കോൽക്കത്ത: ജാർഖണ്ഡിലെ മൂന്ന് കോൺഗ്രസ് എംഎൽഎമാരിൽനിന്ന് 50 ലക്ഷം രൂപ പിടികൂടിയ സംഭവത്തിൽ ഇവരിൽ ഒരു എംഎൽഎയുടെ കൂട്ടാളിയുടെ ഡൽഹിയിലെ വസതിയിൽ റെയ്ഡ് നടത്താനെത്തിയ പശ്ചിമബംഗാൾ സിഐഡി സംഘത്തെ ഡൽഹി പോലീസ് തടഞ്ഞു.
ഹവാല ഇടപാടിലൂടെ എംഎൽഎമാർക്കു പണം കൊടുത്ത വ്യവസായി മഹേന്ദ്ര അഗർവാളിനെ ഇന്നലെ രാവിലെ കോൽക്കത്ത ഈസ്റ്റേൺ ബൈപാസിനുസമീപത്തെ വസതിയിൽനിന്നു സിഐഡി പിടികൂടി.
ന്യൂഡൽഹിയിലെ സൗത്ത് കാന്പസ് പോലീസ് സ്റ്റേഷനു സമീപമുള്ള വസതിയിൽ എത്തിയ ഉദ്യോഗസ്ഥരെയാണ് ഡൽഹി പോലീസ് തടഞ്ഞത്.
എംഎൽഎമാരായ ഇർഫാൻ അൻസാരി, രാജേഷ് കച്ഛപ്, നമൻ ബിക്സൽ കൊംഗാരി എന്നിവർ സഞ്ചരിച്ച വാഹനത്തിൽനിന്നു പണം പിടിച്ചെടുത്തതുമായി ബന്ധപ്പെട്ട് റെയ്ഡ് തടസപ്പെടുത്തിയതിലൂടെ തെളിവുകൾ നശിപ്പിക്കപ്പെടാൻ സാധ്യതയുണ്ടെന്നു പശ്ചിമബംഗാൾ സിഐഡി ട്വീറ്റ് ചെയ്തു.
ഹവാല ഇടപാടിലൂടെ എംഎൽഎമാർക്കു പണം കൊടുത്ത വ്യവസായി മഹേന്ദ്ര അഗർവാളിനെ ഇന്നലെ രാവിലെ കോൽക്കത്ത ഈസ്റ്റേൺ ബൈപാസിനുസമീപത്തെ വസതിയിൽനിന്നു സിഐഡി പിടികൂടി.
ന്യൂഡൽഹിയിലെ സൗത്ത് കാന്പസ് പോലീസ് സ്റ്റേഷനു സമീപമുള്ള വസതിയിൽ എത്തിയ ഉദ്യോഗസ്ഥരെയാണ് ഡൽഹി പോലീസ് തടഞ്ഞത്.
എംഎൽഎമാരായ ഇർഫാൻ അൻസാരി, രാജേഷ് കച്ഛപ്, നമൻ ബിക്സൽ കൊംഗാരി എന്നിവർ സഞ്ചരിച്ച വാഹനത്തിൽനിന്നു പണം പിടിച്ചെടുത്തതുമായി ബന്ധപ്പെട്ട് റെയ്ഡ് തടസപ്പെടുത്തിയതിലൂടെ തെളിവുകൾ നശിപ്പിക്കപ്പെടാൻ സാധ്യതയുണ്ടെന്നു പശ്ചിമബംഗാൾ സിഐഡി ട്വീറ്റ് ചെയ്തു.