ന്യൂഡൽഹി: പിഎഫ് പെൻഷൻ കേസിൽ കേരള ഹൈക്കോടതിയുടെ വിധി നടപ്പാക്കിയാൽ എംപ്ലോയീസ് പെൻഷൻ പദ്ധതി (ഇപിഎസ്) തന്നെ തകരുമെന്ന വാദത്തിൽ ഉറച്ച് ഇപിഎഫ്ഒയും കേന്ദ്രസർക്കാരും.
2014ൽ കൊണ്ടുവന്ന ഭേദഗതി സാമൂഹികവും സാന്പത്തികമായി ഏറ്റവും അവശനിലയിൽ കഴിയുന്ന തൊഴിലാളി വിഭാഗത്തിന് പെൻഷൻ ആനൂകൂല്യങ്ങൾ ഉറപ്പുവരുത്താനായിരുന്നു എന്നാണ് ഇപിഎഫ്ഒയ്ക്കു വേണ്ടി ഹാജരായ അഭിഭാഷകർ ആര്യാമ സുന്ദരവും രോഹിണി മൂസയും വാദിച്ചത്. രാജ്യത്ത് ലക്ഷണക്കണക്കിനു പെൻഷൻകാർ കാത്തിരിക്കുന്ന കേസിൽ ഇന്നലെയും വാദം തുടർന്നു. ജസ്റ്റീസുമാരായ യു.യു. ലളിത്, അനിരുദ്ധ ബോസ്, സുധാൻഷു ധൂലിയ എന്നിവർ ഉൾപ്പെട്ട പ്രത്യേക മൂന്നംഗ ബെഞ്ചാണു വാദം കേൾക്കുന്നത്.
കേന്ദ്രസർക്കാരിനുവേണ്ടി വിക്രംജിത് ബാനർജി വാദങ്ങൾ അവതരിപ്പിച്ചു. ഇപിഎഫ്ഒയുടെ അതേ നിലപാടുതന്നെയാണ് കേന്ദ്ര സർക്കാരും ഇന്നലെ അവതരിപ്പിച്ചത്. കേസിൽ പെൻഷൻകാരുടെ ഹർജിയിൽ ഇന്നു വാദം കേൾക്കും.
തങ്ങളുടെ ശന്പളത്തിന് ആനുപാതികമായി പെൻഷൻ ഫണ്ടിലേക്ക് സംഭാവന നൽകാത്തതിനാൽ പരിധിക്കു മുകളിൽ ശന്പളം വാങ്ങുന്ന ജീവനക്കാർക്ക് പെൻഷൻ അനുവദിക്കുന്നത് പെൻഷൻ ഫണ്ടിൽ വലിയ അസന്തുലിതാവസ്ഥ സൃഷ്ടിക്കും എന്ന വാദത്തിൽ ഇപിഎഫ്ഒ ഉറച്ചുനിൽക്കുകയാണ്. ഉയർന്ന ശന്പളം പറ്റുന്ന ജീവനക്കാരെ ശന്പളത്തിന് ആനുപാതികമായി പെൻഷൻ എടുക്കാൻ അനുവദിച്ചാൽ കുറഞ്ഞ ശന്പള വിഭാഗത്തിലുള്ള ജീവനക്കാരുടെ ക്ഷേമം ഉറപ്പുവരുത്തുകയെന്ന പെൻഷൻ ഫണ്ടിന്റെ ഉദ്ദേശ്യംതന്നെ പരാജയപ്പെടും. മാത്രമല്ല, പെൻഷൻ നിഷേധിക്കപ്പെട്ടതിന്റെ പേരിൽ പുതുതായി ഒരാൾപോലും പരാതിയുമായി എത്തിയിട്ടില്ല. 2014ലെ ഭേദഗതി സമയത്ത് അംഗങ്ങളായിരുന്നവരിൽ ഭൂരിഭാഗം പേരും ഇപിഎഫ്എസിലേക്ക് സംഭാവനപോലും നൽകിയിട്ടില്ലെന്നും ആര്യാമ സുന്ദരം ചൂണ്ടിക്കാട്ടി.
