ലണ്ടൻ: യുകെ പ്രധാനമന്ത്രി തെരഞ്ഞെടുപ്പിൽ കൺസർവേറ്റീവ് പാർട്ടി അംഗങ്ങളുമായി നടന്ന ടെലിവിഷൻ സംവാദത്തിൽ മുൻ ചാൻസലറും ഇന്ത്യൻ വംശജനുമായ ഋഷി സുനാകിനു വിജയം. കൺസർവേറ്റീവ് പാർട്ടി നേതാവും അടുത്ത പ്രധാനമന്ത്രിയുമാകാനുള്ള മത്സരത്തിൽ വിദേശകാര്യമന്ത്രി ലിസ് ട്രസാണ് സുനാകിന്റെ എതിരാളി.
സ്കൈ ന്യൂസിൽ വ്യാഴാഴ്ച രാത്രി സംപ്രേഷണം ചെയ്ത ബാറ്റിൽ ഫോർ നന്പർ 10 എന്ന സംവാദത്തിലാണ് സുനാക് മുന്നിട്ടുനിന്നത്. ബോറിസ് ജോൺസനു പകരം പ്രധാനമന്ത്രിയായാൽ എന്തു ചെയ്യുമെന്നായിരുന്ന സംവാദം. അഭിപ്രായ സർവേകളിൽ പിന്നിലായിരുന്ന സുനാക് സംവാദത്തിനു ശേഷം ട്രസിനു മേൽ വിജയം നേടിയെന്നാണു വിലയിരുത്തൽ. സർവേ ഫലങ്ങളിൽ സുനാകിനേക്കാൾ 32 ശതമാനം പിന്തുണ ട്രസ് നേടിയിട്ടുണ്ട്.
അഭിപ്രായസർവേകളിൽ പിന്നിലാണല്ലോ എന്ന ചോദ്യത്തിന്, തന്റെ വിശ്വസത്തിൽനിന്നാണു പോരാടുന്നതെന്നും തന്റെ ആശയങ്ങൾ രാജ്യത്തു നടപ്പാക്കുമെന്നും സുനാക് പറഞ്ഞു. അവസാന നിമഷം വരെ പോരാടും, ഓരോ വോട്ടിനു വേണ്ടിയും പ്രചാരണം നടത്തും- അദ്ദേഹം വ്യക്തമാക്കി.
മുതിർന്ന പാർട്ടി അംഗങ്ങൾ ലിസ് ട്രസിനെയാണോ പിന്തുണയ്ക്കുന്നതെന്ന ചോദ്യത്തിന്, പാർലമെന്റിൽ തനിക്കു വലിയ പിന്തുണയുണ്ടെന്നും അദ്ദേഹം പറഞ്ഞു. നമ്മളെല്ലാം ഒറ്റെക്കെട്ടാണ്. അടുത്ത തെരഞ്ഞെടുപ്പിൽ പ്രതിപക്ഷത്തെ പരാജയപ്പെടുത്തും. അതാണു മികച്ച വിജയം. കാബിനറ്റിൽ എനിക്ക് വലിയ പിന്തുണയുണ്ട്. അതിനാൽ ഞാൻ സന്തുഷ്ടനാണ്- സുനാക് സംവാദത്തിൽ പറഞ്ഞു.
നികുതി കുറയ്ക്കുന്നതിനു മുന്പു തന്നെ രാജ്യത്തെ പണപ്പെരുപ്പം പിടിച്ചുനിർത്താനാണു ശ്രമിക്കേണ്ടതെന്നും മുൻ ധനമന്ത്രി വ്യക്തമാക്കി. പണപ്പെരുപ്പം മൂലം രാജ്യത്ത് ഇന്ധനവില വർധിച്ചു, ഇതു മറ്റു മേഖലയെ പ്രതികൂലമായി ബാധിച്ചു. പലിശനിരക്ക് കോടിക്കണക്കിനു രൂപയാണു നശിപ്പിക്കുന്നത്- സുനാക് പറഞ്ഞു
രാജ്യത്തെ നികുതിനിരക്ക് കുറയ്ക്കുമെന്നും സാന്പത്തികമാന്ദ്യം സംഭവിക്കില്ലെന്നുമാണ് ട്രസിന്റെ വാദം. എന്നാൽ, സാന്പത്തികമാന്ദ്യമുണ്ടാകാതിരിക്കാനുള്ള ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് സുനാക് വ്യക്തമാക്കി. നികുതി ഭാരത്തിനെയാണ് സാന്പത്തിക മാന്ദ്യം എന്നു പറയുന്നതെന്നാണ് ലിസ് ട്രസിന്റെ വാദം. എന്നാൽ, ഇതു തെറ്റാണെന്നും പണപ്പെരുപ്പമാണ് സാന്പത്തികമാന്ദ്യമെന്നും സുനാക് പറഞ്ഞു.
ബ്രെക്സിറ്റ്, കുടിയേറ്റം, ആരോഗ്യരംഗത്തെ ഫണ്ടിംഗ് തുടങ്ങിയ വിവിധ മേഖലയിലെ നയങ്ങളെക്കുറിച്ച് ഇരു സ്ഥാനാർഥികളും സംസാരിച്ചു.
സ്കൈ ന്യൂസിൽ വ്യാഴാഴ്ച രാത്രി സംപ്രേഷണം ചെയ്ത ബാറ്റിൽ ഫോർ നന്പർ 10 എന്ന സംവാദത്തിലാണ് സുനാക് മുന്നിട്ടുനിന്നത്. ബോറിസ് ജോൺസനു പകരം പ്രധാനമന്ത്രിയായാൽ എന്തു ചെയ്യുമെന്നായിരുന്ന സംവാദം. അഭിപ്രായ സർവേകളിൽ പിന്നിലായിരുന്ന സുനാക് സംവാദത്തിനു ശേഷം ട്രസിനു മേൽ വിജയം നേടിയെന്നാണു വിലയിരുത്തൽ. സർവേ ഫലങ്ങളിൽ സുനാകിനേക്കാൾ 32 ശതമാനം പിന്തുണ ട്രസ് നേടിയിട്ടുണ്ട്.
അഭിപ്രായസർവേകളിൽ പിന്നിലാണല്ലോ എന്ന ചോദ്യത്തിന്, തന്റെ വിശ്വസത്തിൽനിന്നാണു പോരാടുന്നതെന്നും തന്റെ ആശയങ്ങൾ രാജ്യത്തു നടപ്പാക്കുമെന്നും സുനാക് പറഞ്ഞു. അവസാന നിമഷം വരെ പോരാടും, ഓരോ വോട്ടിനു വേണ്ടിയും പ്രചാരണം നടത്തും- അദ്ദേഹം വ്യക്തമാക്കി.
മുതിർന്ന പാർട്ടി അംഗങ്ങൾ ലിസ് ട്രസിനെയാണോ പിന്തുണയ്ക്കുന്നതെന്ന ചോദ്യത്തിന്, പാർലമെന്റിൽ തനിക്കു വലിയ പിന്തുണയുണ്ടെന്നും അദ്ദേഹം പറഞ്ഞു. നമ്മളെല്ലാം ഒറ്റെക്കെട്ടാണ്. അടുത്ത തെരഞ്ഞെടുപ്പിൽ പ്രതിപക്ഷത്തെ പരാജയപ്പെടുത്തും. അതാണു മികച്ച വിജയം. കാബിനറ്റിൽ എനിക്ക് വലിയ പിന്തുണയുണ്ട്. അതിനാൽ ഞാൻ സന്തുഷ്ടനാണ്- സുനാക് സംവാദത്തിൽ പറഞ്ഞു.
നികുതി കുറയ്ക്കുന്നതിനു മുന്പു തന്നെ രാജ്യത്തെ പണപ്പെരുപ്പം പിടിച്ചുനിർത്താനാണു ശ്രമിക്കേണ്ടതെന്നും മുൻ ധനമന്ത്രി വ്യക്തമാക്കി. പണപ്പെരുപ്പം മൂലം രാജ്യത്ത് ഇന്ധനവില വർധിച്ചു, ഇതു മറ്റു മേഖലയെ പ്രതികൂലമായി ബാധിച്ചു. പലിശനിരക്ക് കോടിക്കണക്കിനു രൂപയാണു നശിപ്പിക്കുന്നത്- സുനാക് പറഞ്ഞു
രാജ്യത്തെ നികുതിനിരക്ക് കുറയ്ക്കുമെന്നും സാന്പത്തികമാന്ദ്യം സംഭവിക്കില്ലെന്നുമാണ് ട്രസിന്റെ വാദം. എന്നാൽ, സാന്പത്തികമാന്ദ്യമുണ്ടാകാതിരിക്കാനുള്ള ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് സുനാക് വ്യക്തമാക്കി. നികുതി ഭാരത്തിനെയാണ് സാന്പത്തിക മാന്ദ്യം എന്നു പറയുന്നതെന്നാണ് ലിസ് ട്രസിന്റെ വാദം. എന്നാൽ, ഇതു തെറ്റാണെന്നും പണപ്പെരുപ്പമാണ് സാന്പത്തികമാന്ദ്യമെന്നും സുനാക് പറഞ്ഞു.
ബ്രെക്സിറ്റ്, കുടിയേറ്റം, ആരോഗ്യരംഗത്തെ ഫണ്ടിംഗ് തുടങ്ങിയ വിവിധ മേഖലയിലെ നയങ്ങളെക്കുറിച്ച് ഇരു സ്ഥാനാർഥികളും സംസാരിച്ചു.