ന്യൂഡൽഹി: പ്രതിപക്ഷത്തിനെതിരേ നരേന്ദ്ര മോദി സർക്കാർ അന്വേഷണ ഏജൻസികളെ കയറൂരി വിട്ടിരിക്കുന്നത് തികഞ്ഞ ഏകാധിപത്യത്തിന്റെ ലക്ഷണമാണെന്ന് രാഹുൽ ഗാന്ധി.
ഏഴു ദശാബ്ദങ്ങൾകൊണ്ട് തങ്ങൾ കെട്ടിപ്പടുത്തതെല്ലാം വെറും അഞ്ചുവർഷം കൊണ്ട് മോദി സർക്കാർ നിലംപരിശാക്കി. ഇന്ത്യൻ ജനാധിപത്യത്തിന്റെ അന്ത്യമാണ് നമ്മൾ കണ്ടുകൊണ്ടിരിക്കുന്നത്. ജനങ്ങളുടെ പ്രശ്നങ്ങളെ അവഗണിക്കുക എന്നതു മാത്രമാണ് ഈ സർക്കാരിന്റെ അജണ്ട എന്നും രാഹുൽ കുറ്റപ്പെടുത്തി.
വിമർശനം ഉയർത്തുന്നവരെ ജയിലിൽ അടയ്ക്കുന്നു. നാലുപേർ ഉൾക്കൊള്ളുന്ന സ്വേച്ഛാധിപത്യ സംവിധാനമാണ് ഇവിടെ നിലനിൽക്കുന്നതെന്നും രാഹുൽ കുറ്റപ്പെടുത്തി.
അതേസമയം, ജനാധിപത്യത്തെക്കുറിച്ച് വാതോരാതെ സംസാരിക്കുന്നത് കുടുംബാധിപത്യം വച്ചുപുലർത്തുന്ന കോണ്‍ഗ്രസ് ആണെന്നാണ് ബിജെപി തിരിച്ചടിച്ചത്. അന്വേഷണ ഏജൻസികളെ പഴിചാരി തങ്ങളുടെ അഴിമതി മറച്ചുവയ് ക്കാൻ കോൺഗ്രസ് ശ്രമിക്കുകയാണെന്നു മുൻ മന്ത്രിയും ബിജെപി നേതാവുമായ രവിശങ്കർ പ്രസാദ് കുറ്റപ്പെടുത്തി.
ഏകാധിപത്യം ഇന്ത്യയിലെ ജനങ്ങൾ കണ്ടതും അനുഭവിച്ചതും അടിയന്തരാവസ്ഥക്കാലത്താണ്. ജനങ്ങൾ തുടർച്ചായി കോണ്‍ഗ്രസിനെ പിൻതള്ളുന്പോൾ വെറുതെ ജനാധിപത്യത്തെ തള്ളിപ്പറഞ്ഞിട്ടു കാര്യമില്ലെന്നും ബിജെപി കുറ്റപ്പെടുത്തി.
ഏഴു ദശാബ്ദങ്ങൾകൊണ്ട് തങ്ങൾ കെട്ടിപ്പടുത്തതെല്ലാം വെറും അഞ്ചുവർഷം കൊണ്ട് മോദി സർക്കാർ നിലംപരിശാക്കി. ഇന്ത്യൻ ജനാധിപത്യത്തിന്റെ അന്ത്യമാണ് നമ്മൾ കണ്ടുകൊണ്ടിരിക്കുന്നത്. ജനങ്ങളുടെ പ്രശ്നങ്ങളെ അവഗണിക്കുക എന്നതു മാത്രമാണ് ഈ സർക്കാരിന്റെ അജണ്ട എന്നും രാഹുൽ കുറ്റപ്പെടുത്തി.
വിമർശനം ഉയർത്തുന്നവരെ ജയിലിൽ അടയ്ക്കുന്നു. നാലുപേർ ഉൾക്കൊള്ളുന്ന സ്വേച്ഛാധിപത്യ സംവിധാനമാണ് ഇവിടെ നിലനിൽക്കുന്നതെന്നും രാഹുൽ കുറ്റപ്പെടുത്തി.
അതേസമയം, ജനാധിപത്യത്തെക്കുറിച്ച് വാതോരാതെ സംസാരിക്കുന്നത് കുടുംബാധിപത്യം വച്ചുപുലർത്തുന്ന കോണ്‍ഗ്രസ് ആണെന്നാണ് ബിജെപി തിരിച്ചടിച്ചത്. അന്വേഷണ ഏജൻസികളെ പഴിചാരി തങ്ങളുടെ അഴിമതി മറച്ചുവയ് ക്കാൻ കോൺഗ്രസ് ശ്രമിക്കുകയാണെന്നു മുൻ മന്ത്രിയും ബിജെപി നേതാവുമായ രവിശങ്കർ പ്രസാദ് കുറ്റപ്പെടുത്തി.
ഏകാധിപത്യം ഇന്ത്യയിലെ ജനങ്ങൾ കണ്ടതും അനുഭവിച്ചതും അടിയന്തരാവസ്ഥക്കാലത്താണ്. ജനങ്ങൾ തുടർച്ചായി കോണ്‍ഗ്രസിനെ പിൻതള്ളുന്പോൾ വെറുതെ ജനാധിപത്യത്തെ തള്ളിപ്പറഞ്ഞിട്ടു കാര്യമില്ലെന്നും ബിജെപി കുറ്റപ്പെടുത്തി.