ഗാസ: ഗാസ മുനന്പിൽ ഇസ്രയേൽ വ്യോമാക്രമണം. 11 പേർ കൊല്ലപ്പെട്ടതായാണു വിവരം. പലസ്തീനിയൻ തീവ്രവാദ സംഘടനകളുടെ ഭീഷണി വർധിച്ച അടിയന്തര സാഹചര്യത്തിലാണ് ആക്രമണം നടത്തിയതെന്ന് ഇസ്രയേൽ അറിയിച്ചു.
പിന്നാലെ വെസ്റ്റ് ബാങ്കിൽ നടത്തിയ റെയ്ഡിൽ പലസ്തീനിയൻ തീവ്രവാദ സംഘടനകളിൽ അംഗങ്ങളായ 19 പേരെ അറസ്റ്റ് ചെയ്തതായി ഇസ്രയേൽ വ്യക്തമാക്കി.
പലസ്തീനിൽനിന്ന് ഇസ്രയേലിലേക്കും മിസൈൽ ആക്രമണങ്ങളുണ്ടായി. മിക്കതും പാതിവഴിയിൽ നീർവീര്യമാക്കി.
അതേസമയം, പലസ്തീനിലെ ഇസ്ലാമിക തീവ്രവാദ സംഘടനയായ ഹമാസിനെയല്ല ഇസ്രയേൽ ലക്ഷ്യമിട്ടതെന്നാണു സൂചന.
ഒരു വർഷത്തിനിടെ അതിർത്തിയിലുണ്ടാകുന്ന ഏറ്റവും രൂക്ഷമായ ഏറ്റുമുട്ടലാണിത്. കഴിഞ്ഞ വർഷം മേയിൽ 11 ദിവസം നീണ്ടുനിന്ന സംഘർഷത്തിൽ ഇരുനൂറിലധികം പലസ്തീനികളും ഡസനിലധികം ഇസ്രേലികളും കൊല്ലപ്പെട്ടിരുന്നു.
പിന്നാലെ വെസ്റ്റ് ബാങ്കിൽ നടത്തിയ റെയ്ഡിൽ പലസ്തീനിയൻ തീവ്രവാദ സംഘടനകളിൽ അംഗങ്ങളായ 19 പേരെ അറസ്റ്റ് ചെയ്തതായി ഇസ്രയേൽ വ്യക്തമാക്കി.
പലസ്തീനിൽനിന്ന് ഇസ്രയേലിലേക്കും മിസൈൽ ആക്രമണങ്ങളുണ്ടായി. മിക്കതും പാതിവഴിയിൽ നീർവീര്യമാക്കി.
അതേസമയം, പലസ്തീനിലെ ഇസ്ലാമിക തീവ്രവാദ സംഘടനയായ ഹമാസിനെയല്ല ഇസ്രയേൽ ലക്ഷ്യമിട്ടതെന്നാണു സൂചന.
ഒരു വർഷത്തിനിടെ അതിർത്തിയിലുണ്ടാകുന്ന ഏറ്റവും രൂക്ഷമായ ഏറ്റുമുട്ടലാണിത്. കഴിഞ്ഞ വർഷം മേയിൽ 11 ദിവസം നീണ്ടുനിന്ന സംഘർഷത്തിൽ ഇരുനൂറിലധികം പലസ്തീനികളും ഡസനിലധികം ഇസ്രേലികളും കൊല്ലപ്പെട്ടിരുന്നു.