1995 മുതൽ 2014 സെപ്റ്റംബറിൽ ഭേദഗതി കൊണ്ടുവരുംവരെ എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് പദ്ധതിയിൽ അംഗങ്ങളായിരുന്നവർക്ക് എംപ്ലോയീസ് പെൻഷൻ പദ്ധതിയിലും അംഗത്വമുണ്ടായിരുന്നു. എന്നാൽ, ഭേദഗതി വന്ന ശേഷം ഇപിഎഫ്എസിലെ നിർബന്ധിത അംഗങ്ങൾക്കു മാത്രമേ ഇപിഎസിൽ അംഗത്വം ലഭിക്കൂ എന്നു കേന്ദ്ര സർക്കാർ തീരുമാനിച്ചു.
പ്രൊവിഡന്റ് ഫണ്ട് പദ്ധതിയിൽ എല്ലാവരെയും ഉൾക്കൊള്ളിക്കുകയും പെൻഷൻ പദ്ധതിയുടെ പ്രയോജനം സാമൂഹികവും സാന്പത്തികവുമായി അവശ നിലയിൽ കഴിയുന്ന തൊഴിലാളികൾക്ക് ഉറപ്പുവരുത്തുകയും ചെയ്യുക എന്നതായിരുന്നു ഇതിന്റെ ലക്ഷ്യം. അങ്ങനെ ഇപിഎഫ്എസിലെ ഏറ്റവും അവശവിഭാഗങ്ങളുടെ രക്ഷകനായി പെൻഷൻ പദ്ധതി മാറിയെന്നും ഇപിഎഫ്ഒ വാദിച്ചു.
2018ലെ കേരള ഹൈക്കോടതിയുടെ വിധി പെൻഷൻ പദ്ധതിയുടെ ഈ ചുമതല ഇല്ലാതാക്കി. ഇപിഎഫ്എസിലെ എല്ലാവർക്കും ശന്പളത്തിന് ആനുപാതികമായി പെൻഷൻ എന്നു വിധിച്ചപ്പോൾ ഇപിഎഫ്എസും ഇപിഎസും തമ്മിലുള്ള വ്യത്യാസം പാടേ അവഗണിക്കപ്പെട്ടു എന്നാണ് ഇപിഎഫ്ഒയുടെ വാദം.
ഒരേതരം വരുമാനക്കാരല്ല ഇപിഎഫ്എസിൽ അംഗങ്ങളായുള്ളത്. സാമൂഹികവും സാന്പത്തികവുമായി പിന്നാക്കം നിൽക്കുന്നവർക്ക് നിർബന്ധിത അംഗത്വവും അല്ലാത്ത ഉയർന്ന ശന്പളം ലഭിക്കുന്നവർക്ക് സ്വന്തം ഇഷ്ടപ്രകാരം അംഗത്വം ലഭിക്കുകയും ചെയ്യുന്ന സംവിധാനമാണത്. ഉയർന്ന ശന്പളം വാങ്ങുന്നവർക്ക് റിട്ടയർമെന്റ് ആനുകൂല്യങ്ങൾ ലഭിക്കുന്നതിനായി ഇപിഎഫ്എസ് അല്ലാത്ത പദ്ധതികളെ സമീപിക്കാവുന്നതാണെന്നും ആര്യാമസ സുന്ദരം ചൂണ്ടിക്കാട്ടി.
ശന്പളത്തിന് ആനുപാതികമായി ഉയർന്ന പെൻഷൻ രീതി നടപ്പാക്കിയാൽ 16 ലക്ഷം കോടി രൂപയുടെ ബാധ്യത വരുമെന്ന വാദം ചൊവ്വാഴ്ചയും ഇപിഎഫ്ഒ ആവർത്തിച്ചിരുന്നു. ജീവനക്കാരിൽനിന്ന് ഇപ്പോൾ ഉയർന്ന വിഹിതം ലഭിച്ചതുകൊണ്ടു മാത്രം ഉയർന്ന ശന്പളത്തിന് ആനുപാതികമായി പിഎഫ് പെൻഷൻ നൽകാനാകില്ല. ദീർഘകാലത്തെ നിക്ഷേപത്തിന്റെയും ആസൂത്രണത്തിന്റെയും അടിസ്ഥാനത്തിലേ അതു സാധ്യമാകൂ.
