബിൽ ലോക്സഭയിൽ അവതരിപ്പിച്ചു. പ്രതിഷേധം ശക്തമായ സാഹചര്യത്തിൽ കൂടുതൽ പരിശോധനയ്ക്കായി ബിൽ സ്റ്റാൻഡിംഗ് കമ്മിറ്റിക്ക് വിടാൻ സർക്കാർ സമ്മതിച്ചു. ജനദ്രോഹ ബില്ലാണെന്നും മതിയായ ചർച്ചകൾ കൂടാതെയാണ് അവതരിപ്പിക്കുന്നതെന്നും പ്രതിപക്ഷം വിമർശിച്ചു.
സംസ്ഥാന സർക്കാരുകളെയും റഗുലേറ്ററി കമ്മീഷനെയും ബിൽ നോക്കുകുത്തിയാക്കുമെന്ന് കോണ്ഗ്രസ്, സിപിഎം, തൃണമൂൽ, ആർഎസ്പി തുടങ്ങിയ കക്ഷികൾ കുറ്റപ്പെടുത്തി. എന്നാൽ, സംസ്ഥാനങ്ങളോട് ചർച്ച നടത്തിയെന്നും സാധാരണക്കാർക്കായാണ് ബിൽ കൊണ്ടുവരുന്നതെന്നും ഉൗർജമന്ത്രി ആർ.കെ. സിംഗ് പ്രതികരിച്ചു.
ബില്ലിനെ കർഷക സംഘടനകളും എതിർത്തിരുന്നു. വൈദ്യുതി മേഖലയെ സ്വകാര്യവത്കരിക്കുകയും കർഷകർക്കും പാവപ്പെട്ടവർക്കും കാർഷിക ഉത്പാദനത്തിനും ഭക്ഷ്യ സുരക്ഷയ്ക്കും വെല്ലുവിളികൾ ഉയർത്തുന്നതുമാണ് പുതിയ ഭേഗഗതി നിയമമെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം.
സംസ്ഥാന സർക്കാരുകളെയും റഗുലേറ്ററി കമ്മീഷനെയും ബിൽ നോക്കുകുത്തിയാക്കുമെന്ന് കോണ്ഗ്രസ്, സിപിഎം, തൃണമൂൽ, ആർഎസ്പി തുടങ്ങിയ കക്ഷികൾ കുറ്റപ്പെടുത്തി. എന്നാൽ, സംസ്ഥാനങ്ങളോട് ചർച്ച നടത്തിയെന്നും സാധാരണക്കാർക്കായാണ് ബിൽ കൊണ്ടുവരുന്നതെന്നും ഉൗർജമന്ത്രി ആർ.കെ. സിംഗ് പ്രതികരിച്ചു.
ബില്ലിനെ കർഷക സംഘടനകളും എതിർത്തിരുന്നു. വൈദ്യുതി മേഖലയെ സ്വകാര്യവത്കരിക്കുകയും കർഷകർക്കും പാവപ്പെട്ടവർക്കും കാർഷിക ഉത്പാദനത്തിനും ഭക്ഷ്യ സുരക്ഷയ്ക്കും വെല്ലുവിളികൾ ഉയർത്തുന്നതുമാണ് പുതിയ ഭേഗഗതി നിയമമെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം.