ഗാസ സിറ്റി: ഗാസയിൽ ഇസ്രയേൽ സൈന്യം നടത്തിയ മിസൈൽ ആക്രമണത്തിൽ ഉന്നത ഇസ്ലാമിക് ജിഹാദ് കമാൻഡർ കൊല്ലപ്പെട്ടു. ഖാലിദ് മൻസൗർ ആണു റാഫ അഭയാർഥി ക്യാന്പിലെ കെട്ടിടത്തിനു നേർക്കുണ്ടായ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടത്. ശനിയാഴ്ച രാത്രിയായിരുന്നു ആക്രമണം.
രണ്ടു തീവ്രവാദികളും അഞ്ചു നാട്ടുകാരും ആക്രമണത്തിൽ കൊല്ലപ്പെട്ടു. തെക്കൻ ഗാസയിലെ ഇസ്ലാമിക് ജിഹാദ് കമാൻഡറായ ഖാലിദ് മൻസൗർ സംഘടനയിൽപ്പെട്ട ഒരാളുടെ വീട്ടിലിരിക്കവേയായിരുന്ന മിസൈലാക്രമണമുണ്ടായത്. മൂന്നുനില കെട്ടിടം ആക്രമണത്തിൽ തകർന്നു. സമീപത്തെ വീടുകൾക്കും നാശനഷ്ടമുണ്ടായി. ഇസ്രയേൽ വ്യോമാക്രമണത്തിൽ കൊല്ലപ്പെടുന്ന രണ്ടാമത്തെ ഉന്നത ഇസ്ലാമിക് ജിഹാദ് നേതാവാണ് ഖാലിദ് മൻസൗർ. വെള്ളിയാഴ്ച നടന്ന ആക്രമണത്തിൽ മുതിർന്ന നേതാവ് തൈസീർ അൽ ജാബരി കൊല്ലപ്പെട്ടിരുന്നു. ഇറാന്റെ പിന്തുണയുള്ള തീവ്രവാദസംഘമാണു ഇസ്ലാമിക് ജിഹാദ്.
വെള്ളിയാഴ്ച ഇസ്രയേൽ ആക്രമണം ആരംഭിച്ചശേഷം പലസ്തീനിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 31 ആയി. ഇതിൽ ആറുപേർ കുട്ടികളാണ്. 250ലേറെ പേർക്കു പരിക്കേറ്റതായി പലസ്തീൻ ആരോഗ്യ മന്ത്രാലയം ആറിയിച്ചു.
വ്യോമാക്രമണത്തിൽ 15 തീവ്രവാദികൾ കൊല്ലപ്പെട്ടതായാണ് ഇസ്രയേൽ വിലയിരുന്നത്. ഗാസയിൽനിന്ന് ഇസ്രയേലിനു നേർക്ക് 580 റോക്കറ്റുകൾ തൊടുത്തുവെന്ന് ഇസ്രയേൽ സൈന്യം പറഞ്ഞു. രാജ്യത്തിനു നേരേ ആക്രമണഭീഷണി ഉയർന്നതുകൊണ്ടാണ് തീവ്രവാദികൾക്കെതിരേ നടപടിയെടുത്തതെന്നാണ് ഇസ്രേലിന്റെ വാദം. ഖാലിദ് മൻസൗറിനെ വധിച്ചത് അസാധാരണമായ നേട്ടമാണെന്ന് ഇസ്രയേൽ കാവൽ പ്രധാനമന്ത്രി യയ്ർ ലപിഡ് പറഞ്ഞു. ഇന്നലെ യയ്ർ ലാപിഡ് പ്രതിപക്ഷനേതാവ് ബെഞ്ചമിൻ നെതന്യാഹുവുമായി ചർച്ച നടത്തി. പ്രധാനമന്ത്രിയുടെ മിലിട്ടറി സെക്രട്ടറി മേജർ ജനറൽ അവി ഗില്ലും ചർച്ചയിൽ പങ്കാളിയായി.
ഗാസയിൽ ഭരണം നടത്തുന്ന ഹമാസ് ഗ്രൂപ്പ് നിലവിൽ നിഷ്പക്ഷ നിലപാടിലാണ്. ഇസ്രയേലിന്റെ പ്രതികാരനടപടിയുണ്ടാകുമെന്ന ഭയമാണു ഹമാസിന്. 2021 മേയിൽ 11 ദിവസം ഹമാസ് ഇസ്രയേലുമായി യുദ്ധം നടത്തിയിരുന്നു. യുദ്ധത്തിൽ ഹമാസ് പക്ഷത്തിനു വ്യാപക നാശനഷ്ടവും ആൾനാശവുമുണ്ടായി.