പെൻഷൻ ഫണ്ട് വ്യവസ്ഥകളിൽ 2014 സെപ്റ്റംബർ ഒന്നിനു പ്രാബല്യത്തിൽ വരുത്തിയ ഭേദഗതികൾ റദ്ദാക്കിയ കേരള ഹൈക്കോടതി നടപടി ഭരണഘടനാവിരുദ്ധമാണെന്നും ആവർത്തിച്ചു.
ആശങ്കകളേറെ..
ഇപിഎസിന്റെ 1995 മുതലുള്ള തുടക്കത്തിൽ പരമാവധി പെൻഷൻ ശന്പളപരിധി 6,500 ആയിരുന്നു. എങ്കിലും ഈ പരിധി കവിഞ്ഞ ശന്പളമുള്ള അംഗങ്ങൾക്ക് അവരുടെ തൊഴിലുടമകളോടൊപ്പം അവരുടെ യഥാർഥ ശന്പളത്തിന്റെ 8.33% വരെ സംഭാവന ചെയ്യാനുള്ള അവസരമുണ്ടായിരുന്നു. പിന്നീട് ഭേദഗതികൾ വന്നതോടെ ശന്പള പരിധി 6,500 രൂപയിൽനിന്ന് 15,000 രൂപയായി ഉയർത്തി.
എന്നാൽ, 2014 സെപ്റ്റംബർ ഒന്നു വരെ നിലവിലുള്ള ഇപിഎസ് അംഗങ്ങളായ ജീവനക്കാർക്കു മാത്രമേ അവരുടെ യഥാർഥശന്പളത്തിന് അനുസൃതമായി പെൻഷൻ ഫണ്ടിലേക്ക് തുടർന്നും സംഭാവന നൽകാൻ കഴിയൂ എന്ന വ്യവസ്ഥയാണ് ഭേദഗതിയിലൂടെ വന്നത്. പുതിയ പെൻഷൻ സംവിധാനം തെരഞ്ഞെടുക്കാൻ ആറുമാസത്തെ സമയം അനുവദിച്ചു. അതോടെ 2014 സെപ്റ്റംബർ ഒന്നിനു ശേഷം ഇപിഎസ് അംഗമായ ഒരാൾക്ക് അവരുടെ യഥാർഥ ശന്പളത്തിന് ആനുപാതികമായ പെൻഷൻ ലഭിക്കാത്ത അവസ്ഥയായി. അതായത്, ഒരാളുടെ ശന്പളം ഒരു ലക്ഷം രൂപയാണെങ്കിലും 15,000 രൂപ ശന്പളത്തിനു മാത്രമേ പെൻഷൻ ലഭിക്കൂ എന്ന അവസ്ഥയിലായി.
വെറും 2,000 രൂപയോ 3,000 രൂപയോ പെൻഷനായി എടുക്കുന്ന ആയിരക്കണക്കിന് ജീവനക്കാരുടെയും പെൻഷൻകാരുടെയും കാര്യത്തിലാണ് നിലവിൽ ആശങ്കയുള്ളത്.
നേരത്തേ ഗുപ്ത കേസിൽ ഇപിഎസ് പോലെയുള്ള പ്രയോജനകരമായ ഒരു പദ്ധതിയെ ഭേദഗതി വ്യവസ്ഥകൾക്കനുസരിച്ച് ഇല്ലാതാക്കാൻ അനുവദിക്കരുതെന്ന് സുപ്രീംകോടതിതന്നെ നിരീക്ഷിച്ചിട്ടുണ്ട്. മാത്രമല്ല ഭേദഗതികൾ വന്നതോടെ 15,000 രൂപയിൽ കൂടുതൽ ശന്പളം വാങ്ങുന്നവർക്ക് അധികബാധ്യതയും ഉണ്ടാക്കി. ഇപിഎഫ് വിഹിതത്തിനുപുറമേ അവർ തങ്ങളുടെ ശന്പളത്തിൽനിന്ന് 1.16 ശതമാനം തുക കൂടുതൽ നൽകേണ്ടതായും വന്നു.
