ബെയ്ജിംഗ്: ചൈനീസ് ചാരക്കപ്പലിന്റെ ശ്രീലങ്കൻ സന്ദർശനത്തിൽ ഇന്ത്യ ഔദ്യോഗികമായി എതിർപ്പറിയിച്ചുവെന്ന് സൂചന.
ചൈനീസ് ചാരക്കപ്പലായ യുവാൻ വാങിന് 5 ഈമാസം 11 മുതൽ 17 വരെ ശ്രീലങ്കയിലെ ഹന്പൻടോട്ട തുറമുഖത്ത് തങ്ങാൻ അനുമതി നൽകിയതിലാണ് ഇന്ത്യ ഔദ്യോഗികമായി എതിർപ്പറിയിച്ചത്. ചൈനീസ് കപ്പലിന്റെ സാന്നിധ്യം രാജ്യസുരക്ഷയ്ക്കു ഭീഷണിയാണെന്ന് ഇന്ത്യ ചൂണ്ടിക്കാണിക്കുകയായിരുന്നു.
അതേസമയം ഇന്ത്യയുടെ സമ്മർദ്ദത്തെത്തുടർന്ന് കപ്പലിന്റെ യാത്ര വൈകുന്നതിൽ ചൈനീസ് നേതൃത്വം അതൃപ്തരാണ്. സുരക്ഷാപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ശ്രീലങ്കയെ സമ്മർദ്ദത്തിലാഴ്ത്തുന്നത് അനുചിതമാണെന്ന് ഇന്ത്യയെ ലക്ഷ്യമിട്ട് ചൈനീസ് വിദേശകാര്യമന്ത്രാലയം വക്താവ് വാങ് വെൻബിൻ പ്രതികരിച്ചു.
ശ്രീലങ്കയും ചൈനയും തമ്മിലുള്ള സഹകരണം ഉഭയകക്ഷിതാത്പര്യപ്രകാരം ഇരുരാജ്യങ്ങളും സ്വതന്ത്രമായി തിരഞ്ഞെടുത്തതാണ്. സ്വന്തം വികസനതാത്പര്യങ്ങൾ സംരക്ഷിക്കാനായി മറ്റു രാജ്യങ്ങളുമായി സഹകരിക്കാൻ ശ്രീലങ്കയ്ക്കുകഴിയുമെന്നും അദ്ദേഹം വിശദീകരിച്ചു.
ചൈനയിലെ ജ്യാങ്കിനിൽനിന്ന് ലങ്കയിലെ ഹന്പൻതോട്ട തുറമുഖത്ത് ഈ വ്യാഴാഴ്ച കപ്പൽ എത്തിക്കാനായിരുന്നു ആദ്യത്തെ ശ്രമങ്ങൾ. എന്നാൽ യാത്ര വൈകിപ്പിക്കാൻ ശ്രീലങ്ക ചൈനയോടെ ആവശ്യപ്പെട്ടതോടെ യാത്രയിൽ അനിശ്ചിതത്വം തുടരുകയാണ്.
ചൈനീസ് ചാരക്കപ്പലായ യുവാൻ വാങിന് 5 ഈമാസം 11 മുതൽ 17 വരെ ശ്രീലങ്കയിലെ ഹന്പൻടോട്ട തുറമുഖത്ത് തങ്ങാൻ അനുമതി നൽകിയതിലാണ് ഇന്ത്യ ഔദ്യോഗികമായി എതിർപ്പറിയിച്ചത്. ചൈനീസ് കപ്പലിന്റെ സാന്നിധ്യം രാജ്യസുരക്ഷയ്ക്കു ഭീഷണിയാണെന്ന് ഇന്ത്യ ചൂണ്ടിക്കാണിക്കുകയായിരുന്നു.
അതേസമയം ഇന്ത്യയുടെ സമ്മർദ്ദത്തെത്തുടർന്ന് കപ്പലിന്റെ യാത്ര വൈകുന്നതിൽ ചൈനീസ് നേതൃത്വം അതൃപ്തരാണ്. സുരക്ഷാപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ശ്രീലങ്കയെ സമ്മർദ്ദത്തിലാഴ്ത്തുന്നത് അനുചിതമാണെന്ന് ഇന്ത്യയെ ലക്ഷ്യമിട്ട് ചൈനീസ് വിദേശകാര്യമന്ത്രാലയം വക്താവ് വാങ് വെൻബിൻ പ്രതികരിച്ചു.
ശ്രീലങ്കയും ചൈനയും തമ്മിലുള്ള സഹകരണം ഉഭയകക്ഷിതാത്പര്യപ്രകാരം ഇരുരാജ്യങ്ങളും സ്വതന്ത്രമായി തിരഞ്ഞെടുത്തതാണ്. സ്വന്തം വികസനതാത്പര്യങ്ങൾ സംരക്ഷിക്കാനായി മറ്റു രാജ്യങ്ങളുമായി സഹകരിക്കാൻ ശ്രീലങ്കയ്ക്കുകഴിയുമെന്നും അദ്ദേഹം വിശദീകരിച്ചു.
ചൈനയിലെ ജ്യാങ്കിനിൽനിന്ന് ലങ്കയിലെ ഹന്പൻതോട്ട തുറമുഖത്ത് ഈ വ്യാഴാഴ്ച കപ്പൽ എത്തിക്കാനായിരുന്നു ആദ്യത്തെ ശ്രമങ്ങൾ. എന്നാൽ യാത്ര വൈകിപ്പിക്കാൻ ശ്രീലങ്ക ചൈനയോടെ ആവശ്യപ്പെട്ടതോടെ യാത്രയിൽ അനിശ്ചിതത്വം തുടരുകയാണ്.