ന്യൂഡൽഹി: തെരഞ്ഞെടുപ്പുകാലത്ത് രാഷ്ട്രീയ പാർട്ടികൾ വോട്ടർമാർക്ക് യുക്തിരഹിതമായ സൗജന്യങ്ങൾ നൽകുന്ന വിഷയത്തിൽനിന്ന് തെരഞ്ഞെടുപ്പു കമ്മീഷൻ മാറിനിൽക്കണമെന്ന് മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ.
തെരഞ്ഞെടുപ്പു കാലത്തെ സൗജന്യ വാഗ്ദാനങ്ങൾ നിർത്തലാക്കണം എന്നു ചൂണ്ടിക്കാട്ടി അഭിഭാഷകനായ അശ്വിനി ഉപാധ്യായ നൽകിയ പൊതുതാത്പര്യ ഹർജി സുപ്രീംകോടതി പരിഗണിക്കവേയായിരുന്നു നിരീക്ഷണം.
ഇതു തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടാകുന്ന ആശങ്ക മാത്രമല്ല, വിഷയം രാഷ്ട്രീയവും സാന്പത്തികവുമാണ്. പാർലമെന്റിൽ ചർച്ചയ്ക്കെടുക്കുകയാണ് വേണ്ടതെന്നും സിബൽ പറഞ്ഞു. ഈ വിഷയം പാർലമെന്റിൽ ചർച്ച ചെയ്യുമെന്ന് നിങ്ങൾ വിചാരിക്കുന്നുണ്ടോ എന്ന് ചീഫ് ജസ്റ്റീസ് ചോദിച്ചു.
ഇക്കാലത്ത് എല്ലാവരും സൗജന്യങ്ങൾ ആവശ്യപ്പെടുന്നവരാണ്. ഒരു രാഷ്ട്രീയ പാർട്ടിയും ഇതു നിർത്തലാക്കുന്നതിനെ പിന്തുണയ്ക്കുമെന്നു കരുതുന്നില്ല. കോടതി സാധാരണ ജനങ്ങളുടെ പക്ഷത്താണു നിൽക്കുന്നത്. അവരുടെ ക്ഷേമത്തിനാണു മുൻതൂക്കം നൽകുന്നത്. ഇത് കേവലം ഒരു തെരഞ്ഞെടുപ്പു വിഷയമായി മാത്രം കോടതി കാണുന്നില്ല. ദേശീയ സന്പദ്വ്യവസ്ഥയുടെ സുരക്ഷയാണ് പരിശോധിക്കുന്നതെന്നും ചീഫ് ജസ്റ്റീസ് വ്യക്തമാക്കി.
തെരഞ്ഞെടുപ്പു കാലത്തെ സൗജന്യ വാഗ്ദാനങ്ങൾ നിർത്തലാക്കണം എന്നു ചൂണ്ടിക്കാട്ടി അഭിഭാഷകനായ അശ്വിനി ഉപാധ്യായ നൽകിയ പൊതുതാത്പര്യ ഹർജി സുപ്രീംകോടതി പരിഗണിക്കവേയായിരുന്നു നിരീക്ഷണം.
ഇതു തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടാകുന്ന ആശങ്ക മാത്രമല്ല, വിഷയം രാഷ്ട്രീയവും സാന്പത്തികവുമാണ്. പാർലമെന്റിൽ ചർച്ചയ്ക്കെടുക്കുകയാണ് വേണ്ടതെന്നും സിബൽ പറഞ്ഞു. ഈ വിഷയം പാർലമെന്റിൽ ചർച്ച ചെയ്യുമെന്ന് നിങ്ങൾ വിചാരിക്കുന്നുണ്ടോ എന്ന് ചീഫ് ജസ്റ്റീസ് ചോദിച്ചു.
ഇക്കാലത്ത് എല്ലാവരും സൗജന്യങ്ങൾ ആവശ്യപ്പെടുന്നവരാണ്. ഒരു രാഷ്ട്രീയ പാർട്ടിയും ഇതു നിർത്തലാക്കുന്നതിനെ പിന്തുണയ്ക്കുമെന്നു കരുതുന്നില്ല. കോടതി സാധാരണ ജനങ്ങളുടെ പക്ഷത്താണു നിൽക്കുന്നത്. അവരുടെ ക്ഷേമത്തിനാണു മുൻതൂക്കം നൽകുന്നത്. ഇത് കേവലം ഒരു തെരഞ്ഞെടുപ്പു വിഷയമായി മാത്രം കോടതി കാണുന്നില്ല. ദേശീയ സന്പദ്വ്യവസ്ഥയുടെ സുരക്ഷയാണ് പരിശോധിക്കുന്നതെന്നും ചീഫ് ജസ്റ്റീസ് വ്യക്തമാക്കി.