2014ൽ കൊണ്ടുവന്ന ഭേദഗതി സാമൂഹികവും സാന്പത്തികമായി ഏറ്റവും അവശനിലയിൽ കഴിയുന്ന തൊഴിലാളി വിഭാഗത്തിന് പെൻഷൻ ആനൂകൂല്യങ്ങൾ ഉറപ്പുവരുത്താനായിരുന്നു എന്നാണ് ഇപിഎഫ്ഒയ്ക്കു വേണ്ടി ഹാജരായ അഭിഭാഷകർ ആര്യാമ സുന്ദരവും രോഹിണി മൂസയും വാദിച്ചത്. രാജ്യത്ത് ലക്ഷണക്കണക്കിനു പെൻഷൻകാർ കാത്തിരിക്കുന്ന കേസിൽ ഇന്നലെയും വാദം തുടർന്നു. ജസ്റ്റീസുമാരായ യു.യു. ലളിത്, അനിരുദ്ധ ബോസ്, സുധാൻഷു ധൂലിയ എന്നിവർ ഉൾപ്പെട്ട പ്രത്യേക മൂന്നംഗ ബെഞ്ചാണു വാദം കേൾക്കുന്നത്.
കേന്ദ്രസർക്കാരിനുവേണ്ടി വിക്രംജിത് ബാനർജി വാദങ്ങൾ അവതരിപ്പിച്ചു. ഇപിഎഫ്ഒയുടെ അതേ നിലപാടുതന്നെയാണ് കേന്ദ്ര സർക്കാരും ഇന്നലെ അവതരിപ്പിച്ചത്. കേസിൽ പെൻഷൻകാരുടെ ഹർജിയിൽ ഇന്നു വാദം കേൾക്കും.
തങ്ങളുടെ ശന്പളത്തിന് ആനുപാതികമായി പെൻഷൻ ഫണ്ടിലേക്ക് സംഭാവന നൽകാത്തതിനാൽ പരിധിക്കു മുകളിൽ ശന്പളം വാങ്ങുന്ന ജീവനക്കാർക്ക് പെൻഷൻ അനുവദിക്കുന്നത് പെൻഷൻ ഫണ്ടിൽ വലിയ അസന്തുലിതാവസ്ഥ സൃഷ്ടിക്കും എന്ന വാദത്തിൽ ഇപിഎഫ്ഒ ഉറച്ചുനിൽക്കുകയാണ്. ഉയർന്ന ശന്പളം പറ്റുന്ന ജീവനക്കാരെ ശന്പളത്തിന് ആനുപാതികമായി പെൻഷൻ എടുക്കാൻ അനുവദിച്ചാൽ കുറഞ്ഞ ശന്പള വിഭാഗത്തിലുള്ള ജീവനക്കാരുടെ ക്ഷേമം ഉറപ്പുവരുത്തുകയെന്ന പെൻഷൻ ഫണ്ടിന്റെ ഉദ്ദേശ്യംതന്നെ പരാജയപ്പെടും. മാത്രമല്ല, പെൻഷൻ നിഷേധിക്കപ്പെട്ടതിന്റെ പേരിൽ പുതുതായി ഒരാൾപോലും പരാതിയുമായി എത്തിയിട്ടില്ല. 2014ലെ ഭേദഗതി സമയത്ത് അംഗങ്ങളായിരുന്നവരിൽ ഭൂരിഭാഗം പേരും ഇപിഎഫ്എസിലേക്ക് സംഭാവനപോലും നൽകിയിട്ടില്ലെന്നും ആര്യാമ സുന്ദരം ചൂണ്ടിക്കാട്ടി.
