സികാർ (രാജസ്ഥാൻ): രാജസ്ഥാനിലെ സികാറിൽ പ്രശസ്തമായ ഖാട്ടുശ്യാംജി ക്ഷേത്രത്തിൽ തിങ്കളാഴ്ച പുലർച്ചെ തിക്കലും തിരക്കിലുംപെട്ട് മൂന്ന് ഭക്തർ മരിച്ചു.
നാലുപേർക്കു പരിക്കേറ്റു. അയൽസംസ്ഥാനങ്ങളിലുൾപ്പെടെ ആയിരക്കണക്കിനാളുകൾ ഏകാദശിദിനത്തിലെ പ്രഭാതദർശനത്തിനായി ക്ഷേത്രപരിസരത്ത് എത്തിയിരുന്നു.
പുലർച്ചെ നാലരയോടെ നട തുറന്ന സമയത്ത് ഹൃദയസംബന്ധമായ അസുഖങ്ങളുണ്ടായിരുന്ന ഒരു ഭക്ത കുഴഞ്ഞുവീണു. 63 കാരിയായ ഇവരുടെ പിന്നിൽനിന്ന് മറ്റു രണ്ടു സ്ത്രീകളും വീണതോടെ പരിഭ്രാന്തരായ ആളുകൾ തലങ്ങും വിലങ്ങും ഓടുകയായിരുന്നുവെന്ന് പോലീസ് അറിയിച്ചു.
മരണടഞ്ഞവരുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുകയാണെന്നു പറഞ്ഞ പ്രധാനമന്ത്രി നരേന്ദ്രമോദി പരിക്കേറ്റവർ വേഗത്തിൽ സുഖംപ്രാപിക്കട്ടെയെന്ന് ആശംസിച്ചു. രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഖലോട്ടും അനുശോചനമറിയിച്ചു.
നാലുപേർക്കു പരിക്കേറ്റു. അയൽസംസ്ഥാനങ്ങളിലുൾപ്പെടെ ആയിരക്കണക്കിനാളുകൾ ഏകാദശിദിനത്തിലെ പ്രഭാതദർശനത്തിനായി ക്ഷേത്രപരിസരത്ത് എത്തിയിരുന്നു.
പുലർച്ചെ നാലരയോടെ നട തുറന്ന സമയത്ത് ഹൃദയസംബന്ധമായ അസുഖങ്ങളുണ്ടായിരുന്ന ഒരു ഭക്ത കുഴഞ്ഞുവീണു. 63 കാരിയായ ഇവരുടെ പിന്നിൽനിന്ന് മറ്റു രണ്ടു സ്ത്രീകളും വീണതോടെ പരിഭ്രാന്തരായ ആളുകൾ തലങ്ങും വിലങ്ങും ഓടുകയായിരുന്നുവെന്ന് പോലീസ് അറിയിച്ചു.
മരണടഞ്ഞവരുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുകയാണെന്നു പറഞ്ഞ പ്രധാനമന്ത്രി നരേന്ദ്രമോദി പരിക്കേറ്റവർ വേഗത്തിൽ സുഖംപ്രാപിക്കട്ടെയെന്ന് ആശംസിച്ചു. രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഖലോട്ടും അനുശോചനമറിയിച്ചു.