ന്യൂഡൽഹി: മലയാളി മാധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പന് ജാമ്യം നിഷേധിച്ച് അലഹബാദ് ഹൈക്കോടതി. ജസ്റ്റീസ് കൃഷ്ണ പഹാലിന്റെ അധ്യക്ഷതയിലുള്ള ബെഞ്ചാണു ജാമ്യം നിഷേധിച്ചത്.
മാധ്യമ പ്രവർത്തകൻ എന്ന നിലയിലാണ് ഹത്രാസിൽ പോയതെന്ന സിദ്ദിഖ് കാപ്പന്റെ വാദം കുറ്റപത്രം പരിശോധിക്കുന്പോൾ നിലനിൽക്കില്ലെന്ന് അലഹബാദ് ഹൈക്കോടതി വ്യക്തമാക്കി. ഒപ്പം പിടിയിലായ മറ്റു പ്രതികൾക്കൊപ്പം കാപ്പൻ പോയത് എന്തിനെന്നു തെളിയിക്കേണ്ടതുണ്ടെന്നും കോടതി വ്യക്തമാക്കി.
കാപ്പനും പിടിയിലായ മറ്റുള്ളവരും പോലീസ് പറയുന്ന അനധികൃത പണം ഉപയോഗിച്ചെന്ന വാദം തള്ളിക്കളയാനാവില്ലെന്നു കോടതി നിരീക്ഷിച്ചു. കുറ്റപത്രവും ഹാജരാക്കിയ രേഖകളും പരിശോധിച്ചപ്പോൾ ജാമ്യം നൽകാനാവില്ലെന്നും കോടതി വ്യക്തമാക്കി.
അലഹബാദ് ഹൈക്കോടതി ജാമ്യം നിഷേധിച്ചതോടെ സിദ്ദിഖ് കാപ്പൻ സുപ്രിംകോടതിയെ സമീപിച്ചേക്കും.
മാധ്യമ പ്രവർത്തകൻ എന്ന നിലയിലാണ് ഹത്രാസിൽ പോയതെന്ന സിദ്ദിഖ് കാപ്പന്റെ വാദം കുറ്റപത്രം പരിശോധിക്കുന്പോൾ നിലനിൽക്കില്ലെന്ന് അലഹബാദ് ഹൈക്കോടതി വ്യക്തമാക്കി. ഒപ്പം പിടിയിലായ മറ്റു പ്രതികൾക്കൊപ്പം കാപ്പൻ പോയത് എന്തിനെന്നു തെളിയിക്കേണ്ടതുണ്ടെന്നും കോടതി വ്യക്തമാക്കി.
കാപ്പനും പിടിയിലായ മറ്റുള്ളവരും പോലീസ് പറയുന്ന അനധികൃത പണം ഉപയോഗിച്ചെന്ന വാദം തള്ളിക്കളയാനാവില്ലെന്നു കോടതി നിരീക്ഷിച്ചു. കുറ്റപത്രവും ഹാജരാക്കിയ രേഖകളും പരിശോധിച്ചപ്പോൾ ജാമ്യം നൽകാനാവില്ലെന്നും കോടതി വ്യക്തമാക്കി.
അലഹബാദ് ഹൈക്കോടതി ജാമ്യം നിഷേധിച്ചതോടെ സിദ്ദിഖ് കാപ്പൻ സുപ്രിംകോടതിയെ സമീപിച്ചേക്കും.