1995 മുതൽ 2014 സെപ്റ്റംബറിൽ ഭേദഗതി കൊണ്ടുവരുംവരെ എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് പദ്ധതിയിൽ അംഗങ്ങളായിരുന്നവർക്ക് എംപ്ലോയീസ് പെൻഷൻ പദ്ധതിയിലും അംഗത്വമുണ്ടായിരുന്നു. എന്നാൽ, ഭേദഗതി വന്ന ശേഷം ഇപിഎഫ്എസിലെ നിർബന്ധിത അംഗങ്ങൾക്കു മാത്രമേ ഇപിഎസിൽ അംഗത്വം ലഭിക്കൂ എന്നു കേന്ദ്ര സർക്കാർ തീരുമാനിച്ചു.
പ്രൊവിഡന്റ് ഫണ്ട് പദ്ധതിയിൽ എല്ലാവരെയും ഉൾക്കൊള്ളിക്കുകയും പെൻഷൻ പദ്ധതിയുടെ പ്രയോജനം സാമൂഹികവും സാന്പത്തികവുമായി അവശ നിലയിൽ കഴിയുന്ന തൊഴിലാളികൾക്ക് ഉറപ്പുവരുത്തുകയും ചെയ്യുക എന്നതായിരുന്നു ഇതിന്റെ ലക്ഷ്യം. അങ്ങനെ ഇപിഎഫ്എസിലെ ഏറ്റവും അവശവിഭാഗങ്ങളുടെ രക്ഷകനായി പെൻഷൻ പദ്ധതി മാറിയെന്നും ഇപിഎഫ്ഒ വാദിച്ചു.
2018ലെ കേരള ഹൈക്കോടതിയുടെ വിധി പെൻഷൻ പദ്ധതിയുടെ ഈ ചുമതല ഇല്ലാതാക്കി. ഇപിഎഫ്എസിലെ എല്ലാവർക്കും ശന്പളത്തിന് ആനുപാതികമായി പെൻഷൻ എന്നു വിധിച്ചപ്പോൾ ഇപിഎഫ്എസും ഇപിഎസും തമ്മിലുള്ള വ്യത്യാസം പാടേ അവഗണിക്കപ്പെട്ടു എന്നാണ് ഇപിഎഫ്ഒയുടെ വാദം.
ഒരേതരം വരുമാനക്കാരല്ല ഇപിഎഫ്എസിൽ അംഗങ്ങളായുള്ളത്. സാമൂഹികവും സാന്പത്തികവുമായി പിന്നാക്കം നിൽക്കുന്നവർക്ക് നിർബന്ധിത അംഗത്വവും അല്ലാത്ത ഉയർന്ന ശന്പളം ലഭിക്കുന്നവർക്ക് സ്വന്തം ഇഷ്ടപ്രകാരം അംഗത്വം ലഭിക്കുകയും ചെയ്യുന്ന സംവിധാനമാണത്. ഉയർന്ന ശന്പളം വാങ്ങുന്നവർക്ക് റിട്ടയർമെന്റ് ആനുകൂല്യങ്ങൾ ലഭിക്കുന്നതിനായി ഇപിഎഫ്എസ് അല്ലാത്ത പദ്ധതികളെ സമീപിക്കാവുന്നതാണെന്നും ആര്യാമസ സുന്ദരം ചൂണ്ടിക്കാട്ടി.
ശന്പളത്തിന് ആനുപാതികമായി ഉയർന്ന പെൻഷൻ രീതി നടപ്പാക്കിയാൽ 16 ലക്ഷം കോടി രൂപയുടെ ബാധ്യത വരുമെന്ന വാദം ചൊവ്വാഴ്ചയും ഇപിഎഫ്ഒ ആവർത്തിച്ചിരുന്നു. ജീവനക്കാരിൽനിന്ന് ഇപ്പോൾ ഉയർന്ന വിഹിതം ലഭിച്ചതുകൊണ്ടു മാത്രം ഉയർന്ന ശന്പളത്തിന് ആനുപാതികമായി പിഎഫ് പെൻഷൻ നൽകാനാകില്ല. ദീർഘകാലത്തെ നിക്ഷേപത്തിന്റെയും ആസൂത്രണത്തിന്റെയും അടിസ്ഥാനത്തിലേ അതു സാധ്യമാകൂ.
