ന്യൂഡൽഹി: നാഷണൽ ഇൻസ്റ്റിസ്റ്റ്യൂട്ട് ഓഫ് ട്രാൻസ്ഫോമിംഗ് ഇന്ത്യയുടെ (നീതി ആയോഗ്) ഏഴാമത് ഭരണസമിതി യോഗം ഇന്ന്. രാഷ്ട്രപതി ഭവനിലെ കൾച്ചറൽ സെന്ററിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലാണ് യോഗം ചേരുന്നത്.
വൈവിധ്യമാർന്ന വിളകൾ ഉത്പാദിപ്പിക്കുക, എണ്ണക്കുരുകൾ, പയർ വർഗങ്ങൾ എന്നിവയുടെ ഉത്പാദനം വർധിപ്പിക്കുക, കാർഷിക കൂട്ടായ്മകളുടെ സ്വയംപര്യാപ്തത ഉറപ്പാക്കുക, ദേശീയ വിദ്യാഭ്യാസ നയം നടപ്പിലാക്കുക തുടങ്ങിയ വിഷയങ്ങൾ യോഗത്തിൽ ചർച്ച ചെയ്യും.
സംസ്ഥാനങ്ങളും കേന്ദ്രവുമായുള്ള സഹകരണം ശക്തിപ്പെടുത്തുക, സുസ്ഥിര വികസന മാതൃകകൾ അവലംബിക്കുക, ഫെഡറൽ ഭരണസംവിധാനത്തിൽ രാഷ്ട്രപതിയുടെ പ്രാധാന്യം, ജി-20 ഉച്ചകോടിയിൽ രാജ്യത്തിന്റെ പുരോഗതി ഉയർത്തിക്കാട്ടുന്നതിൽ സംസ്ഥാനങ്ങൾക്കു വഹിക്കാനുള്ള പങ്ക് എന്നിവയും യോഗത്തിലെ ചർച്ചാവിഷയങ്ങളാണ്. രാജ്യത്തിന്റെ പൊതുവായ താത്പര്യങ്ങൾ, വികസന പദ്ധതികൾ എന്നിവ രൂപകല്പന ചെയ്യുന്നതിനും വികസിപ്പിക്കുന്നതിനും ചുമതലയുള്ളവരാണ് നീതി ആയോഗിന്റെ ഭരണസമിതിയിലെ അംഗങ്ങൾ.
നീതി ആയോഗിന്റെ പരമോന്നത ഭരണസമിതിയിൽ എല്ലാ സംസ്ഥാനങ്ങളുടെയും മുഖ്യമന്ത്രിമാർ, കേന്ദ്രഭരണ പ്രദേശങ്ങളിലെ ലെഫ്റ്റനന്റ് ഗവർണർമാർ, കേന്ദ്രമന്ത്രിമാർ എന്നിവരാണ് അംഗങ്ങളായുള്ളത്. കോവിഡ് വ്യാപനത്തിനു ശേഷം നേരിട്ടു സമ്മേളിക്കുന്ന നീതി ആയോഗിന്റെ ആദ്യത്തെ ഭരണസമിതി യോഗമാണിത്.
യോഗത്തിൽ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ, തെലുങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവു എന്നിവർ പങ്കെടുക്കില്ലെന്ന് റിപ്പോർട്ടുണ്ട്.
വൈവിധ്യമാർന്ന വിളകൾ ഉത്പാദിപ്പിക്കുക, എണ്ണക്കുരുകൾ, പയർ വർഗങ്ങൾ എന്നിവയുടെ ഉത്പാദനം വർധിപ്പിക്കുക, കാർഷിക കൂട്ടായ്മകളുടെ സ്വയംപര്യാപ്തത ഉറപ്പാക്കുക, ദേശീയ വിദ്യാഭ്യാസ നയം നടപ്പിലാക്കുക തുടങ്ങിയ വിഷയങ്ങൾ യോഗത്തിൽ ചർച്ച ചെയ്യും.
സംസ്ഥാനങ്ങളും കേന്ദ്രവുമായുള്ള സഹകരണം ശക്തിപ്പെടുത്തുക, സുസ്ഥിര വികസന മാതൃകകൾ അവലംബിക്കുക, ഫെഡറൽ ഭരണസംവിധാനത്തിൽ രാഷ്ട്രപതിയുടെ പ്രാധാന്യം, ജി-20 ഉച്ചകോടിയിൽ രാജ്യത്തിന്റെ പുരോഗതി ഉയർത്തിക്കാട്ടുന്നതിൽ സംസ്ഥാനങ്ങൾക്കു വഹിക്കാനുള്ള പങ്ക് എന്നിവയും യോഗത്തിലെ ചർച്ചാവിഷയങ്ങളാണ്. രാജ്യത്തിന്റെ പൊതുവായ താത്പര്യങ്ങൾ, വികസന പദ്ധതികൾ എന്നിവ രൂപകല്പന ചെയ്യുന്നതിനും വികസിപ്പിക്കുന്നതിനും ചുമതലയുള്ളവരാണ് നീതി ആയോഗിന്റെ ഭരണസമിതിയിലെ അംഗങ്ങൾ.
നീതി ആയോഗിന്റെ പരമോന്നത ഭരണസമിതിയിൽ എല്ലാ സംസ്ഥാനങ്ങളുടെയും മുഖ്യമന്ത്രിമാർ, കേന്ദ്രഭരണ പ്രദേശങ്ങളിലെ ലെഫ്റ്റനന്റ് ഗവർണർമാർ, കേന്ദ്രമന്ത്രിമാർ എന്നിവരാണ് അംഗങ്ങളായുള്ളത്. കോവിഡ് വ്യാപനത്തിനു ശേഷം നേരിട്ടു സമ്മേളിക്കുന്ന നീതി ആയോഗിന്റെ ആദ്യത്തെ ഭരണസമിതി യോഗമാണിത്.
യോഗത്തിൽ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ, തെലുങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവു എന്നിവർ പങ്കെടുക്കില്ലെന്ന് റിപ്പോർട്ടുണ്ട്.