രണ്ടു തീവ്രവാദികളും അഞ്ചു നാട്ടുകാരും ആക്രമണത്തിൽ കൊല്ലപ്പെട്ടു. തെക്കൻ ഗാസയിലെ ഇസ്ലാമിക് ജിഹാദ് കമാൻഡറായ ഖാലിദ് മൻസൗർ സംഘടനയിൽപ്പെട്ട ഒരാളുടെ വീട്ടിലിരിക്കവേയായിരുന്ന മിസൈലാക്രമണമുണ്ടായത്. മൂന്നുനില കെട്ടിടം ആക്രമണത്തിൽ തകർന്നു. സമീപത്തെ വീടുകൾക്കും നാശനഷ്ടമുണ്ടായി. ഇസ്രയേൽ വ്യോമാക്രമണത്തിൽ കൊല്ലപ്പെടുന്ന രണ്ടാമത്തെ ഉന്നത ഇസ്ലാമിക് ജിഹാദ് നേതാവാണ് ഖാലിദ് മൻസൗർ. വെള്ളിയാഴ്ച നടന്ന ആക്രമണത്തിൽ മുതിർന്ന നേതാവ് തൈസീർ അൽ ജാബരി കൊല്ലപ്പെട്ടിരുന്നു. ഇറാന്റെ പിന്തുണയുള്ള തീവ്രവാദസംഘമാണു ഇസ്ലാമിക് ജിഹാദ്.
വെള്ളിയാഴ്ച ഇസ്രയേൽ ആക്രമണം ആരംഭിച്ചശേഷം പലസ്തീനിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 31 ആയി. ഇതിൽ ആറുപേർ കുട്ടികളാണ്. 250ലേറെ പേർക്കു പരിക്കേറ്റതായി പലസ്തീൻ ആരോഗ്യ മന്ത്രാലയം ആറിയിച്ചു.
വ്യോമാക്രമണത്തിൽ 15 തീവ്രവാദികൾ കൊല്ലപ്പെട്ടതായാണ് ഇസ്രയേൽ വിലയിരുന്നത്. ഗാസയിൽനിന്ന് ഇസ്രയേലിനു നേർക്ക് 580 റോക്കറ്റുകൾ തൊടുത്തുവെന്ന് ഇസ്രയേൽ സൈന്യം പറഞ്ഞു. രാജ്യത്തിനു നേരേ ആക്രമണഭീഷണി ഉയർന്നതുകൊണ്ടാണ് തീവ്രവാദികൾക്കെതിരേ നടപടിയെടുത്തതെന്നാണ് ഇസ്രേലിന്റെ വാദം. ഖാലിദ് മൻസൗറിനെ വധിച്ചത് അസാധാരണമായ നേട്ടമാണെന്ന് ഇസ്രയേൽ കാവൽ പ്രധാനമന്ത്രി യയ്ർ ലപിഡ് പറഞ്ഞു. ഇന്നലെ യയ്ർ ലാപിഡ് പ്രതിപക്ഷനേതാവ് ബെഞ്ചമിൻ നെതന്യാഹുവുമായി ചർച്ച നടത്തി. പ്രധാനമന്ത്രിയുടെ മിലിട്ടറി സെക്രട്ടറി മേജർ ജനറൽ അവി ഗില്ലും ചർച്ചയിൽ പങ്കാളിയായി.
ഗാസയിൽ ഭരണം നടത്തുന്ന ഹമാസ് ഗ്രൂപ്പ് നിലവിൽ നിഷ്പക്ഷ നിലപാടിലാണ്. ഇസ്രയേലിന്റെ പ്രതികാരനടപടിയുണ്ടാകുമെന്ന ഭയമാണു ഹമാസിന്. 2021 മേയിൽ 11 ദിവസം ഹമാസ് ഇസ്രയേലുമായി യുദ്ധം നടത്തിയിരുന്നു. യുദ്ധത്തിൽ ഹമാസ് പക്ഷത്തിനു വ്യാപക നാശനഷ്ടവും ആൾനാശവുമുണ്ടായി.