പെൻഷൻ ഫണ്ട് വ്യവസ്ഥകളിൽ 2014 സെപ്റ്റംബർ ഒന്നിനു പ്രാബല്യത്തിൽ വരുത്തിയ ഭേദഗതികൾ റദ്ദാക്കിയ കേരള ഹൈക്കോടതി നടപടി ഭരണഘടനാവിരുദ്ധമാണെന്നും ആവർത്തിച്ചു.
ആശങ്കകളേറെ..
ഇപിഎസിന്റെ 1995 മുതലുള്ള തുടക്കത്തിൽ പരമാവധി പെൻഷൻ ശന്പളപരിധി 6,500 ആയിരുന്നു. എങ്കിലും ഈ പരിധി കവിഞ്ഞ ശന്പളമുള്ള അംഗങ്ങൾക്ക് അവരുടെ തൊഴിലുടമകളോടൊപ്പം അവരുടെ യഥാർഥ ശന്പളത്തിന്റെ 8.33% വരെ സംഭാവന ചെയ്യാനുള്ള അവസരമുണ്ടായിരുന്നു. പിന്നീട് ഭേദഗതികൾ വന്നതോടെ ശന്പള പരിധി 6,500 രൂപയിൽനിന്ന് 15,000 രൂപയായി ഉയർത്തി.
എന്നാൽ, 2014 സെപ്റ്റംബർ ഒന്നു വരെ നിലവിലുള്ള ഇപിഎസ് അംഗങ്ങളായ ജീവനക്കാർക്കു മാത്രമേ അവരുടെ യഥാർഥശന്പളത്തിന് അനുസൃതമായി പെൻഷൻ ഫണ്ടിലേക്ക് തുടർന്നും സംഭാവന നൽകാൻ കഴിയൂ എന്ന വ്യവസ്ഥയാണ് ഭേദഗതിയിലൂടെ വന്നത്. പുതിയ പെൻഷൻ സംവിധാനം തെരഞ്ഞെടുക്കാൻ ആറുമാസത്തെ സമയം അനുവദിച്ചു. അതോടെ 2014 സെപ്റ്റംബർ ഒന്നിനു ശേഷം ഇപിഎസ് അംഗമായ ഒരാൾക്ക് അവരുടെ യഥാർഥ ശന്പളത്തിന് ആനുപാതികമായ പെൻഷൻ ലഭിക്കാത്ത അവസ്ഥയായി. അതായത്, ഒരാളുടെ ശന്പളം ഒരു ലക്ഷം രൂപയാണെങ്കിലും 15,000 രൂപ ശന്പളത്തിനു മാത്രമേ പെൻഷൻ ലഭിക്കൂ എന്ന അവസ്ഥയിലായി.
വെറും 2,000 രൂപയോ 3,000 രൂപയോ പെൻഷനായി എടുക്കുന്ന ആയിരക്കണക്കിന് ജീവനക്കാരുടെയും പെൻഷൻകാരുടെയും കാര്യത്തിലാണ് നിലവിൽ ആശങ്കയുള്ളത്.
നേരത്തേ ഗുപ്ത കേസിൽ ഇപിഎസ് പോലെയുള്ള പ്രയോജനകരമായ ഒരു പദ്ധതിയെ ഭേദഗതി വ്യവസ്ഥകൾക്കനുസരിച്ച് ഇല്ലാതാക്കാൻ അനുവദിക്കരുതെന്ന് സുപ്രീംകോടതിതന്നെ നിരീക്ഷിച്ചിട്ടുണ്ട്. മാത്രമല്ല ഭേദഗതികൾ വന്നതോടെ 15,000 രൂപയിൽ കൂടുതൽ ശന്പളം വാങ്ങുന്നവർക്ക് അധികബാധ്യതയും ഉണ്ടാക്കി. ഇപിഎഫ് വിഹിതത്തിനുപുറമേ അവർ തങ്ങളുടെ ശന്പളത്തിൽനിന്ന് 1.16 ശതമാനം തുക കൂടുതൽ നൽകേണ്ടതായും വന്നു.