ന്യൂഡൽഹി: പിഎഫ് പെൻഷൻ കേസിൽ സുപ്രീംകോടതി ഇന്നലെയും പെൻഷൻകാരുടെ വാദം കേട്ടു. വീണ്ടും വാദം കേൾക്കുന്നതിനായി ബുധനാഴ്ച 45 മിനിറ്റുകൂടി അനുവദിച്ചിട്ടുണ്ട്.
അതിനുശേഷം ഈ വാദങ്ങളിൻമേൽ ഇപിഎഫ്ഒയുടെയും കേന്ദ്രസർക്കാരിന്റെയും മറുപടികൾ വെള്ളിയാഴ്ച കേൾക്കും. പെൻഷകർകാർക്കുവേണ്ടി മുതിർന്ന അഭിഭാഷക മീനാക്ഷി അറോറ, ആർ. ബസന്ത് എന്നിവരാണ് ഇന്നലെ വാദിച്ചത്. ശന്പളത്തിന് ആനുപാതികമായ പെൻഷൻ നൽകുന്നതുകൊണ്ടു സർക്കാരിന് അധിക ബാധ്യതയുണ്ടാകുമെന്നതിന് ഒരു അടിസ്ഥാനവുമില്ലെന്നും അവർ വാദിച്ചു.
കഴിഞ്ഞ ദിവസം നടന്ന വാദത്തിനിടെ ഇപിഎഫ്ഒ ഹാജരാക്കിയ വിവിധ രേഖകളുടെ ആധികാരികത പെൻഷൻകാർ ചോദ്യം ചെയ്തിരുന്നു. പെൻഷൻ ആനുകൂല്യങ്ങളുടെ ബാധ്യത മാത്രം മുൻവിധിയോടെ അവതരിപ്പിക്കുന്നതിനാൽ രണ്ട് റിപ്പോർട്ടുകളും തെറ്റിദ്ധരിപ്പിക്കുന്നതാണെന്നാണ് കേരള മിൽക്ക് കോ-ഓപ്പറേറ്റീവ് മാർക്കറ്റിംഗ് ഫെഡറേഷനിലെ ജീവനക്കാർക്കു വേണ്ടി ഹാജരായ കൈലാസ് നാഥ് പിള്ള ചൂണ്ടിക്കാട്ടിയത്.
ഭേദഗതി ഏർപ്പെടുത്തുന്നതിനു മുൻപ് പെൻഷകാർ സുരക്ഷിതരായിരുന്നു. എന്നാൽ, അതിനുശേഷം കാര്യങ്ങൾ കുടുതൽ സങ്കീർണമായെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഭേദഗതിയിലൂടെ വന്ന വ്യവസ്ഥകൾ ഇപിഎഫ് നിയമത്തിന്റെയും പെൻഷൻ പദ്ധതിയുടെയും അന്തഃ സത്തയ്ക്കുതന്നെ എതിരാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അതിനുശേഷം ഈ വാദങ്ങളിൻമേൽ ഇപിഎഫ്ഒയുടെയും കേന്ദ്രസർക്കാരിന്റെയും മറുപടികൾ വെള്ളിയാഴ്ച കേൾക്കും. പെൻഷകർകാർക്കുവേണ്ടി മുതിർന്ന അഭിഭാഷക മീനാക്ഷി അറോറ, ആർ. ബസന്ത് എന്നിവരാണ് ഇന്നലെ വാദിച്ചത്. ശന്പളത്തിന് ആനുപാതികമായ പെൻഷൻ നൽകുന്നതുകൊണ്ടു സർക്കാരിന് അധിക ബാധ്യതയുണ്ടാകുമെന്നതിന് ഒരു അടിസ്ഥാനവുമില്ലെന്നും അവർ വാദിച്ചു.
കഴിഞ്ഞ ദിവസം നടന്ന വാദത്തിനിടെ ഇപിഎഫ്ഒ ഹാജരാക്കിയ വിവിധ രേഖകളുടെ ആധികാരികത പെൻഷൻകാർ ചോദ്യം ചെയ്തിരുന്നു. പെൻഷൻ ആനുകൂല്യങ്ങളുടെ ബാധ്യത മാത്രം മുൻവിധിയോടെ അവതരിപ്പിക്കുന്നതിനാൽ രണ്ട് റിപ്പോർട്ടുകളും തെറ്റിദ്ധരിപ്പിക്കുന്നതാണെന്നാണ് കേരള മിൽക്ക് കോ-ഓപ്പറേറ്റീവ് മാർക്കറ്റിംഗ് ഫെഡറേഷനിലെ ജീവനക്കാർക്കു വേണ്ടി ഹാജരായ കൈലാസ് നാഥ് പിള്ള ചൂണ്ടിക്കാട്ടിയത്.
ഭേദഗതി ഏർപ്പെടുത്തുന്നതിനു മുൻപ് പെൻഷകാർ സുരക്ഷിതരായിരുന്നു. എന്നാൽ, അതിനുശേഷം കാര്യങ്ങൾ കുടുതൽ സങ്കീർണമായെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഭേദഗതിയിലൂടെ വന്ന വ്യവസ്ഥകൾ ഇപിഎഫ് നിയമത്തിന്റെയും പെൻഷൻ പദ്ധതിയുടെയും അന്തഃ സത്തയ്ക്കുതന്നെ എതിരാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.