ശ്രീഹരിക്കോട്ട: ഇന്ത്യയുടെ ഹ്രസ്വദൂര ഉപഗ്രഹ വിക്ഷേപണ പേടകമായ എസ്എസ്എൽവിയുടെ പ്രഥമദൗത്യം പരാജയപ്പെട്ടു. 135 കിലോഗ്രാം ഭാരമുള്ള ഭൗമനിരീക്ഷണ ഉപഗ്രഹം ഇഒഎസ്-02, വിദ്യാർഥികൾ വികസിപ്പിച്ച എട്ടു കിലോഗ്രാം ഭാരമുള്ള ആസാദി സാറ്റ് ഉപഗ്രഹം എന്നിവയാണ് ശ്രീഹരിക്കോട്ടയിൽനിന്നു വിക്ഷേപിച്ച എസ്എസ്എൽവി-ഡി1 പേടകത്തിലുണ്ടായിരുന്നത്. ഇന്നലെ രാവിലെ 9.18നായിരുന്നു വിക്ഷേപണം.
സെൻസർ തകരാർമൂലം ഉപഗ്രഹങ്ങൾ തെറ്റായ ഭ്രമണപഥത്തിലാണ് എത്തിയതെന്നും ഉപഗ്രഹങ്ങൾ വീണ്ടെടുത്ത് പുനരുപയോഗിക്കാനാവില്ലെന്നും ഇസ്രോ ചെയർമാൻ ഡോ. സോമനാഥ് പറഞ്ഞു. പരാജയകാരണം കണ്ടെത്താൻ വിദഗ്ധ കമ്മിറ്റിയെ നിയോഗിച്ചതായും എസ്എസ്എൽവിയുടെ അടുത്ത ദൗത്യം എസ്എസ്എൽവി-ഡി2 ഉടനുണ്ടാവുമെന്നും ഡോ. സോമനാഥ് പറഞ്ഞു.
രാജ്യം സ്വാതന്ത്ര്യത്തിന്റെ 75-ാംവാർഷികം ആഘോഷിക്കുന്നവേളയിൽ 75 സ്കൂളുകളിലെ 750 വിദ്യാർഥിനികൾ രൂപകല്പന ചെയ്ത ഉപകരണങ്ങളടങ്ങിയതാണ് ആസാദി സാറ്റ്. കേരളത്തിൽനിന്നു കണ്ണൂർ കോളയാട് സെന്റ് കോർണേലിയൂസ് സ്കൂളിലെ വിദ്യാർഥികൾ ഇസ്രോ ദൗത്യത്തിൽ പങ്കെടുത്തു.
സെൻസർ തകരാർമൂലം ഉപഗ്രഹങ്ങൾ തെറ്റായ ഭ്രമണപഥത്തിലാണ് എത്തിയതെന്നും ഉപഗ്രഹങ്ങൾ വീണ്ടെടുത്ത് പുനരുപയോഗിക്കാനാവില്ലെന്നും ഇസ്രോ ചെയർമാൻ ഡോ. സോമനാഥ് പറഞ്ഞു. പരാജയകാരണം കണ്ടെത്താൻ വിദഗ്ധ കമ്മിറ്റിയെ നിയോഗിച്ചതായും എസ്എസ്എൽവിയുടെ അടുത്ത ദൗത്യം എസ്എസ്എൽവി-ഡി2 ഉടനുണ്ടാവുമെന്നും ഡോ. സോമനാഥ് പറഞ്ഞു.
രാജ്യം സ്വാതന്ത്ര്യത്തിന്റെ 75-ാംവാർഷികം ആഘോഷിക്കുന്നവേളയിൽ 75 സ്കൂളുകളിലെ 750 വിദ്യാർഥിനികൾ രൂപകല്പന ചെയ്ത ഉപകരണങ്ങളടങ്ങിയതാണ് ആസാദി സാറ്റ്. കേരളത്തിൽനിന്നു കണ്ണൂർ കോളയാട് സെന്റ് കോർണേലിയൂസ് സ്കൂളിലെ വിദ്യാർഥികൾ ഇസ്രോ ദൗത്യത്തിൽ പങ്കെടുത്തു.