ന്യൂഡൽഹി: മാനഭംഗക്കേസിൽ ആരോപണവിധേയനായ യുപിയിലെ ലോക്സഭാംഗം അതുൽ റായിയെ വാരാണസി കോടതി കുറ്റവിമുക്തനാക്കി. പരാതിക്കാരിയായ യുവതിയും പുരുഷസുഹൃത്തും തീപ്പൊള്ളലേറ്റു മരിച്ച് ഒരു വർഷത്തിനു ശേഷമാണ് കോടതിവിധി.
എന്നാൽ 2019 മുതൽ ജയിലിൽ കഴിയുന്ന അതുലിനെതിരേ മറ്റു കേസുകളുള്ളതിനാൽ ജയിൽ മോചിതനാകില്ല. കിഴക്കൻ ഉത്തർപ്രദേശിൽ നിന്നുള്ള 24കാരി 2019ലാണ് ബിഎസ്പി നേതാവും എംപിയുമായ അതുൾ റായിക്കെതിരേ മാനഭംഗത്തിന് പോലീസിൽ പരാതി നൽകിയത്. 2018ൽ വാരാണസിയിലെ വസതിയിൽ വച്ച് അതുൽ തന്നെ മാനഭംഗപ്പെടുത്തിയെന്നായിരുന്നു പരാതി.
എന്നാൽ 2019 മുതൽ ജയിലിൽ കഴിയുന്ന അതുലിനെതിരേ മറ്റു കേസുകളുള്ളതിനാൽ ജയിൽ മോചിതനാകില്ല. കിഴക്കൻ ഉത്തർപ്രദേശിൽ നിന്നുള്ള 24കാരി 2019ലാണ് ബിഎസ്പി നേതാവും എംപിയുമായ അതുൾ റായിക്കെതിരേ മാനഭംഗത്തിന് പോലീസിൽ പരാതി നൽകിയത്. 2018ൽ വാരാണസിയിലെ വസതിയിൽ വച്ച് അതുൽ തന്നെ മാനഭംഗപ്പെടുത്തിയെന്നായിരുന്നു പരാതി.