വാഷിംഗ്ടൺ: തുടർച്ചയായി രണ്ടുതവണ കോവിഡ് ബാധിതനായതോടെ വൈറ്റ്ഹൗസിൽ ആഴ്ചകളോളം ഐസലേഷനിൽ തുടരാൻ നിർബന്ധിതനായ യുഎസ് പ്രസിഡന്റ് ജോ ബൈഡൻ പൂർണാരോഗ്യത്തോടെ പുറത്തിറങ്ങി. ഡെലവേറിലെ വസതിയിൽ പ്രഥമവനിത ജിൽ ബൈഡനുമായുള്ള കൂടിക്കാഴ്ചയായിരുന്നു ഇടവേളയ്ക്കുശേഷമുള്ള പ്രഥമയാത്ര.
ശനിയാഴ്ചയാണ് പ്രസിഡന്റ് രോഗമുക്തനായതായി സ്ഥിരീകരിച്ചത്. കഴിഞ്ഞമാസം 21നാണു ബൈഡന് ആദ്യം കോവിഡ് സ്ഥിരീകരിച്ചത്. തുടർന്ന് ഐസലേഷനിൽ തുടർന്ന അദ്ദേഹത്തിന് 26നും 27നും നേടിയ പരിശോധനയിൽ രോഗമുക്തി സ്ഥിരീകരിച്ചു. മൂന്നുദിവസത്തിനുശേഷം വീണ്ടും വൈറസ്ബാധ സ്ഥിരീകരിച്ചതോടെ വീണ്ടും ഐസലേഷനിലാവുകയായിരുന്നു. പ്രധാനപ്പെട്ട യോഗങ്ങളിലെല്ലാം ഓൺലൈനായാണ് ഈ സമയത്ത് പ്രസിഡന്റ് പങ്കെടുത്തത്.
ശനിയാഴ്ചയാണ് പ്രസിഡന്റ് രോഗമുക്തനായതായി സ്ഥിരീകരിച്ചത്. കഴിഞ്ഞമാസം 21നാണു ബൈഡന് ആദ്യം കോവിഡ് സ്ഥിരീകരിച്ചത്. തുടർന്ന് ഐസലേഷനിൽ തുടർന്ന അദ്ദേഹത്തിന് 26നും 27നും നേടിയ പരിശോധനയിൽ രോഗമുക്തി സ്ഥിരീകരിച്ചു. മൂന്നുദിവസത്തിനുശേഷം വീണ്ടും വൈറസ്ബാധ സ്ഥിരീകരിച്ചതോടെ വീണ്ടും ഐസലേഷനിലാവുകയായിരുന്നു. പ്രധാനപ്പെട്ട യോഗങ്ങളിലെല്ലാം ഓൺലൈനായാണ് ഈ സമയത്ത് പ്രസിഡന്റ് പങ്കെടുത്തത്.