തായ്പേയ്: രാജ്യത്തെ വളഞ്ഞ് ചൈന സൈനികാഭ്യാസം തുടരുന്ന സാഹചര്യത്തിൽ പ്രതിരോധ നടപടികളുമായി തായ്വാൻ. ഇതിന്റെ ആരംഭമായി ദ്വീപിനുചുറ്റും വ്യോമ-നാവിക പട്രോളുകൾ ശക്തമാക്കി.
ചൈനയ്ക്കു മറുപടിയായി കരയിൽനിന്നു തൊടുക്കാവുന്ന മിസൈലുകൾ സജ്ജമാക്കി. അതിർത്തി ലംഘിച്ച 14 എണ്ണം ഉൾപ്പെടെ 20 ചൈനീസ് വിമാനങ്ങൾക്കു തായ്വാൻ മുന്നറിയിപ്പു നൽകിയെന്നും പ്രതിരോധ മന്ത്രാലയം അറിയിച്ചു.
യുഎസ് ഹൗസ് സ്പീക്കർ നാൻസി പെലോസിയുടെ സന്ദർശനത്തിൽ കുപിതരായ ചൈന തായ്വാനെ വളഞ്ഞ് സൈനികാഭ്യാസം നടത്തുകയാണ്. നിരവധി തവണ ചൈനീസ് വിമാനങ്ങളും യുദ്ധക്കപ്പലുകളും അതിർത്തി ലംഘിച്ചു. 10 ചൈനീസ് വിമാനങ്ങളും 14 കപ്പലുകളും തായ്വാനു ചുറ്റുമുണ്ടെന്നാണു കണക്ക്. പെലോസിയുടെ സന്ദർശനത്തിനു പിന്നാലെയാണു ചൈന സൈനികാഭ്യാസം തുടങ്ങിയത്.
സൈനികാഭ്യാസത്തിന്റെ ഭാഗമായി ചൈന സമുദ്രവിലക്കേർപ്പെടുത്തിയതു സമാധാനത്തെ സാരമായി ബാധിച്ചിട്ടുണ്ടെന്നു പ്രതിരോധമന്ത്രാലയം അറിയിച്ചു. യുദ്ധമല്ല പ്രതിരോധമാണു തായ്വാന്റെ ലക്ഷ്യമെന്നും പ്രതിരോധമന്ത്രാലയം വ്യക്തമാക്കി.
അതേസമയം, ആയുധശേഷി പരിശോധിക്കുന്നതിനും വ്യോമ-നാവിക ആക്രമണശേഷി വിലയിരുത്തുന്നതിനുമായാണ് സൈനികാഭ്യാസം സംഘടിപ്പിക്കുന്നതെന്നു ചൈനീസ് പ്രതിരോധമന്ത്രാലയം അറിയിച്ചു.
നാൻസി പെലോസിയുടെ തായ്വാൻ സന്ദർശനം സമാധാനപരമായിരുന്നെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ളിങ്കൻ പറഞ്ഞു. തായ്വാൻ ആക്രമിക്കാൻ ചൈനീസ് വ്യോമ-നാവിക സേനകൾ പരിശീലനം നടത്തിയെന്ന റിപ്പോർട്ടുകൾക്കിടെയാണ് ബ്ളിങ്കന്റെ പരാമർശം.
പെലോസിയുടെ സന്ദർശനത്തിന്റെ പശ്ചാത്തലത്തിൽ അമേരിക്കയുമായുള്ള നയതന്ത്ര ചർച്ചകൾ ചൈന റദ്ദാക്കി. ചൈനയുടേതു നിരുത്തരവാദപരമായ സമീപനമാണെന്ന് അമേരിക്ക പ്രതികരിച്ചു.
ചൈനയ്ക്കു മറുപടിയായി കരയിൽനിന്നു തൊടുക്കാവുന്ന മിസൈലുകൾ സജ്ജമാക്കി. അതിർത്തി ലംഘിച്ച 14 എണ്ണം ഉൾപ്പെടെ 20 ചൈനീസ് വിമാനങ്ങൾക്കു തായ്വാൻ മുന്നറിയിപ്പു നൽകിയെന്നും പ്രതിരോധ മന്ത്രാലയം അറിയിച്ചു.
യുഎസ് ഹൗസ് സ്പീക്കർ നാൻസി പെലോസിയുടെ സന്ദർശനത്തിൽ കുപിതരായ ചൈന തായ്വാനെ വളഞ്ഞ് സൈനികാഭ്യാസം നടത്തുകയാണ്. നിരവധി തവണ ചൈനീസ് വിമാനങ്ങളും യുദ്ധക്കപ്പലുകളും അതിർത്തി ലംഘിച്ചു. 10 ചൈനീസ് വിമാനങ്ങളും 14 കപ്പലുകളും തായ്വാനു ചുറ്റുമുണ്ടെന്നാണു കണക്ക്. പെലോസിയുടെ സന്ദർശനത്തിനു പിന്നാലെയാണു ചൈന സൈനികാഭ്യാസം തുടങ്ങിയത്.
സൈനികാഭ്യാസത്തിന്റെ ഭാഗമായി ചൈന സമുദ്രവിലക്കേർപ്പെടുത്തിയതു സമാധാനത്തെ സാരമായി ബാധിച്ചിട്ടുണ്ടെന്നു പ്രതിരോധമന്ത്രാലയം അറിയിച്ചു. യുദ്ധമല്ല പ്രതിരോധമാണു തായ്വാന്റെ ലക്ഷ്യമെന്നും പ്രതിരോധമന്ത്രാലയം വ്യക്തമാക്കി.
അതേസമയം, ആയുധശേഷി പരിശോധിക്കുന്നതിനും വ്യോമ-നാവിക ആക്രമണശേഷി വിലയിരുത്തുന്നതിനുമായാണ് സൈനികാഭ്യാസം സംഘടിപ്പിക്കുന്നതെന്നു ചൈനീസ് പ്രതിരോധമന്ത്രാലയം അറിയിച്ചു.
നാൻസി പെലോസിയുടെ തായ്വാൻ സന്ദർശനം സമാധാനപരമായിരുന്നെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ളിങ്കൻ പറഞ്ഞു. തായ്വാൻ ആക്രമിക്കാൻ ചൈനീസ് വ്യോമ-നാവിക സേനകൾ പരിശീലനം നടത്തിയെന്ന റിപ്പോർട്ടുകൾക്കിടെയാണ് ബ്ളിങ്കന്റെ പരാമർശം.
പെലോസിയുടെ സന്ദർശനത്തിന്റെ പശ്ചാത്തലത്തിൽ അമേരിക്കയുമായുള്ള നയതന്ത്ര ചർച്ചകൾ ചൈന റദ്ദാക്കി. ചൈനയുടേതു നിരുത്തരവാദപരമായ സമീപനമാണെന്ന് അമേരിക്ക പ്രതികരിച്ചു.