ന്യൂഡൽഹി : 12 മുതൽ 14 വരെ നടക്കാനിരുന്ന പൊതു സർവകലാശാല പ്രവേശന പരീക്ഷ (സിയുഇടി ) രണ്ടാം ഘട്ട പരീക്ഷാ തീയതികൾ മാറ്റിയതായി നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എൻടിഎ) അറിയിച്ചു.
പുതുക്കിയ തിയതി അനുസരിച്ച് 24 മുതൽ 28 വരെ പരീക്ഷ നടക്കും. സാങ്കേതിക തകരാറും പരീക്ഷ നടത്തിപ്പിലെ വീഴ്ചയും കണക്കിലെടുത്താണ് തീരുമാനം. പരീക്ഷാ നടത്തിപ്പിൽ വീഴ്ച വരുത്തിയ 53 കേന്ദ്രങ്ങളെ പരീക്ഷാ നടത്തിപ്പിൽ നിന്ന് ഒഴിവാക്കിയതായും എൻടിഎ അറിയിച്ചു.
ഒഴിവാക്കിയ കേന്ദ്രങ്ങളിൽ 32 എണ്ണം ഡൽഹിയിലാണ്. ജാർഖണ്ഡ്, ഉത്തർപ്രദേശ് (നാല് വീതം) ഹരിയാന, ഛത്തീസ്ഗഡ്, (രണ്ട് വീതം), അരുണാചൽ പ്രദേശ്, അസാം, ലഡാക്ക്, മഹാരാഷ്ട്ര, ബംഗാൾ, ഒഡീഷ, തമിഴ്നാട് (ഓരോന്ന് വീതം) എന്നിവിടങ്ങളിലെ കേന്ദ്രങ്ങളും മാറ്റിയിട്ടുണ്ട്.
വിശദവിവരങ്ങൾക്ക് www.nta.ac.in എന്ന വെബ്സൈറ്റും പരീക്ഷയുമായി ബന്ധപ്പെട്ട പരാതികൾക്ക് cuetgrievance@nta.ac.in എന്ന വെബ്സൈറ്റും സന്ദർശിക്കാം.
പുതുക്കിയ തിയതി അനുസരിച്ച് 24 മുതൽ 28 വരെ പരീക്ഷ നടക്കും. സാങ്കേതിക തകരാറും പരീക്ഷ നടത്തിപ്പിലെ വീഴ്ചയും കണക്കിലെടുത്താണ് തീരുമാനം. പരീക്ഷാ നടത്തിപ്പിൽ വീഴ്ച വരുത്തിയ 53 കേന്ദ്രങ്ങളെ പരീക്ഷാ നടത്തിപ്പിൽ നിന്ന് ഒഴിവാക്കിയതായും എൻടിഎ അറിയിച്ചു.
ഒഴിവാക്കിയ കേന്ദ്രങ്ങളിൽ 32 എണ്ണം ഡൽഹിയിലാണ്. ജാർഖണ്ഡ്, ഉത്തർപ്രദേശ് (നാല് വീതം) ഹരിയാന, ഛത്തീസ്ഗഡ്, (രണ്ട് വീതം), അരുണാചൽ പ്രദേശ്, അസാം, ലഡാക്ക്, മഹാരാഷ്ട്ര, ബംഗാൾ, ഒഡീഷ, തമിഴ്നാട് (ഓരോന്ന് വീതം) എന്നിവിടങ്ങളിലെ കേന്ദ്രങ്ങളും മാറ്റിയിട്ടുണ്ട്.
വിശദവിവരങ്ങൾക്ക് www.nta.ac.in എന്ന വെബ്സൈറ്റും പരീക്ഷയുമായി ബന്ധപ്പെട്ട പരാതികൾക്ക് cuetgrievance@nta.ac.in എന്ന വെബ്സൈറ്റും സന്ദർശിക്കാം.